Don't Miss!
- Lifestyle 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Automobiles ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
- Technology വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
കമല്ഹാസന് ഭ്രാന്തനാണ്,തന്റെ മുന്നില്‍ മുഖമുയര്‍ത്തി നില്ക്കാന് കഴിയില്ലെന്ന് ബാലചന്ദ്രമേനോന്
വീണ്ടും വിവാദ പ്രസ്താവനയുമായി പ്രശസ്ത നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന് രംഗത്ത്. ഇത്തവണ ഉലകനായകന് കമല്‍ഹാസനെതിരെ ആഞ്ഞടിച്ചാണ് ബാലചന്ദ്രമേനോന് എത്തിയിരിക്കുന്നത്. കമല്ഹാസന് ഭ്രാന്തനാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഒരു പ്രമുഖ മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പ്രശസ്തിയും അധികാരവും ചിലരെ ഭ്രാന്തരാക്കും എന്നു പറയുന്നത് ശരിയാണ്. അതിനൊരു ഉദാഹരണമാണ് കമലഹാസന് എന്നാണ് ബാലചന്ദ്രമേനോന് പറഞ്ഞത്. ബാലചന്ദ്രമേനോന്റെ അമ്മയാണെ സത്യം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുടങ്ങാന്‍ കാരണം കമല്ഹാസനാണെന്നാണ് അദ്ദേഹം പറയുന്നത്. പെണ്ണ് ആണ് വേഷം കെട്ടുന്ന കഥയാണ് അമ്മയാണെ സത്യം പറഞ്ഞത്.
എന്നാല്‍, ഷൂട്ടിങ്ങിനിടെ കമല്‍ഹാസന്റെ ആരാധകര്‍ കമലിനെ ചൂടാക്കിയത്രേ. എന്തുകൊണ്ട് പെണ് വേഷം കെട്ടി അഭിനയിച്ചു കൂടാ എന്നായിരുന്നു കമലിനോട് ആരാധകര്‍ പറഞ്ഞത്. ഇതോടെ കമല്ഹാസന് ഷൂട്ടിങ്ങില്‍ നിന്നു ഇറങ്ങിപ്പോയി. ഷൂട്ടിങ് എന്തുകൊണ്ടു നിന്നു എന്നു ചോദിച്ചതിന് അന്നു കമല്‍ പറഞ്ഞതിങ്ങനെയാണ്. നിര്‍മ്മാതാവിന് സാമ്പത്തിക പ്രശ്നമുള്ളതുകൊണ്ടാണ് നിര്‍ത്തിവെച്ചതെന്നായിരുന്നു പറഞ്ഞത്.
അന്നു ആ സിനിമ ഞാന്‍ നിര്‍മ്മിക്കാമെന്ന് പറഞ്ഞപ്പോഴും കമല്‍ സമ്മതിച്ചില്ല. എന്നാല്‍, ഇത്തരം അനാസ്ഥ കാണിച്ച കമല്‍ പിന്നീട് അവ്വൈ ഷണ്മുഖിയില് എത്തിയെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും കമല്ഹാസന് തന്റെ മുന്നില്‍ മുഖമുയര്‍ത്തി നില്ക്കാന് കഴിയില്ലെന്നു ബാലചന്ദ്രമേനോന് പറയുന്നു.
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'