Don't Miss!
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആക്ഷന്‍ വഴങ്ങുന്നില്ല, മമ്മുട്ടിക്ക് നഷ്ടമായത് നായക വേഷം!!! പകരം വന്നതോ???
സംഘട്ടന രംഗം വഴങ്ങാത്തതുകൊണ്ട് ഐവി ശശി-ടി ദാമോദരന്‍ ചിത്രത്തില്‍ നിന്നും മമ്മുട്ടിയെ മാറ്റി. ജയനെ നായകനാക്കി ആസുത്രണം ചെയ്ത തുഷാരത്തില്‍ പിന്നീട് നായകനായത് രതീഷായിരുന്നു.
മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മുട്ടിക്ക് തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒട്ടനവധി മികച്ച വേഷങ്ങള്‍ നഷ്ടമായിട്ടുണ്ട്. താരത്തിന് നഷ്ടമായ വേഷങ്ങളില്‍ പകരമെത്തിയവര്‍ സിനിമ വിജയിപ്പിക്കുകയും ചെയ്തു. ഐവി ശശി, ടി ദാമോദരന്‍ കൂട്ടുകെട്ടില്‍ ചിത്രകരിച്ച ചിത്രത്തില്‍ നിന്നാണ് മമ്മുട്ടിയെ ഒഴിവാക്കിയത്.
മമ്മുട്ടിയുടെ കരിയറിലെ ഒട്ടനവധി മികച്ച ചിത്രങ്ങള്‍ പിന്നീട് ഐവി ശശി-ടി ദാമോദരന്‍ ടീമില്‍ നിന്നുണ്ടായി. ആവനാഴിയും ഇന്പെടര് ബല്‍റാമും അതിരാത്രവും അവയില്‍ ചിലത് മാത്രം. ആക്ഷന്‍ പ്രാധാന്യമുള്ളവയായിരുന്നു ഈ ചിത്രങ്ങള്‍. എന്നാല്‍ ആദ്യ ചിത്രത്തില്‍ മമ്മുട്ടിക്ക് വില്ലനായതും ആക്ഷന്‍ തന്നെയായിരുന്നു.
ടി ദാമോദരന്‍ തിരക്കഥയില്‍ ജയനെ നായകനാക്കി ഐവി ശശി സംവിധാനം ചെയ്ത അങ്ങാടി ഹിറ്റായതോടെയാണ് ഈ കൂട്ടുകെട്ട് ശ്രദ്ധേയമാകുന്നത്. പിന്നാലെ ഇവര്‍ ഒന്നിച്ച കാന്തവലയം,കരിമ്പന, മീന്‍ എന്നീ ചിത്രങ്ങളും തിയറ്ററില്‍ സൂപ്പര്‍ ഹിറ്റായി. ഇതോടെ ഈ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രങ്ങള്‍ക്കായി വിതരണക്കാര്‍ മത്സരിക്കാന്‍ തുടങ്ങി.
അങ്ങനെയാണ് ജയനെ നായകനാക്കി ഒരു ചിത്രമൊരുക്കാന്‍ ഐവി ശശിയും ടി ദാമോദരനും തീരുമാനിക്കുന്നത്. ആക്ഷന്‍ പ്രാധാന്യം നല്കി തുഷാരം എന്ന തിരക്കഥ ടി ദാമോദരന്‍ തയാറാക്കി. പക്ഷെ, ആ സമയത്തായിരുന്നു സിനിമാ ലോകത്തെ നടുക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ ജയന് കൊല്ലപ്പെടുന്നത്.
ജയന് പകരം മറ്റൊരാളെ ആ വേഷത്തില്‍ കൊണ്ടുവരാന്‍ ഇരുവരും തീരുമാനിക്കുകായിരുന്നു. അന്ന് പുതുമുഖങ്ങളായിരുന്ന രതീഷിനേയും മമ്മുട്ടിയേയുമാണ് ജയന് പകരക്കാരനായി പരിഗണിച്ചത്. ആക്ഷന്‍ പ്രാധാന്യം നല്കി ഒരുക്കിയ തിരക്കഥയില്‍ അതിന് അനുയോജ്യനായ ഒരാളെ കണ്ടെത്തണമായിരുന്നു.
ഇവരില്‍ ആരാണ് സംഘട്ടന രംഗത്ത് കൂടുതല്‍ ശോഭിക്കുക എന്നറിയാന്‍ ഐവി ശശിയും ടി ദാമോദരനും സ്റ്റഡ് ഡയറക്ടര്‍ ത്യാഗരാജന് മാസ്റ്ററെ വരുത്തി. ഒരു സംഘട്ടന രംഗം അവതരിപ്പിച്ച് കാണിക്കാന്‍ ഇരുവര്‍ക്കും നല്കി. ആ രംഗം തന്മയത്തത്തോടെ അവതരിപ്പിച്ച രതീഷിനായിരുന്നു നറുക്ക് വീണത്. രതീഷ് നായകനായി എത്തിയ തുഷാരം വന്‍വിജയവുമായി.
ടി ദാമോദപൃരന്-ഐവി ശശി കൂട്ടുകെട്ടില്‍ ഒരു ഹിറ്റ് മമ്മുട്ടിക്ക് കൈവിട്ടു പോയെങ്കില്‍ പിന്നീട് ഇതേ കൂട്ടുകെട്ടിലെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ മമ്മുട്ടി നായകനായി. അതിരാത്രം, ആവനാഴി, ഇന്‍സ്പെക്ടര്‍ ബെല്‍റാം, അബ്കാരി, അടിമകള്‍ ഉടമകള്‍ തുടങ്ങി നിരവിധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ക്കൊപ്പം മമ്മുട്ടി അഭിനയിച്ചു.
ഐവി ശശി-ടി ദാമോദരന്‍-മമ്മുട്ടി കൂട്ടുകെട്ടിലിറങ്ങിയ അവസാന ചിത്രമായിരുന്നു ബല്‍റാം v/s താരാദാസ്. രണ്ടായിരത്തി ആറില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മുട്ടി നായകനായി ഈ കൂട്ടുകെട്ടില്‍ ഹിറ്റായ രണ്ട് കഥാപാത്രങ്ങള്‍ ഒരുമിച്ചെത്തിയ സിനിമയായിരുന്നു അത്. അതിരാത്രത്തിലെ താരാദാസും ആവനാഴിയിലെ ഇന്‍സ്പെക്ടര്‍ ബെല്‍റാമും. ചിത്രം പക്ഷെ ബോക്സ് ഓഫീസില്‍ പരാജയമായി.
ബല്‍റാം v/s താരാദാസിനായി ടി ദാമോദരന്‍ ആദ്യമെഴുതിയ തിരക്കഥയല്ല യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചതെന്ന് ഐവി ശശി പിന്നീട് പറയുകയുണ്ടായി. തിരക്കഥയില്‍ നിരവധി തിരുത്തലുകള്‍ താന്‍ നടത്തിയെന്നും അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ തിരക്കഥ അതുപോലെ ചിത്രീകരിച്ചിരുന്നെങ്കില് ചിത്രം വിജയമായേനെ എന്നും അദ്ദേഹം പറഞ്ഞു.
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ