Don't Miss!
- News പ്രാതലിന് ക്ഷണിച്ചിരുന്നു.. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മോഹന്‍ലാല്‍ നിര്‍മാതാവിന് ഉണ്ടാക്കിയ നഷ്ടം അഞ്ചര കോടി, പൃഥ്വി ഏഴ് കോടി; പൊട്ടിപ്പോയ രണ്ട് സിനിമകള്‍
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്ന താരങ്ങളാണ് പൃഥ്വിരാജും മോഹന്‍ലാലും. വെറും വിജയങ്ങള്‍ അല്ല, ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ലിസ്റ്റിലാണ് ഇരുവരുടെയും കഴിഞ്ഞ കുറേ ചിത്രങ്ങള്‍. എന്നാല്‍ പരാജയപ്പെട്ട രണ്ട് ചിത്രങ്ങളും ഇരുവരുടെയും നിര്‍മാതാക്കളുടെ വിശ്വാസം നശിപ്പിയ്ക്കുന്നു.
കോടികളുടെ നഷ്ടമാണ് പൃഥ്വിയുടെയും മോഹന്‍ലാലിന്റെയും കഴിഞ്ഞ ഓരോ ചിത്രങ്ങള്‍ വരുത്തി വച്ചിരിയ്ക്കുന്നത്. ഇതേ തുടര്‍ന്ന് ക്യൂവില്‍ നിന്ന് ചില നിര്‍മാതാക്കള്‍ പിന്മാറുന്നതായും കിംവദന്തികളുണ്ട്. ഏതൊക്കെയാണെന്ന് ചിത്രങ്ങളെന്ന് നോക്കാം..
ലാലിന്റെ ബിയോണ്ട് ബോര്‍ഡേഴ്സ്
പട്ടാള ചിത്രവുമായി മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിച്ച ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ്. പുലിമുരുകന്, ഒപ്പം, ജനത ഗാരേജ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ലാല്‍ ചിത്രം എന്ന പ്രതീക്ഷയും ബിയോണ്ട് ബോര്‍ഡേഴ്സിന് ഉണ്ടായിരുന്നു.
സിനിമ പരാജയപ്പെട്ടു
എന്നാല്‍ മേജര്‍ രവി - മോഹന്‍ലാല്‍ പട്ടാള ചിത്രങ്ങളിലെ പരാജയങ്ങളിലൊന്നായി 1971 ബിയോണ്ട് ബോര്‍ഡേഴ്സും മാറി. തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ലാലിന്റെ ജൈത്രയാത്രയ്ക്കും ബോര്‍ഡര്‍ വിഘ്നം വരുത്തി.
നിര്‍മാതാവിന് നഷ്ടം
റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിച്ചത്. യുദ്ധ രംഗങ്ങളൊക്കെ ചിത്രീകരിക്കേണ്ടതിനാല്‍ വലിയൊരു തുക ചെലവിട്ട് നിര്‍മിച്ച ചിത്രം അഞ്ചര കോടി രൂപയുടെ നഷ്ടമാണ് നിര്‍മാതാവിന് വരുത്തിവച്ചത്.
ലാലിന്റെ പ്രതിഫലവും
ഇതിനൊക്കെ പുറമെ ഭീകരമായ ഒരു തുക മോഹന്‍ലാലിന്റെ പ്രതിഫലവും. തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതോടെ നാല് കോടിയ്ക്കും അഞ്ച് കോടിയ്ക്കും ഇടയിലാണ് ലാല്‍ പ്രതിഫലം കൈപ്പറ്റുന്നത്.
പൃഥ്വി വരുത്തിയ നഷ്ടം
നിര്‍മാതാവിന് വന്‍ നഷ്ടം വരുത്തി വച്ച ഈ വര്‍ഷത്തെ മറ്റൊരു ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തിയ ടിയാന്. പതിനാറ് കോടി മുടക്കി നിര്‍മിച്ച ചിത്രം നിര്‍മാതാവിന് ഉണ്ടാക്കിയത് ഏഴ് കോടിയുടെ നഷ്ടമാണ്.
ഫാന്റസി ചിത്രം
മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്കൃഷ്ണകുമാര് സംവിധാനം ചെയ്ത ഫാന്റസി ചിത്രമാണ് ടിയാന്. പൃഥ്വിയ്ക്കൊപ്പം ഇന്ദ്രജിത്തും മുരളി ഗോപിയുമൊക്കെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാതരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്താന്‍ ചിത്രത്തന് കഴിഞ്ഞില്ല.
പൃഥ്വിയ്ക്ക് തിരിച്ചടി
ലാലിനെ പോലെ തൊടുന്നതെല്ലാം പൊന്നാക്കുകയാണിപ്പോള് പൃഥ്വിരാജ്. അതോടുകൂടി പൃഥ്വിയും പ്രതിഫലം ഉയര്‍ത്തിയിരുന്നു. രണ്ട് കോടിയാണ് പൃഥ്വിയുടെ പ്രതിഫലം. ടിയാന്റെ സാമ്പത്തിക നഷ്ട പൃഥ്വിയുടെ പ്രതിഫലത്തെ ബാധിക്കുമോ എന്നാണ് ആരാധകരുടെ ആശങ്ക.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
ബിഗ് ബോസ് മെറ്റീരിയലാവാന് മുഴുവന്‍ സമയവും വായിട്ടടിക്കണം എന്നില്ല! സായി മൈന്‍ഡ് ഗെയിമറെന്ന് പ്രേക്ഷകര്‍
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ