Don't Miss!
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Lifestyle സ്നേഹം ഒരാള്‍ക്ക് മാത്രം: നമ്മളെ സ്നേഹിക്കാത്തവരെ മനസ്സില്‍ നിന്നും മായ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഒരു സിനിമയുമായി 5 സംവിധായകര്‍
മേജര്‍ രവി, ദീപന്, രാജേഷ് അയ്മനക്കര, മാത്യു, വിനോദ് വിജയന് എന്നിവരാണ് പുതിയ സംരഭത്തിലെ സംവിധായകര്‍. എസ്ജെഎം എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സിബി തോട്ടുപ്പുറത്തും ജോബി കുണ്ടമറ്റവും ചേര്‍ന്നാണ് ഈ പരീക്ഷണചിത്രം നിര്‍മ്മിക്കുന്നത്.
കേരളകഫേയില്‍ പത്ത് കഥകള്‍ പറയുകയും അവയുടെയെല്ലാം പൊതുവായ സംഗമവേദിയായ് കേരളകഫേ എന്ന റെയില്‍വേ കാന്റീനെ മാറ്റുകയുമാണ് രഞ്ജിത്ത് രൂപകല്പന ചെയ്ത ചിത്രത്തില്‍. മേജര്‍ രവിയുടെ നേതൃത്വ ത്തിലിറങ്ങുന്ന പുതിയ ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.
ഇരുപത്തെട്ടുമിനിറ്റ് ദൈര്‍ഘ്യമാവും ഓരോ ചിത്രത്തിനുമുണ്ടാവുക. മേജര്‍ രവിയുടെ ചിത്രത്തിന് അദ്ദേഹം തന്നെ തിരക്കഥയൊരുക്കുന്നു ഒപ്പം മാത്യുവിന്റെ ചിത്രത്തിനും കഥ, തിരക്കഥ, സംഭാഷണവു മേജര്‍ രവിതന്നെ തയ്യാറാക്കുന്നു.
ദീപനുവേണ്ടി പ്രമേയമൊരുക്കുന്നത് പ്രശസ്ത കഥാകൃത്തായ സന്തോഷ് ഏച്ചിക്കാനമാണ്. വിനോദ് വിജയന്റെ ചിത്രത്തിന്റെ രചന അദ്ദേഹം തന്നെ നിര്‍വ്വഹിക്കുന്നു. ഒരു മിത്തുമായ് ബന്ധപ്പെട്ട വിഷയമാണ് രാജേഷിന്റെ സിനിമ.
കേരളകഫെ നല്കിയ പുതുമയും പരീക്ഷണ സാദ്ധ്യതയും സാമ്പത്തിക വിജയവുമാണ് ഇത്തരത്തില്‍ മറ്റൊരു ചിത്രത്തിന് കാരണമായിരിക്കുന്നത്. പ്രേക്ഷകര്‍ക്കുമുമ്പില്‍ വൈവിധ്യങ്ങള്‍ പ്രദാനം ചെയ്യാന്‍ പ്രാപ്തമായ പരീക്ഷണങ്ങള്‍ക്ക് എന്നും മലയാളസിനിമയില്‍ ഇടമുണ്ട്.
വിഷയങ്ങള്‍ കൊണ്ടും ട്രീറ്റ്മെന്റുകൊണ്ടും വേറിട്ട ചിത്രങ്ങളിറങ്ങിയ 2011 ഏറെ പ്രാധാന്യമുള്ളതാണ് മലയാളത്തിന്. അഞ്ച് സംവിധായകര്‍ ഒരുമിക്കുന്ന ചിത്രവും 2011ല്‍ത്തന്നെ തന്നെ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. നവംബര്‍ ആദ്യവാരം ചിത്രീകരണം തുടങ്ങുമെന്നറിയുന്നചിത്രത്തില് മലയാളത്തിലേയും അന്യഭാഷചിത്രങ്ങളിലേയും താരങ്ങളാണ് വേഷമിടുന്നത്.
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
'മൊയന്താണ് ഗബ്രി, അവന് വേണ്ടി ജാസ്മിൻ എന്തിന് ഫൈറ്റ് ചെയ്യുന്നുവെന്ന് അറിയില്ല, ഗബ്രി ഔട്ടായിരുന്നെങ്കിൽ..!'
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര