Don't Miss!
- Sports IPL 2024: സായ് 19ാം ഓവറില്‍, മണ്ടന്‍ തീരുമാനം ഗില്ലിന്റെയല്ല! അത് നെഹ്റയുടേത്; തന്ത്രം പാളി
- News കണ്ണൂരില്‍ ആവേശം അലകടലായി, കൊട്ടിക്കലാശം സമാധാനപരം; കരുത്തുകാട്ടി മുന്നണികള്‍
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
അണ് ഫ്രീഡം; സ്വവര്‍ഗാനുരാഗികളുടെ ചിത്രത്തിന് ഇന്ത്യയില്‍ നിരോധനം
ദില്ലി: ന്യൂയോര്‍ക്കിനെയും ദില്ലിയേയും ബന്ധിപ്പിച്ചുള്ള ലെസ്ബിയന്‍ ലവ് സ്റ്റോറിയെക്കുറിച്ച് പറയുന്ന അണ് ഫ്രീഡം എന്ന സിനിമയ്ക്ക് ഇന്ത്യയില്‍ നിരോധനം. ലസ്ബിയന്‍ പ്രണയത്തിന്റെ അതിപ്രസരമുള്ളതുകൊണ്ടാണ് ചിത്രം നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്തോ അമേരിക്കന്‍ സംവിധായകന് രാജ് അമിത് കുമാര്‍ ഫയ്സ് അഹമദ് ഫയ്സിന്റെ 'യെ ദഘ് ദഘ് ഉജാലാ' എന്ന കവിതയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മിച്ച ചിത്രമാണിത്.
ബിഗ് സ്ക്രീന്‍ സംവിധായകനെന്ന നിലയില്‍ രാജ് അമിതിന്റെ അരങ്ങേറ്റം കൂടിയാണിത്. ചിത്രത്തെ ഇന്ത്യയില്‍ നിരോധിച്ചത് നീതീകരിക്കാനാകാത്തതാണെന്ന് സംവിധായകന് പറഞ്ഞു. ചിത്രം നിരോധിക്കുന്നതിനു പകരം സെന്‍സര്‍ബോര്‍ഡ് പരിശോധനയ്ക്കുശേഷം ഏതെങ്കിലും ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ അവ ചൂണ്ടിക്കാട്ടുകയും ചിത്രത്തിന് അനുയോജ്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദില്‍ ഹുസൈന്, വിക്ടര്‍ ബാനര്‍ജി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ പ്രമേയം കൊണ്ടും ചര്‍ച്ചചെയ്യപ്പെട്ട സിനിമകൂടിയാണ് അണ് ഫ്രീഡം. അതേസമയം, ചിത്രം ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പറയുന്നു.
സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണ്. സെന്‍സര്‍ ബോര്‍ഡിന്റെ എക്സാമിനേഷന് കമ്മിറ്റി ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് സംവിധായകന് ഫിലിം സര്‍ട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ എക്സാമിനേഷന് കമ്മിറ്റിയുടെ തീരുമാനം ശരിവെക്കുകയാണ് അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയ്തത്. ചിത്രം പരിശോധിച്ച് ആവശ്യമായ ഭാഗങ്ങള്‍ നീക്കം ചെയ്തശേഷം പ്രദര്‍ശനത്തിന് അനുമതി നല്കുന്നതില് എതിര്‍പ്പില്ലെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ