Don't Miss!
- News വിവാദ പ്രസംഗത്തില്‍ മോദിക്കെതിരെ കേസെടുക്കണമെന്ന് മുഖ്യമന്ത്രി; വര്‍ഗീയ പ്രചാരണമെന്ന് പിണറായി
- Automobiles 160 കി.മീ. റേഞ്ചുള്ള ഇവിയുടെ ഏത് വേരിയന്റ് വാങ്ങുമെന്ന കൺഫ്യൂഷനോ? ഇതൊന്ന് വായിച്ചാൽ അതെല്ലാം മാറും
- Technology ഈ രണ്ട് ജില്ലകളിലെ ഏത് റബർതോട്ടത്തിലോ കാട്ടിലോ ഇനി പോകാം! ഫുൾ റേഞ്ച് കിട്ടുമെന്ന് എയർടെൽ
- Sports IPL 2024: മുമ്പേ കുതിക്കും കോലി, പിമ്പേ കിടക്കും ആര്‍സിബി; കപ്പിനായി കോലി ഇനിയെന്ത് ചെയ്യണം?
- Lifestyle അറേഞ്ച്ഡ് വിവാഹത്തിന് യെസ് പറയാന്‍ വരട്ടെ, ഈ ചോദ്യങ്ങളിലറിയാം അതിന്റെ ഭാവി
- Finance ‘പോളിസി മാറ്റാം’; കടബാധ്യത കൈകാര്യം ചെയ്യാൻ ഇൻഷുറൻസ്, വിശദമായി അറിയാം
- Travel കേരളത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന യാത്ര; കൊച്ചിയിൽ നിന്ന് ഈ നഗരത്തിലേക്ക് വെറും 630 രൂപ
നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു.. ഈ വീഡിയോ കാണിച്ചാണോ പേടിപ്പിക്കൽ?
വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ചില പോര്‍ട്ടലുകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ സര്‍വ്വ നിയന്ത്രണങ്ങളും വിടുന്നതായി സോഷ്യല്‍ മീഡിയ. തട്ടിക്കൊണ്ടുപോയ സംഘം നടിയെക്കൊണ്ട് അരുതാത്തത് പലതും ചെയ്യിച്ച ശേഷം ഇതിന്റെ വീഡിയോ പകര്‍ത്തി എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.
Read Also: സല്യൂട്ട് ഭാവന; അടുത്ത ദിവസം മുതല്‍ ഷൂട്ടിങിന്.. നീയാണ് പെണ്ണ്! പ്രിഥ്വിരാജിനും സല്യൂട്ട്.. ദി റിയല്‍ ഹീറോ!
Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!
കാറില്‍ വച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തിരികെ ലഭിച്ചാല്‍ കേസ് പിന്‍വലിക്കുമെന്ന് നടിക്ക് വേണ്ടി ആരോ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ നടി നല്കിയ രഹസ്യ മൊഴിയും അറസ്റ്റിലായവരുടെ മൊഴിയുമാണ് തങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഈ റിപ്പോര്‍ട്ടുകള്‍ എന്ന കാര്യവും ശ്രദ്ധിക്കേണ്ടതുണ്ട്. ആക്രമണത്തിന് ഇരയായ നടിയുടെ സ്വകാര്യത പോലും പരിഗണിക്കാതെ നടത്തുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ പോകുന്നു...
കേസ് പിന്‍വലിക്കാന്‍ പോകുന്നു
ആക്രമണത്തിന് വിധേയയായ നടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടി പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകളില്‍ ഒന്ന്. ആക്രമിക്കപ്പെട്ട നായിക അങ്ങോട്ട് ചെന്ന് കേസ് ഒത്തുതീര്‍പ്പാക്കുന്നു എന്നതിലെ വൈരുദ്ധ്യം പോലും ഇവര്‍ ശ്രദ്ധിക്കുന്നില്ലേ ആവോ. ഇതിന് പറയാനായി ഒരു കാരണവും റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്.
ദൃശ്യങ്ങളാണ് പേടി
തട്ടിക്കൊണ്ടുപോകുന്നതിനിടെ അക്രമികള്‍ നടിയെക്കൊണ്ട് അരുതാത്ത കാര്യങ്ങള്‍ ചെയ്യിച്ചു എന്നും ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്. ഈ ദൃശ്യങ്ങള്‍ കൈവശമുള്ളത് കൊണ്ടാണത്രെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടി ശ്രമിക്കുന്നത്. കേസുമായി മുന്നോട്ട് പോകുന്നത് നടി എന്ന നിലയില്‍ കരിയറിനെ ബാധിക്കുമെന്ന പേടി കൊണ്ടാണത്രെ ഇത്.
സുനിയെ രക്ഷപ്പെടാന്‍ അനുവദിച്ചോ
പോലീസ് സംഘം കൈയില്‍ കിട്ടിയ ശേഷം പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ അനുവദിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടി സമ്മതിച്ചത് കൊണ്ടാണത്രെ ഇത്. ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങുമെന്ന് ബന്ധുക്കളും നടിയെ ഉപദേശിക്കുകയായിരുന്നത്രെ. എന്നാല്‍ നടിക്ക് എല്ലാ പിന്തുണയും നല്കി കേസുമായി മുന്നോട്ട് പോകാന്‍ ഒപ്പം നില്‍ക്കുകയാണ് പ്രതിശ്രുത വരന് എന്നതാണ് സത്യം.
നടി ലഹരിയിലായിരുന്നു എന്ന്
തട്ടിക്കൊണ്ടുപോകല്‍ നടക്കുമ്പോള്‍ നടി ലഹരിയുടെ പിടിയിലായിരുന്നു എന്ന് അടുത്ത കഥ. ലഹരിക്കടിപ്പെട്ട നടി അക്രമിസംഘം തന്നെക്കൊണ്ട് ചെയ്യിച്ചതൊന്നും അറിഞ്ഞിരുന്നില്ലത്രെ. ലൈംഗികമായി പീഡിപ്പിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. കേസ് കൊടതിയിലെത്തിയാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുപോകും എന്നാണത്രെ നടിയുടെ പേടി.
ബലാത്സംഗം ചെയ്യപ്പെട്ടെന്ന് വരെ പറഞ്ഞവര്‍
ഓടുന്ന കാറില്‍ നടി ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് ഫെബ്രുവരി പതിനെട്ടാം തീയതി പുറത്തിറങ്ങിയ ഡെക്കാന്‍ ക്രോണിക്കിളിലെ റിപ്പോര്‍ട്ട് പറയുന്നത്. നടിയുടെ പേര് പറയാതെയാണ് വാര്‍ത്ത. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു എന്നും റിപ്പോര്‍ട്ട് പറയുന്നു. നടി ഭാവന ആക്രമിക്കപ്പെട്ട കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന പത്രമാണ് ഡെക്കാണ് ക്രോണിക്കിള്‍.
ബലാത്സംഗമെന്ന് ടൈംസും പറഞ്ഞു
സഞ്ചരിക്കുന്ന വാഹനത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് ഇന്ത്യയിലെ പ്രമുഖ പത്രങ്ങളില്‍ ഒന്നായ ടൈംസ് ഓഫ് ഇന്ത്യയും വാര്‍ത്ത നല്കി. ടൈംസിന്റെ കേരള എഡിഷനിലെ ഒന്നാം പേജിലായിരുന്നു ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. മലയാളി നടിയെ ഓഡി കാറില്‍ മുന്‍ഡ്രൈവര്‍ ബലാത്സംഗം ചെയ്തു എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിലും വാര്‍ത്ത പ്രത്യക്ഷപ്പെട്ടു.
കൈരളി ചാനലും മോശമല്ല
ആക്രമണത്തിന് ഇരയായ നടിയെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത് കൈരളി പീപ്പിള്‍ ചാനലാണ്. സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ കൈരളി പീപ്പിളിനെതിരെ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയിലും ചാനലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ഒരു ജനതയുടെ ആത്മാവിഷ്കാരമല്ല കാമാവിഷ്കാരമാണ് ചാനല്‍ എന്നാണ് ആളുകള്‍ കൈരളി പീപ്പിളിനെ വിളിച്ചത്.
വാര്‍ത്തകള്‍ പല വിധം
ഭാവന കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നതായി പരാതിയില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും വാര്‍ത്തകള്‍ കണ്ടാല്‍ നേരെ തിരിച്ചാണ് തോന്നുക. നടിയുടെ പേര് പറഞ്ഞില്ല എങ്കിലും ഈ വാര്‍ത്തകള്‍ കാണുന്നവര്‍ ഭാവനയുടെ സംഭവവുമായി തന്നെ ഇത് ചേര്‍ത്ത് വെക്കും എന്ന കാര്യം ഉറപ്പാണ്. എങ്കില്‍ കൊച്ചിയില്‍ നിന്നും ഇറങ്ങുന്ന ആ പത്രങ്ങള്‍ക്ക് ഈ വാര്‍ത്ത എങ്ങനെ കിട്ടി.
ഇരയുടെ കൂടെയേ അല്ല
സ്ത്രീകള്‍ക്കെതിരെ ഒരു അക്രമം നടന്നാല്‍, അതില്‍പ്പെട്ട സ്ത്രീയുടെ കൂടെ നില്ക്കുക എന്നതാണ് കേവല മര്യാദ. എന്നാല്‍ പ്രസ്തുത പോര്‍ട്ടലുകളും അതിലെ വാര്‍ത്തകളും കേസില്‍ പെട്ട നടിയെ ഫോട്ടോയും പേരും വെച്ച് സംബോധന ചെയ്യുകയും നടിക്കെതിരായ വാര്‍ത്തകള്‍ ഒന്നിന് പിന്നാലെ ഒന്നായി പടച്ചുവിടുകയുമാണ്. എങ്കില്‍ എന്തിന് ഇതൊക്കെ ഇവിടെ പറയുന്നു എന്നാണെങ്കില്‍ ഇങ്ങനെയും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് കാര്യം അറിയിക്കാന്‍ വേണ്ടി മാത്രം.
ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ ശ്രമം
അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതികള്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ സുനിയാണത്രെ സംഭവത്തിന്റെ സൂത്രധാരന്‍. പിടിച്ചുപറി, കബളിപ്പിച്ച് പണം തട്ടിയെടുക്കല്‍, ബ്ലാക്ക് മെയിലിംഗ്, ക്വട്ടേഷന്‍ തുടങ്ങിയ കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് ഇയാള്‍.
നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചോ
നടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ അക്രമിസംഘം ശ്രമിച്ചില്ല എന്നാണ് അറിയുന്നത്. ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്താനായിരുന്നത്രെ ശ്രമം. തൃശൂരിലെ പാട്ടുരായ്ക്കലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് ഡബ്ബിങിന് വേണ്ടി വരുന്ന വഴിക്കാണ് നടി ആക്രമണത്തിന് ഇരയായത്. മൂന്ന് ദിവസം മുമ്പ് ഡ്രൈവറായി വന്ന മാര്‍ട്ടിനായിരുന്നു നടി സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത്.
കൊച്ചിയിലേക്ക് വരുമ്പോഴാണ് സംഭവം
ഹണി ബീയുടെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്ക്കെടുത്ത കാറില്‍ ഡബ്ബിങിന് വേണ്ടി വരികയായിരുന്നു നടി. രാത്രി പത്ത് മണിയോടെ ഒരു ടെമ്പോ ട്രാവല്‍ കാറിനെ ഇടിച്ചു. ഇത് ചോദ്യം ചെയ്യാനായി ഇറങ്ങിയ ഡ്രൈവറെ ട്രാവലറിലുണ്ടായുന്ന ആള് ദൂരേക്ക് മാറ്റുകയും അഞ്ച് പേര് കാറില്‍ അതിക്രമിച്ചുകയറുകയായിരുന്നു.
ആരാണ് ഗൂഡാലോചന നടത്തിയത്
കൊടും ക്രിമിനലായ പള്‍സര്‍ സുനി ഡ്രൈവര്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് നടിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി സംശയം ഉയരുന്നുണ്ട്. മാര്‍ട്ടിനെ മുന്‍നിര്‍ത്തി സുനി ഒരുക്കിയ കെണിയായിരുന്നു ഇതെന്നാണ് സംശയം. നേരത്തെ നടിയുടെ ഡ്രൈവറായി വച്ചിരുന്നത്രെ. ഇയാളെ ഒഴിവാക്കി എന്നും ഇതിന്റെ വൈവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നു.
-
രജിനികാന്തിന് മമ്മൂട്ടിയുടെ ഭ്രമയുഗം പോലൊരു സിനിമ ചെയ്യാനാവില്ല, അതിന് കാരണമുണ്ട്; വൈ ജി മഹേന്ദ്ര
-
ഇത്ര കോടികൾ ലഭിക്കാൻ ജാൻവി എന്താണ് ചെയ്തത്; സമ്പാദ്യ വിവരങ്ങൾ കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
-
'എല്ലായിടത്തും കമന്റും വീഡിയോയുമിട്ട് സിബിനെ പുറത്താക്കണം'; സിബിനെതിരെ ജാസ്മിൻ ഫാൻസിന്റെ പ്ലാനിങ്!