Don't Miss!
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പ്രേക്ഷരുടെ മനസ്സുരുക്കി ഹൈദര്‍ തീയേറ്ററുകളില്‍
കശ്മീര്‍ സഞ്ചാരികളുടെ പറുദീസയാണ്... ഭൂമിയിലെ സ്വര്‍ഗ്ഗം!!! എന്നാല്‍ ഒരു ദശാബ്ദം മുമ്പ് വരെയുളള കശ്മീരിനെ ഓര്‍ത്തെടുക്കാനാകുന്നുണ്ടോ... സംഘര്‍ഷഭരിതമായ ആ ദിനങ്ങള്‍, ഞെട്ടിക്കുന്ന വാര്‍ത്തകള്‍... മനുഷ്യാവകാശ ലംഘനങ്ങള്‍...
വിശാല്‍ ഭരദ്വാജിന്റെ 'ഹൈദര്‍' ആ ദിനങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. ഷേക്സ്പിയറുടെ ഹാംലെറ്റിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹാംലെറ്റിനെ ഹൈദറാക്കി കശ്മീരിലേക്ക് പറിച്ചുനടുന്നതില്‍ വിശാല്‍ ഭരദ്വാജ് വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം.
മെരുക്കാന്‍ വിഷമമുളള ഒരു വന്യമൃഗത്തെ പോലെയാണ് ഹാംലെറ്റ് എന്നാണ് സിനിമാക്കാര് പറയുക. എന്നാല്‍ കയ്യടക്കത്തോടെ ഹൈദറിനെ സജ്ജമാക്കിയതില്‍ വിശാല്‍ ഭരദ്വാജിന് അഭിമാനിക്കാം. നീണ്ട ഇടവേളക്ക് ശേഷം ഷാഹിദ് കപൂറിന്റെ മികച്ച പ്രകടനമാണ് ഹൈദറില്‍ കാണാനാവുക.
ഷാഹീദ് കപൂറാണ് ഹൈദറര് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 1995 ആണ് കാലഘട്ടം.
അലിഗഢ് മുസ്ലീം സംര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഹൈദര്‍ കശ്മീരിലേക്ക് തിരിച്ചെത്തുകയാണ്. അപ്പോഴേക്കും ഹൈദറിന്റെ പിതാവിനെ സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. ഒരു ഡോക്ടറായിരുന്നു അദ്ദേഹം. വിഘടനവാദികളില്‍ ഒരാളെ ചികിത്സിച്ചു എന്നതായിരുന്നു കുറ്റം. സൈന്യം പിടിച്ചുകൊണ്ടുപോയ അയാള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയില്ല.
ഹൈദറിന്റെ അമ്മ, ഗസാലയായെത്തുന്നത് പഴയ സൂപ്പര്‍ താരം തബു ആണ്. തബുവിന്റെ പ്രകടനമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ഭര്‍ത്താവ് നഷ്ടപ്പെട്ട ഗസാല ഭര്‍ത്താവിന്റെ സഹോദരനൊപ്പമാണ് താമസം. ഈ കഥാപാത്രത്തെ വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത് കെകെ മേനോനാണ്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.
തന്റെ പിതാവിനൊപ്പം ജയിലില്‍ കിടന്നിരുന്ന വ്യക്തി ഹൈദറെ കാര്യങ്ങള്‍ ധരിപ്പിക്കുന്നു. തന്റെ പിതാവ് ചതിക്കപ്പെട്ടതാണെന്ന് തിരിച്ചറിയുന്നു. പിന്നീട് അതിനുള്ള പ്രതികാരത്തിലേക്കാണ് കഥ പോകുന്നത്.
ചിലപ്പോഴെല്ലാം കഥ പറച്ചിലില്‍ നേരിയ വിരസത അനുഭവപ്പെടുന്നുണ്ട്. പക്ഷേ അവതരണത്തിന്റെ രീതിയും മികച്ച അഭിനയ പ്രകടനങ്ങളും സിനിമയെ പ്രേക്ഷകനിലേക്ക് കൂടുതല്‍ അടുപ്പിക്കും. ഹൈദര്‍ ഒരു സാമ്പത്തിക വിജയമാകുമോ എന്ന് പറയാനാവില്ല, പക്ഷേ നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ ഈ ചിത്രത്തെ തീര്‍ച്ചയായും രണ്ട് കയ്യും നീട്ടി സ്വീകരിക്കും.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്