Don't Miss!
- Sports T20 World Cup 2024: വിക്കറ്റ് കാക്കുക റിഷഭ് തന്നെ! സഞ്ജു വാട്ടര്‍ ബോയ്? 20 അംഗ സ്ക്വാഡ് പുറത്ത്
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
വിശുദ്ധ മാമച്ചന് അഥവാ വെള്ളിമൂങ്ങയുടെ വില എട്ടുകോടി
മലയാള സിനിമയെ ആകെ ഞെട്ടിച്ച വെള്ളമൂങ്ങ മൂന്ന് ആഴ്ച കൊണ്ട് നേടിയത് എട്ടുകോടി രൂപയുടെ കലക്ഷന്‍. സാറ്റലൈറ്റ് റൈറ്റ് അടക്കമാണ് എട്ടുകോടി നിര്‍മാതാവ് ഉള്ളാട്ടില്‍ ശശിധരനു ലഭിച്ചത്. സിനിമയുടെ വിജയം മലയാള സിനിമയിലെ അണിയറക്കാരെ ഇരുത്തിച്ചിന്തിക്കുകയാണ്. കാരണം ബിജുമേനോന് ആണ് നായകന് എന്നതുകൊണ്ട് പത്തു നിര്‍മാതാക്കളാണ് പിന്മാറിയത്.
ബിജുമേനോന്റെ നായികയാകാന്‍ തയാറാകാതെ പല മുന്‍നിര നായികമാരും പിന്‍വാങ്ങി. എന്നിട്ടും ഈ ചിത്രം തിയറ്ററിലെത്തി. വന്‍ വിജയമായി. സാറ്റലൈറ്റ് റൈറ്റ് ഉള്ള നടന്മാര്ക്കു പിന്നാലെ മാത്രം പായാന്‍ നോക്കുന്ന മലയാള സിനിമാ സംവിധായക- നിര്‍മാതാക്കള്‍ക്ക് ഇതൊരു പാഠമാണ്. ഈ ചിത്രത്തിന്റെ വിജയം കണ്ടിട്ടെങ്കിലും നല്ല സിനിമയെ അംഗീകരിക്കാന്‍ രംഗത്തെ മുന്‍നിരക്കാര്‍ തയറാകാകുമെന്നു പ്രതീക്ഷിക്കാം.
കാമറാമാന് ആയിരുന്ന ജിബു ജേക്കബും തിരക്കഥാകൃത്ത് ജോജി തോമസും മൂന്നുവര്‍ഷമായി വെള്ളിമൂങ്ങയുടെ കഥയുമായി നടക്കാന്‍ തുടങ്ങിയിട്ട്. ജോജി കഥയുമായി ജിബുവിനെ സമീപിക്കുന്നത് സംവിധാനം ചെയ്യാന്‍ വേണ്ടിയായിരുന്നില്ല. ഏതെങ്കിലും സംവിധായകരെ മുട്ടിച്ചുകൊടുക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ പല സംവിധായകരും കഥ കേള്‍ക്കാന്‍ തയാറായില്ല. പുതുമുഖ എഴുത്തുകാര്‍ക്ക് പ്രോല്‍സാഹനം നല്കുമെന്നു പറയുന്ന പലരും കഥ കേള്‍ക്കാന്‍ താല്പര്യം കാണിച്ചിരുന്നില്ല.
മാമച്ചന് എന്ന കഥാപാത്രത്തെയുമായി അങ്ങനെയാണ് ജിബുവും ജോജിയും ബിജുമേനോനെ സമീപിക്കുന്നത്. നായകനായി അഭിനയിക്കില്ല എന്നു തീരുമാനിച്ചിരിക്കുകയായിരുന്ന ബിജുമേനോന് കഥ കേട്ടതും ഇഷ്ടമായി. അങ്ങനെ ബിജു നായകനാകാന്‍ തയാറായി. എന്നാല്‍ ബിജുമേനോന് ആണ് നായകന് എന്നറിഞ്ഞതോടെ പല നിര്മാക്കാളും പിന്മാറി. ഒടുവിലാണ് ഉള്ളാട്ടില്‍ ശശിധരന്റെ അടുത്ത് എത്തുന്നത്.
മുന്‍പ് ഒത്തിരി ചിത്രങ്ങള്‍ നിര്‍മിച്ച ആളാണ് ഇദ്ദേഹം. അങ്ങനെ ചെലവുചുരുക്കി ചിത്രം ഒരുക്കാന്‍ അദ്ദേഹം പറഞ്ഞു. കഥാപാത്രങ്ങള്‍ ധാരാളമുണ്ടെങ്കിലും അതില്‍ വിലകൂടിയ താരങ്ങള്‍ കുറവായിരുന്നു. 38 ദിവസം കൊണ്ട്ച ിത്രീകരണം പൂര്‍ത്തിയാക്കിയാണ് ജിബു വെള്ളിമൂങ്ങ ഒരുക്കിയത്.
വിശുദ്ധ മാമച്ചന് എന്നായിരുന്നു ആദ്യം നല്കിയ പേര്. പിന്നീടത് വെള്ളിമൂങ്ങ എന്നാക്കുകയായിരുന്നു. കുഞ്ചാക്കോ ബോബന്റെ വിശുദ്ധന് ഇതിനിടെ വന്നതിനാല്‍ പേരുമാറ്റുകയായിരുന്നു. ഈ പേരുതന്നെയാണ് ചിത്രത്തിന്റെ വിജയത്തിനു സഹായിച്ചതും.
പല നായികമാരും ബിജുമേനോന്റെ നായികയാാകന് തയ്യാറായില്ല. ഏറ്റവുമൊടുവിലാണ് നിക്കി ഗില്‍ റാണി തയ്യാറായത്. എല്ലാ പ്രതിസന്ധികളെയും മറികടന്നുകൊണ്ട് വെള്ളിമൂങ്ങ തിയറ്ററിലെത്തി. കോടികള്‍ വാരിക്കൂട്ടി. ഇനിയും വാരിക്കൂട്ടുന്നു. നല്ല സിനിമയെ അംഗീകരിക്കാന്‍ തയ്യാറായൊരു നായകനെയും നിര്‍മാതാവിനെയും കിട്ടിയതുകൊണ്ടാണ് വെള്ളമൂങ്ങ യാഥാര്‍ഥ്യമായത്.
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ
-
'നായകനായി ഒരു സിനിമ ചെയ്ത് വെച്ചിട്ടുണ്ട്..., സിനിമാ അവസരം വരുമ്പോൾ മസിൽ കളയേണ്ട സാഹചര്യം വരാറുണ്ട്'; ജിന്റോ!