Don't Miss!
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
'പത്മാവതി'ക്ക് നേരെ വീണ്ടും ആക്രമണം!!! സെറ്റ് തീവച്ച് നശിപ്പിച്ചു!!!
സഞ്ജയ് ലീല ബെന്‍സാലി ചിത്രം പത്മാവതിയുടെ സെറ്റിന് അക്രമികള്‍ തീയിട്ടു. സംവിധായകനും താരങ്ങളും അണിയറ പ്രവര്‍ത്തകരും സുരക്ഷിതരമാണ്.
സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിക്ക് നേരെ വീണ്ടും ആക്രമണം. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് ചിത്രത്തിന് നേരെ ആക്രമുണ്ടായത്. ചിത്രത്തിനായി തയാറാക്കിയരുന്ന സെറ്റുകള്‍ അക്രമികള്‍ തീവച്ചു നശിപ്പിച്ചു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ സംവിധായകന് സഞ്ജയ് ലീല ബെന്‍സാലി ജെയ്പൂരില്‍ ചിത്രീകരണത്തിനിടെ ആക്രമിക്കപ്പെട്ടത്. അതിന് ശേഷമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം രാജസ്ഥാനില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു ആക്രമണമുണ്ടായത്.
രാത്രി പത്തരയോടെ കുറുവടികളും കല്ലും പെട്രോള്‍ ബോംബുമായി എത്തിയ അമ്പതോളം വരുന്ന അക്രമി സംഘമാണ് ആക്രമണം നടത്തിയത്. സെറ്റിന് കാവല്‍ നിന്ന സുരക്ഷ ജീവനക്കാര്‍ക്ക നേരെയും ആക്രമണമുണ്ടായി. സെറ്റിലും മൃഗങ്ങള്‍ക്കും ഗുരുതര പരിക്കുണ്ട്. കുതിരകള്‍ക്കൊക്കെ കാര്യമായ പൊള്ളലേറ്റിട്ടുണ്ട്.
ജെയ്പൂര്‍ സംഭവത്തിന് ശേഷം ചിത്രീകരണ സ്ഥലത്തെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സെറ്റ് തീയിട്ട് നശിപ്പിക്കുന്നതിന് മുമ്പ് പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളും അക്രമികള്‍ അടിച്ച തകര്‍ത്തു. ചിത്രത്തിന്റെ അണയറ പ്രവര്‍ത്തകരോ താരങ്ങളോ അക്രമം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.
ചിത്രത്തില്‍ അശ്ലീല രംഗങ്ങളുടെ അതിപ്രസരമുണ്ടെന്ന് കാണിച്ചായിരുന്നു ചിത്രത്തിനെതിരെ ആദ്യം ആക്രമണമുണ്ടയത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റാണി പത്മാവതിയും അലാവുദീന്‍ ഖില്‍ജിയും തമ്മില്‍ അടുത്തിടപഴകുന്ന വൈകാരിക രംഗങ്ങളുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് സംവിധായകന് സഞ്ജയ് ലീല ബെന്‍സാലിയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നിഷേധിച്ചിരുന്നു.
സിനിമാ സെറ്റിന് നേരെ ആക്രമണമുണ്ടായെങ്കിലും സംവിധായകന് സഞ്ജയ് ലീലാ ബെന്‍സാലി സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതുമായി ബന്ധപ്പെട്ട് സംശയം തോന്നിയ കുറച്ച പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദീപികാ പദുക്കോണും രണ്‍വീര്‍ സിംഗും ഷാഹിദ് കപൂറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തലെത്തുന്നത്. പത്മാവതിയായി ദീപികയും ഭര്‍ത്താന് രാജ രത്തന്‍ സിംഗായി ഷാഹിദ് കപൂറും അലാവുദ്ദിന്‍ ഖില്‍ജിയായി രണ്‍വീറും അഭിനയിക്കുന്നു. 2015ല്‍ പുറത്തിറങ്ങിയ ബന്‍സാലി ചിത്രം ബാജിറാവു മസ്താനിയിലും രണ്‍വീറും ദീപികയുമായിരുന്നു താരങ്ങള്‍.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!