Don't Miss!
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഞാനൊരു ലക്ഷണമൊത്ത നടനേയല്ല: കലാഭവന്‍ മണി
നൂറുചിത്രങ്ങള്‍ തികച്ചല്ലോ. എന്തുതോന്നുന്നു?
സന്തോഷം. ഒപ്പം നന്ദിയും.
നന്ദി ആരോടൊക്ക?
ആദ്യം സംവിധായകന് അമ്പിളിയോട്. അദ്ദേഹമാണ് സമുദായം എന്ന ചിത്രത്തില്‍ എനിക്കൊരു വേഷം തന്നത്. പിന്നെ ലോഹിതദാസ്, കിരീടം ഉണ്ണി, സുന്ദര്‍ദാസ്, എന്നിവരോട്. ഇവരാണ് സല്ലാപത്തിലൂടെ എന്നെ ഈ കാണുന്ന ഞാനാക്കിയത്.
നടനെന്ന നിലയില്‍ സ്വയം വിലയിരുത്തുമ്പോള്‍?
പക്വതയില്ലാത്തയാളാണ് ഞാന്‍. ഗൗരവമില്ലാതെയാണല്ലോ അഭിനയിക്കുന്നതെന്ന് പലപ്പോഴും തോന്നാറുണ്ട്.
താങ്കളിലെ നടന് വിജയിച്ചുകൊണ്ടിരിക്കുന്നു. പഴയ മിമിക്രിക്കാരനില്‍ നിന്ന് ഈ വിജയിയായ നടനിലേക്കുള്ള അകലത്തെ എങ്ങനെകാണുന്നു?
ഒരകലവും ഇല്ല. ഞാനിപ്പോഴും പഴയ മിമിക്രിക്കാരന് തന്നെയാണ്. സിനിമാക്കാരന്റെ ഒരു ജാടയിലും ഞാന്‍ പെട്ടുപോയിട്ടില്ല. ജീവിതം വേറെ, മിമിക്രി വേറെ, സിനിമ വേറെ. അതാണെന്റെ രീതി.
ഏതുതരം വേഷങ്ങളോടാണ് താല്പര്യം?
തീര്‍ച്ചയായും കോമഡി വേഷങ്ങളോടാണ്.
പക്ഷേ വല്യേട്ടനിലും സാഫല്യത്തിലുമൊക്കെ നന്നായി വില്ലന്‍ വേഷങ്ങള്‍ ചെയ്തല്ലോ?
സിനിമ കണ്ട പലരും പറഞ്ഞുനന്നായെന്ന്. വല്യേട്ടനിലേക്ക് എന്നെ നിര്‍ദേശിച്ചത് തിരക്കഥാകൃത്ത് രഞ്ജിത്താണ്. വല്യേട്ടനിലെ എന്റെ തരക്കേടില്ലാത്ത അഭിനയമാണ് വാഞ്ചിനാഥന് എന്ന തമിഴ് സിനിമയില്‍ വില്ലന്‍വേഷം എന്നെക്കൊണ്ട് ചെയ്യിക്കാന്‍ ഷാജി കൈലാസിനെ പ്രേരിപ്പിച്ചത്.
2
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു