Don't Miss!
- Lifestyle വിളിച്ചാല്‍ വിളിപ്പുറത്തെത്തും; കാര്യസിദ്ധിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രധാന ഹനുമാന് ക്ഷേത്രങ്ങള്‍
- Sports IPL 2024: കണക്കുവീട്ടാന്‍ സിഎസ്കെ, ജയം തുടരാന്‍ ലഖ്നൗ- ടോസ് 7 മണിക്ക്
- Automobiles മഹീന്ദ്ര 'പപ്പടം' അങ്ങനെ ഇറക്കാത്തതാണല്ലോ..! ഈ എസ്യുവിക്ക് ക്രാഷ് ടെസ്റ്റില്‍ കിട്ടിയത് 1 സ്റ്റാര്‍
- Finance 1 വർഷത്തെ കാലാവധിയുള്ള എഫ്.ഡിക്ക് മികച്ച പലിശ നേടാം, ഈ ബാങ്കിലേക്ക് പോകൂ
- News കോൺഗ്രസ് ഭരണത്തിൽ ഹനുമാൻ ചാലിസ കേൾക്കുന്നത് പോലും കുറ്റകരം; വിദ്വേഷ പരാമർശം ആവർത്തിച്ച് മോദി
- Technology രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സുവര്‍ണ്ണ ചകോരം ദി കളര്‍ ഓഫ് ദി മൌണ്ടെയിന്‍സിന്
കൊളംബിയന്‍ മലയോരഗ്രാമത്തിന്റെ വര്‍ത്തമാന ജീവിതാവസ്ഥയെ പ്രതിപാദിക്കുന്ന ഈ ചിത്രം തോക്കിനും മൈനിനുമിടയില്‍ സ്വപ്നങ്ങളെ ബലി കഴിക്കേണ്ടിവരുന്ന സാധാരണ മനുഷ്യരുടെ കഥ പറയുന്നു.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങില്‍ വെച്ച് ജൂറി ചെയര്മാന് ബ്രൂസ് ബെറസ് ഫോര്‍ഡാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. പതിനഞ്ച് ലക്ഷം രൂപയാണ് സുവര്‍ണചകോരം നേടിയ സിനിമയ്ക്ക് ലഭിക്കുന്നത്.
സബാസ്റ്റിയന്‍ ഹിരിയറ്റ് സംവിധാനം ചെയ്ത മെക്സിക്കന്‍ ചിത്രമായ എ സ്റോണ് ത്രോ എവേ എന്ന ചിത്രത്തിനാണ് രജതചകോരം ലഭിച്ചത്. നാല് ലക്ഷം രൂപയാണ്് ഈ ചിത്രത്തിന് ലഭിക്കുക.
പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ചിത്രത്തിനുള്ള രജത ചകോരം ലഭിച്ചിരിക്കുന്നത് പാബ്ളോ പെരല്‍മെന്‍ സംവിധാനം ചെയ്ത ദി പെയിന്റിംഗ് ലെസന്‍ എന്ന ചിലി ചിത്രത്തിനാണ്. രണ്ടുലക്ഷം രൂപയാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. ദി ഇന്റര്‍ നാഷണല്‍ ഫെഡറേഷന് ഓഫ് ഫിലിം ക്രിട്ടിക്സ് നല്കുന്ന ഫിപ്രസി പുരസ്കാരം ഫ്യൂച്ചര്‍ ലാസ്ററ് സ്ഫോര് എവര്‍ എന്ന ടര്‍ക്കി ചിത്രത്തിനാണ്.
ഓസ്കാന്‍ ആല്‍ഫര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്. ഫിപ്രസിയുടെ മികച്ച മലയാള ചിത്രമായി തെരെഞ്ഞെടുത്തിരിക്കുന്നത് ആദാമിന്റെ മകന് അബുവാണ്. മത്സരവിഭാഗത്തില്‍ നിന്നു അവസാനം നിമിഷം പുറം തള്ളിയ സലീം അഹമ്മദിന്റെ ആദാമിന്റെ മകന് അബുവിനാണ് ഹസ്സന്‍കുട്ടി പുരസ്കാരവും ലഭിച്ചത്.
മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ് അറ്റ് ദ എന്‍ഡ് ഓഫ ഇറ്റ് ഓള് (അബോഷേഷേ) എന്ന അദിതി റോയിയുടെ ഇന്ത്യന്‍ ചിത്രത്തിനാണ്. ചലച്ചിത്രമേളയുടെ സമാപനചടങ്ങില്‍ മുഖ്യാതിഥിയായ് എത്തിയത് പ്രശസ്ത സംവിധായകനായ സുഭാഷ്ഘായാണ്.