Don't Miss!
- News കോണ്‍ഗ്രസിന് കനത്ത തിരിച്ചടി: ഇന്‍കംടാക്സ് അന്വേഷണത്തിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
- Sports IPL 2024: മുംബൈക്ക് പിഴക്കുന്നത് എവിടെ? ഈ പ്ലേയിങ് 11നെ ഇറക്കൂ; പുഷ്പം പോലെ ജയിക്കും
- Automobiles ബെൻസിൻ്റെ ഈ മോഡലിന് എന്താ പ്രത്യേകത... വില അറിയുന്നതിന് മുന്നേ ഇത്രയും ഡിമാൻഡോ
- Finance 10,000 രൂപ 1.32 ലക്ഷമാക്കിയ മൾട്ടിബാഗർ സ്റ്റോക്ക്, ഓഹരി വില 40-ൽ താഴെ, നിങ്ങൾ വാങ്ങുന്നോ...?
- Lifestyle ചാണക്യനീതി: വിഡ്ഢിയായ സുഹൃത്തിനേക്കാള്‍ നല്ലത് മിടുക്കനായ ശത്രു; ഇത്തരക്കാര്‍ ദോഷം ചെയ്യും
- Travel ഇതല്ലേ സ്വർഗ്ഗം! ഈ ജീവിതത്തില്‍ ഇതൊക്കെയല്ലേ കാണേണ്ടത്; ജന്നത്ത്- ഇ- കശ്മീര്‍ യാത്രയുമായി ഐആര്‍സിടിസി
സിനിമാ പ്രതിസന്ധി തീര്‍ന്നു
സിനിമാ പ്രതിസന്ധി തീര്‍ന്നു
ജൂണ്‍ 04, 2004
കൊച്ചി: താരസംഘടനയായ അമ്മയും ഫിലിം ചേംബറും സംയുക്തപ്രസ്താവന നടത്തിയതോടെ മൂന്ന് മാസമായി നിലനില്‍ക്കുന്ന സിനിമാപ്രതിസന്ധിക്ക് വിരാമമായി.
ഫിലിം ചേംബര്‍ തയ്യാറാക്കിയ 21 വ്യവസ്ഥകളോടെയുള്ള കരാര്‍ ഇരുസംഘടനകളും ഭേദഗതികളോടെ അംഗീകരിച്ചതായി അമ്മയുടെയും ചേംബറിന്റെയും ഭാരവാഹികള്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വ്യാഴാഴ്ച പ്രശ്നം വീണ്ടും വഷളാവുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇരുവിഭാഗത്തെയും പ്രതിനിധികള്‍ വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒത്തുതീര്‍പ്പ് ധാരണയിലെത്തുകയായിരുന്നു. അമ്മയ്ക്കെതിരെ പ്രസ്താവന നടത്തിയ പൃഥ്വിരാജ്, തിലകന്, ലാലു അലക്സ് തുടങ്ങിയവര്‍ക്കെതിരെ അമ്മ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന്റെ പേരില്‍ ഫിലിം ചേംബര്‍ പ്രശ്നപരിഹാരമില്ലെന്ന നിലപാടില്‍ എത്തിയതാണ് പ്രശ്നങ്ങള്‍ വഷളാവാന്‍ കാരണം. എന്നാല്‍ ഈ താരങ്ങള്‍ക്കെതിരെ പ്രതികാര നടപടിയുണ്ടാവില്ലെന്നും നോട്ടീസ് അയച്ചത് സംഘടനാപരമായ അച്ചടക്കത്തിന്റെ പേരിലാണെന്നും അമ്മ ഭാരവാഹികള്‍ വ്യക്തമാക്കിയതോടെ പ്രശ്നപരിഹാരത്തിന് വീണ്ടും മാര്‍ഗം തെളിഞ്ഞു.
ഇന്നസെന്റും സിയാദ് കോക്കറും ഒപ്പുവച്ച പ്രസ്താവനയുടെ കോപ്പി മാധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു.
ചേംബറിന്റെ കരാര്‍ 17, 21 വ്യവസ്ഥകളില്‍ ഭേദഗതിയോടെയാണ് അംഗീകരിച്ചത്. ഭേദഗതി അനുസരിച്ച് താരങ്ങള്‍ താരനിശ നടത്തുന്നതിന് മുമ്പ് അമ്മ മുഖേന ചേംബറിനെ അറിയിച്ചിരിക്കണം. നേരത്തെ നേരിട്ട് ചേംബറില്‍ നിന്ന് അനുമതി തേടണമെന്നായിരുന്നു വ്യവസ്ഥ.
തര്‍ക്കങ്ങളില്‍ അമ്മയും ചേംബറും മാക്ടയും ഉള്‍പ്പെട്ട ഒരു ത്രിതല സംവിധാനമായിരിക്കും തീരുമാനം കല്പിക്കുന്നത് എന്നാണ് പുതിയ വ്യവസ്ഥ. നേരത്തെ ഇത് ചേംബറാണ് തര്‍ക്കങ്ങളില്‍ തീരുമാനം കല്പിക്കുക എന്നായിരുന്നു.
-
ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വർഷമെടുത്തതിന് കാരണം; അശ്വതി
-
എനിക്കും പ്രാധാന്യമുണ്ട്; അന്ന് നസ്രിയയും നയൻതാരയും തമ്മിൽ പ്രശ്നമുണ്ടായോ?; താരങ്ങൾക്കിടയിൽ സംഭവിച്ചത്
-
ഇതൊന്നും പറ്റില്ലെങ്കിൽ വീട്ടിലിരിക്കണം, ഇത്താത്തയും ഇക്കാക്കയും കളിക്കുന്നു; തുറന്നടിച്ച് ശ്രീരേഖയും യമുനയും