Don't Miss!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Automobiles ഓഫ്റോഡറുകളുടെ രാജാവിൻ്റെ പുതിയമുഖം! 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ റിവ്യൂ വായിക്കാം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
രമേശ് പിഷാരടി തമാശക്കാരന്‍ മാത്രമല്ല
മലയാളികളെ സംബന്ധിച്ച് പ്രത്യേകിച്ചൊരു ആമുഖത്തിന്റെ ആവശ്യമില്ലാത്തയാളാണ് രമേശ് പിഷാരടി. ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച തമാശക്കാരനാണ് രമേശ്.
മിമിക്രിയില്‍ നിന്ന് വന്നതുകൊണ്ട് മിക്കപ്പോഴും തമാശ കഥാപാത്രങ്ങള്‍ മാത്രം ചെയ്തുവന്നിരുന്ന രമേശ് ഇപ്പോള്‍ അത്തരം റോളുകളില്‍ നിന്ന് അല്പം മാറിനടക്കാന്‍ തുടങ്ങിയിരിക്കുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലും ഇമ്മാനുവലിലും ചെയ്ത കഥാപാത്രങ്ങള്‍ ഇതിന് ഉദാഹരണമാണ്.
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ യുവ രാഷ്ട്രീയ നേതാവിന്റെ റോളാണ് രമേശിന്. സംശയങ്ങള്‍ക്കിട നല്‍കാതെ രമേശിന്റെ അഭിനയ ശേഷി പ്രകടമായ കഥാപാത്രമായിരുന്നു അത്. സീരിയസ് വേഷങ്ങളും തനിക്ക് ചേരുമെന്ന് ഇതിലൂടെ രമേശ് തെളിയിച്ചു.
മമ്മൂട്ടി നായകനായ ലാല്‍ ജോസ് ചിത്രം ഇമ്മാനുവലിലും രമേശിന് നെഗറ്റീവ് കഥാപാത്രമായിരുന്നു. ഒരു നടന് പലതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതെന്ന് രമേശ് പിഷാരടി പറയുന്നു.ഇതുവരെ ചെയ്ത കഥാപാത്രങ്ങളിലൊന്നും തമാശക്ക് വേണ്ടി താന്‍ മനപ്പൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല. പക്ഷേ ആളുകള്‍ അവ നന്നായി ആസ്വദിച്ചുവെന്നും രമേശ് പറഞ്ഞു.
രമേശ് പിഷാരടി ആദ്യമായി നായക കഥാപാത്രത്തെ അവതരിപ്പിച്ച കപ്പല്‍ മുതലാളി ബോക്സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു. പക്ഷേ അതൊന്നും രമേശിനെ തളര്‍ത്തിയില്ല. സ്റ്റേജ് ഷോകളും സിനിമകളുമായി രമേശ് ഇപ്പോഴും തിരക്കിലാണ്.
2007 മുതല്‍ സ്റ്റേജ് ഷോകളില്‍ സജീവമായ രമേശ് ഒരു പൊളിറ്റിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. സലീം കുമാറിന്റെ മിമിക്രി ട്രൂപ്പിലായിരുന്നു അരങ്ങേറ്റമെങ്കിലും സ്കൂളില്‍ പഠിക്കുന്ന കാലം മുതലേ മിമിക്രി അവതരിപ്പിക്കുമായിരുന്നുവെന്ന് രമേശ് പറയുന്നു. മിമക്രി വഴി സിനിമയിലെത്തിയെങ്കിലും മിമിക്രിയെ തള്ളിപ്പറയാന്‍ രമേശ് ഇപ്പോഴും തയ്യാറല്ല. മിമിക്രിയാണ് തന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകള്‍ ഉണ്ടാക്കിയതെന്നും രമേശ് പറയുന്നു.
അരുണ്‍ കുമാറിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റോടെ നിരവധി മികച്ച കഥാപാത്രങ്ങളുമായി ആളുകള്‍ രമേശിനെ സമീപിച്ചു തുടങ്ങി. ഒരു സ്റ്റേജ് ഷോയിലെ പ്രകടനം കണ്ടാണ് അരുണ്‍ കുമാര്‍ രമേശിനെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലേക്ക് ക്ഷണിച്ചത്.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ