Don't Miss!
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Technology ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Sports IPL 2024: ജയം തുടരാന്‍ ആര്‍സിബിയും കെകെആറും, ഗംഭീര്‍-കോലി നേര്‍ക്കുനേര്‍; ടോസ് 7 മണിക്ക്
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആറ് ടേക്ക് എടുത്ത ആ സീന്‍ നന്നായില്ല എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി; ജീത്തു ജോസഫ്
മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളുടെ മികച്ച വിജയത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കിയ ചിത്രമായിരുന്നു ലൈഫ് ഓഫ് ജോസൂട്ടി. തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ നല്കുന്ന ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലും പ്രേക്ഷകര്‍ക്ക് അമിതമായ പ്രതീക്ഷയുണ്ടായിരുന്നു.
എന്തുകൊണ്ട് ഈ സിനിമകള്‍ വിജയിച്ചില്ല? പ്രേക്ഷകര്‍ പരാജയപ്പെടുത്തിയ 2015ലെ 10 ചിത്രങ്ങള്‍
എന്നാല്‍ ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് സാധിച്ചില്ല. സിനിമയെ കുറിച്ച് പലരും മോശം പറഞ്ഞു. അതൊന്നും തന്നെ വേദനിപ്പിച്ചില്ല, പക്ഷെ വളരെ വിശ്വാസത്തോടെ ചെയ്ത ഒരു രംഗം നന്നായില്ല എന്ന് പറഞ്ഞപ്പോള്‍ വല്ലാത്ത സങ്കടം തോന്നി എന്ന് ജീത്തു ജോസഫ് പറയുന്നു...
ഏതായിരുന്നു ആ രംഗം
ഇന്റര്‍വെല്ലിന് മുന്‍പുള്ള ഒരു രംഗമായിരുന്നു അത്. ജോസൂട്ടി കല്യാണം കഴിഞ്ഞ് വിദേശത്തേക്ക് പോവുമ്പോള്‍, അച്ഛന് സങ്കടം മറച്ച് വച്ച് തമാശയോടെ 'വണ്ടയില്‍ പെട്രോളൊക്കെ ഉണ്ടല്ലോ' എന്ന് ചോദിയ്ക്കുന്ന രംഗമായിരുന്നു അത്.
വന്ന വിമര്‍ശനങ്ങള്‍
എന്നാല്‍ പലരും ആ രംഗം വളരെ ആര്‍ട്ടിഫിഷലാണെന്ന് പറഞ്ഞു. ആ രംഗത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ കഴിയാത്തവരാണ് അങ്ങനെ പറഞ്ഞത്. വളരെ വികാരമപരമായ രംഗമാണത്, അത് മനസ്സിലാക്കിയവരുടെ കണ്ണ് നനഞ്ഞതും ഞാന്‍ കണ്ടിട്ടുണ്ട്.
ആ രംഗത്തിന്റെ പ്രത്യേകത
അധികം സംസാരിക്കകയോ തമാശകള്‍ പറയുകയോ ചെയ്യുന്ന അച്ഛനല്ല ജോസൂട്ടിയുടേത്. വിദേശത്ത് പോകുമ്പോള്‍ അതൊന്നും സാരമില്ല എന്ന് പറയുമ്പോഴും അയാള്‍ക്ക് നല്ല വിഷമമുണ്ട്. മകന് പോവാനിറങ്ങുമ്പോള്‍ അച്ഛന്റെ ചങ്ക് പൊട്ടുന്നു. പക്ഷെ അയാള്‍ക്ക് കരയാനോ പറയാനോ കഴിയില്ല. എനിക്ക് വിഷമമില്ല എന്ന് കാണിക്കാനാണ് അങ്ങനെ ഒരു തമാശ പറയാന്‍ നോക്കിയത്. തമാശ പറയാത്ത ഒരാള്‍ തമാശ പറയുമ്പോള്‍ ആര്ട്ടിഫിഷലാകും. ആ രംഗം ഞങ്ങള്‍ അങ്ങനെ ആര്‍ട്ടിഫിഷലായി തന്നെ ചിത്രീകരിച്ചതാണ്.
വല്ലാത്ത വിഷമം തോന്നി
ആറ് ടേക്ക് എടുത്തിട്ടാണ് ആ രംഗം ചെയ്തത്. അത് ജീവിതത്തിലെ ഒരു റിയാലിറ്റിയാണ്. ഒരുപാട് പേര് വളരെ നന്നായി എന്നും, ചിലര്‍ മോശമായി എന്നും പറഞ്ഞ പ്രകടനമാണ് അത്. ലൈഫ് ഓഫ് ജോസൂട്ടിയെ സംബന്ധിച്ച് എനിക്കേറ്റവും വിഷമം തോന്നിയ ഫീഡ്ബാക്ക് അത് മാത്രമേയുള്ളൂ. ബാക്കി കുറേ പേര് സിനിമ ഇഷ്ടപ്പെട്ടില്ല എന്നൊക്കെ പറഞ്ഞതൊന്നും എനിക്ക് കുഴപ്പമായിരുന്നില്ല - ജീത്തു ജോസഫ് പറഞ്ഞു.
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'