Don't Miss!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മുന്നില്‍ വച്ചുണ്ടായ അപമാനം!!! മെജോയുടെ ജീവിതം മാറ്റി!!
ഡി സോണ്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് ക്ലാസില്‍ കയറാതെ നടന്ന സമയത്തായിരുന്നു ആ അധ്യാപകന് മെജോയെ ചീത്ത പറഞ്ഞത്.
നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി അരങ്ങേറിയ മെജോ ജോസഫിനെ മലയാളികള്‍ അത്ര പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. അത് മാത്രമല്ല ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ മെജോ അവതരിപ്പിക്കുകയും ചെയ്തു.
പ്രഭാസിനെ മറികടക്കാന്‍ അല്ലു അര്‍ജുനും റാം ചരണും!!! 500 കോടിയുടെ രാമായണം ബാഹുബലിയെ വെല്ലും?
ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!
തന്റെ ജീവിതത്തോട് ഏറെ അടുത്ത് നില്ക്കുന്ന കഥാപാത്രത്തെയാണ് മെജോ അവതരിപ്പിക്കുന്നത്. ചിത്രത്തേതിന് സമാനമായ അവസ്ഥയിലൂടെയാണ് മെജോ കടന്ന് പോയതും. സംഗീതത്തെ പ്രണയിച്ച മെജോയ്ക്ക് ജീവിതത്തിലും അപമാനം നേരിടേണ്ടി വന്നു.
സംഗീതത്തിലേക്ക് മെജോയെ കൈപിടിച്ച് ഉയര്‍ത്തിയത് അമ്മയാണ്. അമ്മയുടെ നിര്‍ബന്ധമാണ് മെജോയെ ആദ്യമായി സ്റ്റേജിലെത്തിച്ചതും. മദേഴ്സ് ഡേ അനുബന്ധിച്ച് ക്ലബ് എഫ്എം യുഎഇയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മെജോ ഇക്കാര്യങ്ങള്‍ പറഞ്ഞത്. c/o സൈറ ബാനുവിന്റെ തുടക്കത്തില്‍ മെജോയുടെ അമ്മ പാടുന്നുണ്ട്.
സംഗതത്തിന് പിന്നില്‍ അമ്മയുടെ നിര്‍ബന്ധമായിരുന്നെങ്കിലും ആദ്യകാലത്ത് സംഗീതത്തെ ഗൗരവത്തോടെ സമീപിച്ചിരുന്നില്ല മെജോ. കോളേജില്‍ വച്ചായിരുന്നു സംഗീതം തലയ്ക്ക് പിടിക്കുന്നത്. അക്കാലത്ത് കോളേജില്‍ വച്ചുണ്ടായ ഒരു അനുഭവമാണ് മെജോയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
മെജോയുടെ പപ്പയുടെ പരിചയക്കാരനായ ഒരു അധ്യാപകന് കോളേജില്‍ ഉണ്ടായിരുന്നു. ഡിഗ്രിക്ക് ചേരുന്ന സമയത്ത് മെജോയെ ഒന്ന് ശ്രദ്ധിക്കണമെന്ന് പപ്പ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹത്തെ സംബന്ധിച്ച് സംഗീതവും സ്പോര്‍ട്സും സമയം കൊല്ലികള്‍ മാത്രമായിരുന്നു.
അത്യാവശ്യം കുഴപ്പമില്ലാതെ പഠിക്കുന്ന കുട്ടിയായിരുന്നു മെജോ. ക്ലാസിലെല്ലാം കൃത്യമായി കയറുമായിരുന്നു. എന്നാല്‍ ഡിസോണിന്റെ സമയത്ത് ധാരാളം ക്ലാസ്സ് കട്ട് ചെയ്യുമായിരുന്നു. ഭക്ഷണം കഴിക്കാന്‍ മാത്രമായിരുന്നു ക്ലാസില്‍ കയറിയിരുന്നത്.
പപ്പയുടെ പരിചയക്കാരനായ അധ്യാപകന് ക്ലാസില്‍ കയറാത്ത മെജോയെ കാന്റിന്റെ പരിസരിത്ത് വച്ച് പിടിച്ചു. നിന്റെ ശവക്കുഴിയാണ് നീ തോണ്ടുന്നതെന്ന് പറഞ്ഞ അദ്ദേഹം മെജോയെ ചീത്തയും പറഞ്ഞു. അവിടെ ഉണ്ടായിരുന്ന അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മുന്നില്‍ അപമാനിക്കപ്പെട്ട അവസ്ഥയിലായിരുന്നു മെജോ.
അധ്യാപന് ചീത്ത പറഞ്ഞ ആ രാത്രിയില്‍ മെജോയ്ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ എന്തെങ്കിലും ആയിത്തീരണമെന്ന് മെജോ തീരുമാനമെടുക്കുന്നത് അപ്പോഴായിരുന്നു. അതുവരെ സംഗീതത്തെ അത്ര ഗൗരവമായി മെജോ കണ്ടിരുന്നില്ല.
ആദ്യ ചിത്രമായ നോട്ട് ബുക്ക് തന്നെയാണ് മെജോയ്ക്ക് ഏറെ പ്രിയപ്പെട്ട ചിത്രം. അതിന് ശേഷം മെജോയ്ക്ക് ഏറെ സംതൃപ്തി നല്കിയ ചിത്രമാണ് ട്രാഫിക്. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധനേടിയിരുന്നു.
നോട്ട് ബുക്കിലൂടെ സംഗീത സംവിധായകൻ എന്ന നിലയിൽ മാത്രമല്ല നടൻ എന്ന നിലയിലും മെജോ ശ്രദ്ധിക്കപ്പെട്ടു. പിന്നീടും മെജോയെത്തേടി അവസരങ്ങളെത്തി. എന്നാൽ മെജോ അഭിനയത്തിലേക്ക് തിരിഞ്ഞില്ല. തകരയുടെ റീമേക്കിൽ തകരയാകാനുള്ള അവസരവും മെജോയെ തേടി എത്തിയിരുന്നു. എന്നാൽ സ്വീകരിച്ചില്ല.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി