Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
പഞ്ചാഗ്നിയിലൂടെ മലയാള സിനിമയിലെത്തി, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, ആവനാഴി, വാത്സല്യം, ലാല്‍സലാം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയ ഗീത സ്ത്രീത്വം എന്ന സീരിയലിലൂടെ വീട്ടമ്മമാര്ക്കിടിയിലേക്കെത്തുകയാണ്.
ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡായ ഗീത സീരിയലിന് വേണ്ടി മാത്രമാണ് ഇപ്പോള്‍ കേരളത്തിലെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങെ അഞ്ച് ഭാഷകളിലായി ഒത്തിരി സിനിമകളില്‍ ഗീത അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഇന്നുവരെ നടിയുടെ ഒരു സിനിമ പോലും ഭര്‍ത്താവ് വാസന് കണ്ടിട്ടില്ലത്രെ.
എന്നാല്‍ താന്‍ അഭിനയിക്കാന്‍ പോകുന്നതിനോട് ഭര്‍ത്താവിന് ഒട്ടും എതിര്‍പ്പില്ലെന്നും മംഗളത്തിന് നല്കിയ അഭിമുഖത്തില്‍ ഗീത പറഞ്ഞു. എം ജി ആറിന്റെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. എം ജി ആര് മരിച്ചതിന് ശേഷം ഒരു സിനിമ പോലും കണ്ടിട്ടില്ല. അഭിമുഖത്തിലെ പ്രശസ്ത ഭാഗങ്ങള്‍ തുടര്‍ന്ന് വായിക്കൂ...
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട സാരിയിലാണ് ഞാനധികവും പ്രത്യക്ഷപ്പെടാറുള്ളത്. മലയാള സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് മിക്കവരും കരുതിയത് ഞാന്‍ മലയാളിയാണെന്നാണ്. മലയാളം ഒഴുക്കോടെ സംസാരിക്കാന്‍ എനിക്കറിയില്ല. അത് കേള്‍ക്കുമ്പോള്‍ ചിലര്‍ സംശയം പ്രകടിപ്പിയ്ക്കും. ഒരു മലയാളി ലുക്ക് എനിക്കുണ്ട് എന്നത് സത്യമാണ്. അത് കഥാപാത്രങ്ങള്‍ നല്‍കിയതാണ്.
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
ഇതിന് മുമ്പ് അമേരിക്കന്‍ ഡ്രീസ് എന്ന ഒരു സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ ഷൂട്ടിങ് അമേകിക്കയിലായതുകൊണ്ടും ഞാനവിടെ താമസമായതുകൊണ്ടും അഭിനയിക്കാന്‍ എളുപ്പമായിരുന്നു. അതിനു ശേഷം അഭിനയിക്കുന്ന സീരിയലാണ് സ്ത്രീത്വം. ഒരു സ്ത്രീപക്ഷ സീരിയല്‍ ആയതുകൊണ്ടാണ് അഭിനയിക്കാം എന്ന് സമ്മതിച്ചത്. ഇതൊരു സീരിയലായി ഞാന്‍ കരുതുന്നില്ല. ഒരു സിനിമയുടെ ട്രീറ്റ്മെന്റാണ്. ആകെയുള്ള വ്യത്യാസം ക്യാമറ മാത്രമാണ്. മുമ്പ് കെ ബാലചന്ദര്‍ സംവിധാനം ചെയ്ത കയ്യളവ് മനസ്സ് എന്ന സീരിയലിലും രാജകുമാരി എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഡേറ്റിന്റെ പ്രശ്നം വന്നപ്പോള്‍ ഒഴിവാക്കി
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
മികച്ച കഥാപാത്രങ്ങള്‍ കിട്ടാത്തതുകൊണ്ടാണ് മലയാള സിനിമയില്‍ അഭിനയിക്കാത്തത്. ഒരു പ്രാധാന്യവുമില്ലാത്ത വേഷങ്ങള്‍ക്ക് വേണ്ടി അമേരിക്കയില്‍ നിന്ന് ഇവിടെ വരെ വരേണ്ടല്ലോ. സക്കറിയയുടെ ഗര്‍ഭിണികള്‍, നോര്‍ത്ത് 24 കാതം, സലാല മൊബൈല്‍ എന്നീ സിനിമകള്‍ മാത്രമാണ് ഈ രണ്ട് വര്‍ഷത്തിനിടെ മലയാള സിനിമയില്‍ ചെയ്തത്. ഈ പ്രായത്തില്‍ നായികയാകണം എന്ന ആഗ്രഹമില്ല. നല്ല സപ്പോര്‍ട്ടിങ് റോളാണ് ആവശ്യം. ഹോളിവുഡില്‍ 40 കഴിഞ്ഞാലാണ് മിക്കവരും നായികയാകുന്നത്. എന്നാല്‍ തമിഴിലും മലയാളത്തിലും 30 കഴിഞ്ഞാല്‍ ക്യാരക്ടര്‍ റോളിലേക്ക് തള്ളും
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
അഭിനയത്തിന് വേണ്ടി എട്ടാം ക്ലാസില്‍ വച്ചു പഠിപ്പ് നിര്‍ത്തേണ്ടി വന്നു. അതോര്‍ത്ത് ഒരിക്കലും സങ്കടം തോന്നിയിട്ടില്ല. സിനിമയും ഒരു സ്കൂളാണ്. ഇവിടെ നിന്ന് പലതും പഠിച്ചു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എം ഭാസ്കറിന്റെ ഭൈരവി എന്ന ചിത്രത്തിലേക്ക് വിളിച്ചത്. ആദ്യം അച്ഛന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ രജനികാന്തിന്റെ പെങ്ങളുടെ വേഷമാണെന്ന് കേട്ടപ്പോള്‍ സമ്മതിച്ചു. സിനിമ ഹിറ്റായതോടെ ഞാനും ശ്രദ്ധിക്കപ്പെട്ടു. പിന്നെ ധാരാളം അവസരങ്ങള്‍ വന്നു. പഠനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയാത്തതുകൊണ്ട് പഠനം നിര്‍ത്തേണ്ടി വന്നു. അന്ന് ഇന്നത്തെ പോലെ ഡിസ്റ്റന്‍സ് എജുക്കേഷനൊന്നും ഇല്ലല്ലോ. പഠനം നിര്‍ത്തിയപ്പോള്‍ അച്ഛനും അമ്മയ്ക്കും വിഷമമായി. പിന്നെ അഭിനയത്തിലെ എന്റെ താത്പര്യം കൊണ്ടാണ് അവര്‍ സമ്മതിച്ചത്. പഠിച്ചവരെ കാണുമ്പോള്‍ എനിക്കിപ്പോഴും ഒരു ബഹുമാനമാണ്. ഒരിക്കലും അസൂയ തോന്നിയിട്ടില്ല.
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
അഭിനയിച്ചു തുടങ്ങി രണ്ട് മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും തമിഴ്, തെലുങ്ക്, കന്നട ഇന്റസ്ട്രിയില്‍ ഞാന്‍ അറിയപ്പെട്ടു തുടങ്ങിയിരുന്നു. ആദ്യമൊക്കെ ചെറിയ വേഷങ്ങളാണ് കിട്ടിയത്. പിന്നെ നായികയായി. ആ സമയത്താണ് ഒരു കന്നട മാഗസിനില്‍ എന്റെ കവര്‍ ചിത്രം വന്നത്. 'പഞ്ചാഗ്നി' എന്ന സിനിമയ്ക്കുവേണ്ടി ഹരിഹരന് സാറും എം ടി സാറും നായികയെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. അവര്‍ അഡ്രസ്സ് നോക്കി ഒരു ദിവസം മദ്രാസിലെ വീട്ടിലേക്കു വന്നു. രണ്ടുപേരും മലയാളത്തിന്റെ ലെജന്റുകളാണെന്നൊന്നും എനിക്കറിയില്ല. കഥ കേട്ടപ്പോള്‍ ത്രില്ലടിച്ചു. അങ്ങനെയാണ് 'പഞ്ചാഗ്നി'യില്‍ അഭിനയിക്കാന്‍ കേരളത്തിലെത്തിയത്. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഹരിഹരന് സാറിന്റെയും എം ടി സാറിന്റെയുമൊക്കെ മഹത്വം തിരിച്ചറിഞ്ഞത്. ചിത്രം വിജയ്ച്ചതോടെ മലയാളത്തില്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചു
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
1997 ലായിരുന്നു വിവാഹം. അന്ന് ഞാന്‍ മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയായിരുന്നു. അറേഞ്ച്ഡ് മാരേജ് ആയിരുന്നു. തൃച്ചിക്കാരനായ വാസനാണ് ഭര്‍ത്താവ്. അദ്ദേഹത്തിന് അമേരിക്കയിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ആഴ്ച ഞാനും യു എസിലേക്ക് പോയി. അതിന് ശേഷം കുറച്ചുവര്‍ഷങ്ങള്‍ സിനിമയൊന്നും ചെയ്തില്ല. കുടുംബ ജീവിതം ശ്രദ്ധിച്ചു. ഒരു മകനുണ്ട്. സെവന്തില് പഠിക്കുന്നു
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ല. എന്നാല്‍ ഞാന്‍ അഭിനയിക്കാന്‍ പോകുന്നതിനോട് താല്‍പ്പര്യക്കുറവൊന്നുമില്ല. അതുകൊണ്ടാണല്ലോ ഇപ്പോഴും എന്നെ അഭിനയിക്കാന്‍ വിടുന്നത്. എം ജി ആറിന്റെ ആരാധകനാണ് വാസന്. എം ജി ആര് മരിച്ചശേഷം ഒരു സിനിമ പോലും കണ്ടിട്ടില്ല.
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
നാച്വറലാണ് മലയാളസിനിമ. ഉള്ളത് ഉള്ളതുപോലെ അവതരിപ്പിക്കും. കഥയിലെ സത്യസന്ധതയാണ് ഇവിടത്തെ പ്രത്യേകത. കഥ പറയുന്ന രീതി, ഫ്രെയിമുകള്‍ എന്നിവ മികച്ചതാണ്. തെലുങ്ക്, കന്നഡ സിനിമകളില്‍ ഫാന്റസിയാണ് കൂടുതലും. തമിഴില്‍ അത്രയില്ല. ഇവിടുത്തെ ലൊക്കേഷനില്‍ പോലും നല്ല അച്ചടക്കമാണ്.
ഞാന്‍ അഭിനയിച്ച ഒരു സിനിമ പോലും ഭര്‍ത്താവ് കണ്ടിട്ടില്ല: ഗീത
ഓരോ നിമിഷവും ലോകം മാറിക്കൊണ്ടിരിയ്ക്കുന്നു. അതനുസരിച്ച് മനുഷ്യന്റെ ചിന്തകളും മാറും. കാലത്തിന്റെ മാറ്റമല്ലേ അത് സൂചിപ്പിക്കുന്നത്? ഇന്നാരെങ്കിലും കത്തെഴുതുന്നുണ്ടോ? മൊബൈല്‍ഫോണും വാട്ട്സപ്പുമൊക്കെയാണ് പുതിയ തലമുറയുടെ ഹരം. അതും വലിയ മാറ്റമാണ്. മലയാളസിനിമയില്‍ വന്നതും ഇതുപോലുള്ള മാറ്റമാണ്. അത് അംഗീകരിച്ചേ പറ്റൂ.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ