Don't Miss!
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- News 'കേരളമടക്കം ദക്ഷിണേന്ത്യയിലാകെ മോദി തരംഗം'; ബിജെപിയുടെ മികച്ച പ്രകടനം കാണാമെന്ന് അമിത് ഷാ
- Automobiles സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പ്രതികാര ദാഹിയായി ഓംപുരിയുടെ പ്രേതം!!! ദൃശ്യങ്ങള്‍ പാക് ചാനലിന്!!!
തിരക്കഥ പ്രതീക്ഷിച്ചത് പോലെ നന്നാകാത്തതാണ് ആമിയില്‍ നിന്ന് പിന്മാറാന് കാരണമെന്ന് വിദ്യ ബാലന്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും വിദ്യ.
പ്രേതങ്ങള്‍ കഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ ബോക്സ് ഓഫീസ് വിജയം നേടുമ്പോഴാണ് അന്തരിച്ച പ്രമുഖ നടന് ഓംപുരിയുടെ പ്രേതം പ്രതികാര ദാഹിയായി എത്തിയ വിവരം പാക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദൃശ്യം സഹിതമാണ് പാക് ചാനല്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. ഇന്ത്യക്ക് പുറത്ത് പാകിസ്ഥാനിലും ആരാധകരുള്ള നടനാണ് ഓംപുരി.
പ്രതികാരദാഹിയായി ഓംപുരിയുടെ പ്രേതം അദ്ദേഹത്തിന്റെ വസതിക്ക് സമീപം ചുറ്റിത്തിരിയുന്നതായി പാക് ചാനലായ ബോല്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓപുരിയുടെ മരണത്തിന് ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് ബോല്‍ ന്യൂസ്.
മുന്‍ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടുമുള്ള പ്രതികാരം തീര്‍ക്കാന്‍ എത്തിയതാണ് പ്രേതമെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി പതിനാലിലെ ദൃശ്യങ്ങളാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ജനുവരി ആറിന് ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു ഓംപുരിയുടെ മരണം. എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ലെന്നും മരണത്തില്‍ അസ്വാഭികതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വെളുത്ത് കുര്‍ത്തയണിഞ്ഞ രൂപത്തെയാണ് പ്രേതമെന്ന നിലയില്‍ ചാനലില്‍ കാണിക്കുന്നത്. ഓംപുരിയുടെ വീടിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ചാനലിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചാനലായ ആജ് തക്കും ഈ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.
ആജ് തക്ക് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ഇത് വലിയ ചര്‍ച്ചയായി. ഉടന്‍ തന്നെ ചാനല്‍ വാര്‍ത്ത പിന്‍വലിച്ചു. പിന്നീട് ബോംബെ ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഓംപുരിയെ കൊല്ലാന്‍ ശ്രമിച്ചതായി ബോല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് സിനിമാ താരങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിലാണിതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉറി ഭീകരാക്രമണേത്തുടര്ന്ന് പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് എതിരെ നിലപാട് സ്വീകരിച്ച ഓംപുരിയെ അജിത് ഡോവല്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി മര്‍ദിച്ചെന്നും വസ്ത്രം വലിച്ച് കീറിയെന്നും ബോല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിതിന്‍ യാദവിന്റെ ഗ്രാമത്തില്‍ ചെന്ന് ഓംപുരി മാപ്പ് പറയണമെന്നും അജിത് ഡോവല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനൊക്കെയുള്ള പ്രതികാരമായിട്ടാണ് ഓംപപുരിയുടെ പ്രേതം അവിടെ ചുറ്റിത്തിരിയുന്നതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക് ചാനൽ റിപ്പോർട്ട് ചെയ്ത വാർത്ത കാണാം.
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്