Don't Miss!
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Lifestyle 41,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ അസാധാരണ നിലയില്‍ കോസ്മിക് റേഡിയേഷന് ഉണ്ടായി
- Sports IPL 2024: റിഷഭാണ് കൂടുതല്‍ മിടുക്കന്, സഞ്ജുവിന് ആ 2 കഴിവുമില്ല! തുറന്നടിച്ച് എബിഡി
- News ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്കല്ല'; ഹെൽത്ത് ലേബൽ ഒഴിവാക്കി, മാറ്റംവരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ത്രീ ഇഡിയറ്റ്സ് തന്റെ ജീവിതമാണെന്ന് വിനോദ് ചോപ്ര
പനജി: ആമിര്ഖാന് നായകനായ ത്രീ ഇഡിയറ്റ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് സമാനമാണ് തന്റെ ജീവിതമെന്ന് സിനിമയുടെ നിര്‍മാതാവ് വിധു വിനോദ് ചോപ്ര. ഗോവ ചലച്ചിത്രമേളയില്‍ എന്‍.എഫ്.ഡി.സിയുടെ ഫിലിംബസാറില്‍ സംസാരിക്കുവെയാണ് തന്റെ ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചത്.
ചിത്രത്തില്‍ ആമിര്‍ ഖാന് അവതരിപ്പിച്ച റാഞ്ചോഡ്ദാസ് ശ്യാമള്‍ദാസ് ചാഞ്ചഡ് എന്ന കഥാപാത്രം തന്നെയാണ് തന്റെ ജീവിതം. പിതാവ് തനിക്ക് ഒരിക്കലും താത്പര്യമില്ലാത്ത കാര്യം പഠിക്കാന്‍ നിര്‍ബന്ധിക്കുകയും എന്നാല്‍ താന്‍ തനിക്കഷ്ടമായ സിനിമാ മേഖലയിലേക്ക് ജീവിതം തിരിച്ചുവിടുകയുമായിരുന്നെന്ന് വിനോദ് ചോപ്ര പറഞ്ഞു.
താന്‍ ഡോക്ടറാകണമെന്നായിരുന്നു അച്ഛന്റെയും വീട്ടുകാരുടെയും ആഗ്രഹം. എന്നാല്‍ എന്‍ട്രന്‍സ് കടമ്പയില്‍ തോല്ക്കാന് മുഴുവന്‍ പരീക്ഷയും എഴുതിയില്ല. പിന്നീടാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നത്. അവിടെയും ക്ലാസ് കട്ട് ചെയ്യുക പതിവായിരുന്നു. അതിനാല്‍ ഫൈനല്‍ പരീക്ഷ തോല്‍ക്കുകയും ചെയ്തു.
ത്രീ ഇഡിയറ്റ്സ് ഓസ്കാര്‍ നോമിനേറ്റ് ചെയ്തപ്പോള്‍ ഇന്സ്റ്റിറ്റിയൂട്ടുകാര് വിളിച്ച് തനിക്ക് സര്‍ട്ടിഫിക്കറ്റ് തരികയായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. പിതാവിനെയും ആ അവസരത്തില്‍ വിളിച്ചിരുന്നു. എന്നാല്‍ നീയെന്നെ വഞ്ചിച്ചെന്നായിരുന്നു പിതാവിന്റെ പ്രതികരണം. ത്രി ഇഡിയറ്റ്സ് പലരുടെയും ജീവിതം മാറ്റിമറിച്ചിട്ടുണ്ടെന്ന് വിനോദ് ചോപ്ര പറയുന്നു. തന്റെ മകള്‍ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് നര്‍ത്തകിയാകാന്‍ തീരുമാനിച്ചത് സിനിമ കണ്ടതിന് ശേഷമാണ്. അതുപോലെ പലരും തങ്ങളുടെ ഇഷ്ടമേഖലയിലേക്ക് തിരിച്ചുപോകാന്‍ സിനിമ പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
-
എന്റെ ഏഴ് ആഴ്ച കളഞ്ഞു; അവൻ ഒരു വാക്ക് പറഞ്ഞാൽ മതിയായിരുന്നു; പൊട്ടിക്കരഞ്ഞ് ജാസ്മിൻ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍