Don't Miss!
- News പത്തനംതിട്ടയിലും മോക് പോളില്‍ പിഴവ്, പരാതിയുമായി യുഡിഎഫ്: വിശദീകരണം നല്കി കളക്ടർ
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Automobiles മോഹൻലാലിന്റെ വക്കീലായി സിനിമയിൽ തുടക്കം, ഇപ്പോൾ 40 ലക്ഷം രൂപയുടെ ഇന്നോവ മുതലാളിയായി നടി
- Lifestyle ചാണക്യനീതി: എല്ലാവര്‍ക്കുമുണ്ട് ഒരു കഷ്ടകാലം, ജീവിതം നശിക്കാതിരിക്കാന്‍ 7 കാര്യം
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
മള്‍ട്ടിസ്റ്റാര്‍ മൂവികള്‍ എത്രകാലം കൂടി?
സത്യന്-നസീര്‍-മധു, സോമന്-സുകുമാരന്‍-ജയന്, മോഹന്‍ലാല്‍-മമ്മൂട്ടി മള്‍ട്ടി മൂവികളുടെ ചരിത്രം പറയുമ്പോള്‍ ഇവരെ ഒരിയ്ക്കലും ഒഴിവാക്കാനാവില്ല. പുതുതലമുറയില്‍ പൃഥ്വിയും ജയസൂര്യയും ദിലീപും കുഞ്ചാക്കോ ബോബനുമൊക്കെ പലപ്പോഴും ഒന്നിയ്ക്കുന്നുണ്ടെങ്കിലും ഒരുപരിധിയ്ക്കപ്പുറം ട്രെന്റാവാന് ഇവര്‍ക്കൊന്നും കഴിഞ്ഞിട്ടില്ല,
മുപ്പതുവര്‍ഷക്കാലം ഏറ്റകുറച്ചിലുകള്‍ ഏല്ക്കാതെ സിനിമയില്‍ നിലനില്ക്കുക എന്ന ഒരു പ്രതിഭാസം മോഹന്‍ലാല്‍, മമ്മൂട്ടി,താരങ്ങള്‍ക്കപ്പുറത്തേക്ക് ഇനി സാദ്ധ്യമാകുമെന്ന് തോന്നുന്നില്ല. ഇന്നും മലയാസിനിമ ഇവര്‍ക്കുചുറ്റും കറങ്ങുന്നു. അടുത്തകാലത്തൊന്നും വലിയ ഒരു വ്യത്യാസം പ്രതീക്ഷിക്കേണ്ടതുമില്ല. നമ്മുടെ സിനിമയുടെ സാമ്പത്തിക സാഹചര്യം രണ്ടു സൂപ്പര്‍ സ്റ്റാറുകളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടു മുന്നോട്ടുപോവുക അസാധ്യമാണ്. പലപ്പോവും ഇവരുടെ സിനിമകള്‍ പരാജയപ്പെടുന്നത് വന്‍ സാമ്പത്തിക ബാധ്യതകളാണ് മോളിവുഡിന് വരുത്തിവെയ്ക്കുന്നത്.
ഈ സാഹചര്യത്തിലാണ് മള്‍ട്ടിസ്റ്റാര്‍ മൂവികളെപ്പറ്റി നിര്‍മാതാക്കള്‍ ചിന്തിച്ചു തുടങ്ങിയത്. ട്വന്റി ട്വന്റിയുടെ പരീക്ഷണം അമ്മയുടെ കെയ്റോഫില്‍ നടന്നതുകൊണ്ട്മാത്രം സാദ്ധ്യമായതെന്ന് കരുതിയിരിക്കെ അത് ഇത്തരം സിനിമകള്‍ക്ക് വീണ്ടും വഴിമരുന്നായി.
വമ്പന്‍ മുതല്‍മുടക്കില്‍ നിര്‍മിയ്ക്കുന്ന സിനിമകള്‍ ചിലപ്പോള്‍ നഷ്ടക്കച്ചവടമാകുമെന്ന് മുന്‍കൂട്ടിക്കണ്ട് പ്രൊഡ്യൂസേഴ്സ് യൂനിയനും ഫിലിം ചേമ്പറും ഒരുമുഴം മുമ്പേ ബഡ്ജറ്റെന്ന തുരുപ്പുശീട്ടെടുത്ത് ഒന്നു കളിച്ചുനോക്കിയെങ്കിലും എല്ലാം അതിജീവിച്ച് ക്രിസ്ത്യന്‍ ബ്രദേഴ്സ് പുറത്തുവന്നു. മോശമല്ലാത്ത വിധം രക്ഷപ്പെടുകയും ചെയ്തു. ചൈനാ ടൗണും അത്യാവശ്യം ബോക്സ്ഓഫീസില്‍ വാരി. എന്നാല്‍ രണ്ടാംനിര താരങ്ങള്‍ ഒന്നിച്ച സീനിയേഴ്സ് വന്‍ വിജയമാണ് കൊയ്തത്. ലാലും മമ്മൂട്ടിയും ഉള്ളതുകൊണ്ട് മാത്രം മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ കാണാന്‍ പ്രേക്ഷകരെത്തില്ലെന്ന സൂചനകളാണ് ഇതിലൂടെ ലഭിയ്ക്കുന്നത്. താരങ്ങള്‍ മാത്രമല്ല സിനിമയുടെ മൊത്തം പെര്‍ഫോമന്‍സും പ്രേക്ഷകര്‍ കണക്കിലെടുക്കുന്നുവെന്ന് ചുരുക്കം.
കിങ് ആന്റ് കമ്മീഷണര്‍, കസിന്‍സ്, മമ്മൂട്ടി-പൃഥ്വി ചിത്രം ഈ ട്രെന്റ് ഇനിയും നീളും കുറച്ചുകാലം കൂടി. പലപ്പോഴും സ്റ്റാര്‍ഡം വെച്ചുള്ള കളിമാത്രമാണ് ഇത്തരം സിനിമകളുടെ ഏകമാനദണ്ഡം എന്നതാണ് സത്യം. മള്‍ട്ടിസ്റ്റാര്‍ സിനിമകളിലൂടെ മികച്ച സൃഷ്ടികള്‍ കണ്ടുകിട്ടിയാല്‍ ഭാഗ്യം എന്നേ പറയാനൊക്കൂ. കാരണം ഒരു പരീക്ഷണത്തിന് മുതിരാന്‍ മാത്രം മണ്ടന്മാരല്ല കാശുമുടക്കികള്.
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
'സിബിന് അഖിലിനെപ്പോലെ വാക്ചാതുര്യമുണ്ട്, കാറുമായി പോയാലും സായിക്കൊന്നും പറ്റില്ല, അഭിഷേകിൽ പ്രതീക്ഷയില്ല'
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?