Don't Miss!
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പഴയ ചരിത്രം ഓര്‍മിക്കുക, മറ്റൊരു മണി ആകുമോ വിനായകന്??? അപ്പുറത്ത് മോഹന്‍ലാലുണ്ട്!!!
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്റെ അന്തിമ പട്ടികയില്‍ മോഹന്‍ലാലും വിനായകനും ഫഹദ് ഫാസിലും. സോഷ്യല്‍ മീഡിയയുടെ പിന്തുണ വിനായകനാണ്. ചിലര്‍ 1999ലെ അവാര്‍ഡ് പ്രഖ്യാപനം ഓര്‍മിപ്പിക്കുന്നുണ്ട്.
സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്ക്കുമ്പോള് എല്ലാവരുടേയും കണ്ണുകള്‍ മികച്ച നടന്മാരുടെ പട്ടികയിലേക്കാണ്. മൂന്നുപേരുടെ അന്തിമ പട്ടികയില്‍ ഫഹദ് ഫാസിലിനും മോഹന്‍ലാലിനുമൊപ്പം വിനായകനും ഇടം പിടിച്ചിട്ടുണ്ട്. ആരാധക പിന്തുണ ഏറെ നേടിയ വിനാകനെ കമ്മട്ടിപ്പാടത്തിലെ പ്രകടനമാണ് അന്തിമ പട്ടികയിലെത്തിച്ചത്.
സംസ്ഥാന അവാര്‍ഡില്‍ വിനായകന് പുതുമുഖമാണെങ്കില്‍ ഒരു അവാര്‍ഡിന്റെ മുന്‍തൂക്കം ഫഹദിനുണ്ട്. മഹേഷിന്റെ പ്രകാരത്തിലെ അഭിനയമാണ് ഫഹദിനെ അന്തിമ പട്ടികയിലെത്തിച്ചത്. മോഹന്‍ലാലിന് തുണയായത് ഒപ്പവും. സോഷ്യല്‍ മീഡിയയിലടക്കം വിനായകന് പിന്തുണയേറുകയാണ്. മുന്‍നിര ചാനലുകളുടെ അവാര്‍ഡ് നിശയില്‍ വിനായകനെ തഴഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയ വിനായകനായി രംഗത്തിറങ്ങിയത്. ഇതിനിടെ പലരും 1999ലെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപന വേളയെ ഓര്‍മിപ്പിക്കുന്നും ഉണ്ട്.
കമ്മട്ടിപ്പാടത്തില്‍ ജനങ്ങള്‍ എന്നും ഓര്‍ത്തിരിക്കുന്ന, നെഞ്ചോട് ചേര്‍ക്കുന്ന ഒരു കഥാപാത്രമാണ് കമ്മട്ടിപ്പാടത്തിലെ വിനായകന് അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ആ കഥാപാത്രത്തെ വിനായകന് അവിസ്മവരണീയമാക്കി. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു നായകന്.
മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ നടത്തിയ അവാര്‍ഡ് നിശകളില്‍ വിനായകനെ തഴഞ്ഞു. ഏഷ്യാനെറ്റ് അവാര്‍ഡില്‍ മികച്ച സഹനടനായി വിനായകനെ നോമിനേറ്റ് ചെയ്തിരുന്നെങ്കിലും അവസാന നിമിഷം അതും ലഭിച്ചില്ല. ഇതോടെ ഇത്തരം അവാര്‍ഡ് നിശകള്‍ക്കെതിരെ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുമായി എത്തി. സംസ്ഥാന അവാര്‍ഡിലും സോഷ്യല്‍ മീഡിയയില്‍ വിനായകനായി ക്യാമ്പയില്‍ പുരോഗമിക്കുകയാണ്.
അന്തിമ പട്ടികയില്‍ വിനായകനും ഫഹദ് ഫാസിലിനുമൊപ്പം മോഹന്‍ലാലുമുണ്ട്. 2016ലെ മോഹന്‍ലാലിന്റെ ആദ്യ മലയാള ചിത്രമായ ഒപ്പത്തിലെ അന്ധകഥാപാത്രം ജയരാമനെ അവിസ്മരണീയമാക്കിയതാണ് മോഹന്‍ലാലിന് അന്തിമ പട്ടികയിലേക്കുള്ള വഴി തുറന്നത്. പ്രിയദര്ശന് ഒരുക്കിയ ചിത്രം അമ്പത് കോടി ക്ലബിലും ഇടം നേടിയിരുന്നു.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധകഥാപാത്രത്തെ അവതരിപ്പിച്ച കലാഭവന്‍ മണി അത്തണത്തെ മികച്ച നടനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു. അവാര്‍ഡ് മണിക്ക് തന്നെ എന്ന വിശ്വാസത്തിലായിരുന്നു എല്ലാവരും. മണിക്കാണെന്ന ധാരണയില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ആഘോഷവും തുടങ്ങി. എന്നാല്‍ അവസാന നിമിഷം വാനപ്രസ്ഥത്തിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.
വിനായകനൊപ്പം അന്തിമ പട്ടികയില്‍ മോഹന്‍ലാലും ഇടം പിടിച്ചതിനാല്‍ 1999 ആവര്‍ത്തിക്കുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരം ഉന്നയിക്കുന്ന ചോദ്യം. ഇന്നത്തെപ്പോലെ അന്ന് സോഷ്യല്‍ മീഡിയ ഇല്ലായിരുന്നു. ഇന്ന് വിനായകനായി സോഷ്യല്‍ മീഡിയ ക്യാമ്പയിന് ശക്തവുമാണ്. വിനായകനെ അവാര്‍ഡില്‍ തഴഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധവുണ്ടാകും.
ഒരു ഒത്തുതീര്‍പ്പ് സമവാക്യം പോലെ അവാര്‍ഡ് പങ്കുവയ്ക്കാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്നും ചിലര്‍ പറയുന്നുണ്ട്. വിനായകനെ അവാര്‍ഡില്‍ നിന്നും ഒഴിവാക്കാതിരിക്കാനായി അത്തരത്തിലൊരു നീക്കം നടക്കുമെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഇനി മണിക്കൂറുകള്‍ മാത്രമേ പ്രഖ്യാപനത്തിനായി ശേഷിക്കുന്നുള്ളു.
-
പണ്ട് എന്നെ കൊള്ളില്ലായിരുന്നോ? ഇപ്പോഴാണ് ഇഷ്ടമെന്ന കാമുകന്റെ മറുപടിയെ ചോദ്യം ചെയ്ത് ദിയ കൃഷ്ണ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം