Don't Miss!
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ലോകത്തിന്റെ കിം; ഇനി കേരളത്തിന്റേയും
തിരുവനന്തപുരം: സിനിമ പ്രേമികള്‍ ഏറെ സ്നേഹിക്കുന്ന കൊറിയന്‍ സംവിധായകന് അങ്ങനെ മലയാളത്തിന്റെ നാട്ടിലും കാല് കുത്തി. തന്റെ സിനിമകള്‍ കൊണ്ട് കാഴ്ചക്കാരെ ഭ്രമിപ്പിക്കുന്ന കിം കി ഡൂക് എന്ന സംവിധായകനെ എന്നും മലയാളികള്‍ നെഞ്ചോടുപ്പിച്ചിരുന്നു.
രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കിം കി ഡൂക്ക് വിമാനമിറങ്ങിയത്. ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുഖ്യാതിഥിയാണ് കിം കി ഡൂക്.
കഴിഞ്ഞ കുറേ വാര്ഷങ്ങളായി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് കിം കി ഡൂക്. സ്പിങ് സമ്മര്‍ ഫാള്‍ വിന്റര്‍, സമരിറ്റന്‍ ഗേള്‍, ഐല്‍, പിയാത്ത തുടങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്.
തന്റെ ഏറ്റവും പുതിയ ചിത്രമായ മോബിയസുമായാണ് കിം ഐഎഫ്എഫ്കെ ക്ക് എത്തുന്നത്. സഹിക്കാവുന്നതിനപ്പുറമാണ് മോബിയസിലെ വയലന്‍സ് രംഗങ്ങള്‍ എന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കിമ്മിന്റെ ജന്മരാഷ്ട്രമായ ദക്ഷിണ കൊറിയയില്‍ പോലും കടുത്ത സെന്‍സറിങ്ങിന് ശേഷമാണത്രെ പടം റിലീസ് ചെയ്തത്.
കിം കി ഡൂക്ക് കേരളത്തിലെത്തുമ്പോള്‍ ചലച്ചിത്ര അക്കാദമിക്ക് മറ്റൊരു അധിക ചെലവ് കൂടി വന്നിട്ടുണ്ട്. ഇംഗ്ലീഷ് അത്ര പിടിയില്ലാത്ത കിമ്മിന് വേണ്ടി ഇംഗ്ലീഷും കൊറിയന്‍ ഭാഷയും അറിയുന്ന ഒരാളെ കണ്ട് പിടിക്കാന്‍ മേള അധികൃതര്‍ നന്നായി പാടുപെട്ടു. ഒടുവില്‍ ദിവസം നൂറ് ഡോളര്‍ ചെലവിട്ടാണ് ഒരു ദ്വിഭാഷിയെ കണ്ടെത്തിയത്. ചെന്നൈയിലെ ഇന്തോ-കൊറിയന്‍ സ്റ്റഡി സെന്ററില്‍ നിന്നുള്ള കൊറിയന്‍ വിദ്യാര്‍ത്ഥിനിയാണ് കിമ്മിനെ മലയാളികള്‍ക്കായി മൊഴിമാറ്റുക.
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ആദ്യ ഭർത്താവ് ഇപ്പോഴും സുഹൃത്ത്; എന്റെ അമ്മയ്ക്ക് സ്വന്തം മകനെ പോലെ; ബന്ധത്തിൽ സംഭവിച്ചത്; അദിതിയുടെ വാക്കുകൾ