Don't Miss!
- News 'രാഹുല്‍ ഗാന്ധി ലീഗ് പതാക പിടിച്ചു': ഹിന്ദു വിരുദ്ധ വികാരം പടർത്തുന്നുവെന്ന് കേന്ദ്ര മന്ത്രി
- Technology മോനേ... ജാഡ കാണിക്കാൻ ഇത്രേം പറ്റിയ ഐറ്റം വേറെയില്ല! ഐഫോൺ 15 പ്രോയ്ക്ക് ഡിസ്കൗണ്ട്
- Automobiles ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- Sports IPL 2024: 42ലും കിങ്, ഒരൊറ്റ ഓവറില്‍ ധോണിക്ക് ഫിഫ്റ്റി! അപ്പോള്‍ നേരത്തേ ഇറങ്ങിയാല്‍ എന്താവും?
- Travel ഇടുക്കി ഡാം സന്ദർശനം; പ്രവേശന നിയന്ത്രണം മുതൽ യാത്രയ്ക്കു മുൻപ് അറിയേണ്ട ആറു കാര്യങ്ങൾ
- Lifestyle രണ്ട് ശിവലിംഗങ്ങള്‍, രാവണനെ വധിച്ച പാപം തീര്‍ക്കാന്‍ ശ്രീരാമന് ആരാധന നടത്തിയ ക്ഷേത്രം
- Finance കുറയാൻ മറന്നിട്ടില്ല, സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ നിരക്കറിയാം
വരുമോ നീലച്ചിത്രങ്ങളുടെ സുവര്‍ണകാലം?
ആന്ധ്രയില്‍ ജനിച്ച് കേരളം ഏറ്റെടുത്ത ഷക്കീലയെന്ന നടി, തന്റെ മാംസക്കൊഴുപ്പിന്റെ ഞൊറിവുകളില്‍ മലയാളിയുടെ ചൂടുളള നിശ്വാസങ്ങളെ തളച്ചിട്ടു.
പിന്നെ മലയാളം കണ്ടത് നീലയുടെ ഒരു ലളിത തരംഗമായിരുന്നു. അരക്കെട്ടിന് മുകളില്‍ പൂര്‍ണ നഗ്നരായി നായികമാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ പഴയ തുണ്ടു യുഗത്തിന് ഏതാണ്ട് അസ്തമയമായി. കെ എസ് ഗോപാലകൃഷ്ണന്, ക്രോസ്ബെല്‍റ്റ് മണി തുടങ്ങിയ ആചാര്യന്മാരുടെ ചിത്രങ്ങളില്‍ തിരുകിക്കേറ്റുന്ന ബിറ്റുകളായിരുന്നു അതുവരെ, പ്രേക്ഷകന്റെ രതിമോഹങ്ങള്‍ക്ക് ചൂടു പകര്‍ന്നത്. കാമം കലങ്ങിക്കിടന്ന തന്റെ കണ്ണുകളുടെ കയങ്ങളിലേയ്ക്ക് കാണികളെ വലിച്ചിട്ട സില്‍ക്ക് സ്മിതയെന്ന പ്രതിഭാസത്തിന് ഒറ്റച്ചിത്രത്തിലൂടെ ഷക്കീല നേരവകാശിയായി.
ഷക്കീല, രേഷ്മ, മറിയ, ബാബിലോണ, അല്‍ഫോണ്‍സ, ബിന്ദു, സിന്ധു എന്നിങ്ങനെ എത്രയോ പേരുകള്‍. നഗ്നമാറുകളുമായി അവര്‍ തീയേറ്ററുകള്‍ അടക്കി വാണപ്പോള്‍ തിരശീലയില്‍ എരിഞ്ഞമരാന്‍ വെമ്പുന്ന ഈയാംപാറ്റകളായി പ്രേക്ഷക ലോകം പറന്നടുത്തു. നിര്‍മ്മാതാക്കളുടെയും തീയേറ്റര്‍ ഉടമകളുടെയും മനസും കീശയും നിറഞ്ഞു.
കോടാമ്പക്കത്തെ വാടക വീടുകളില്‍ മലയാള സിനിമയുടെ സുവര്‍ണകാലം പിറന്നു. മിന്നല്‍ വേഗത്തില്‍ തിരക്കഥകള്‍ പിറന്നു. ഒരേ വീട്, ഒരേ കട്ടില്, ഒരേ നായികാ നായകന്മാര്. ഒരേ ചലനങ്ങള്‍, ഭാവങ്ങള്‍. പക്ഷേ, അത് തുറന്നിട്ട ചലച്ചിത്ര വിപണി വലുതായിരുന്നു.
തീയേറ്ററില്‍ കാണിക്കാത്ത ശേഷം ഭാഗങ്ങള്‍ ഇന്റര്‍നെറ്റിലെ പോണ് സൈറ്റുകളില്‍ നിരന്നപ്പോള്‍ സിനിമയ്ക്ക് വേറൊരു വിപണിയായി.
സോനയെപ്പോലുളളവര് എന്തിനും തയ്യാറായി സിനിമാ ലോകത്തേയ്ക്ക് കടന്നു വരുമ്പോള്‍, പൊലിഞ്ഞു പോയ സുവര്‍ണകാലത്തിന്റെ സ്മരണകള്‍ അയവിറക്കുന്ന പ്രേക്ഷകരുണ്ട്. നിര്‍മ്മാതാക്കളും. കാലം നീലയുടെ നിര്‍വചനങ്ങള്‍ മാറ്റിയെഴുതിയപ്പോള്‍ സദാചാരത്തിന്റെ അതിരുകള്‍ പലതും മാഞ്ഞു പോയി. ഇന്റര്‍നെറ്റിലെ ഹൈ ഡോസ് നീലയില്‍ ഞരമ്പു തളര്‍ന്നു കിടക്കുന്ന ഇന്നത്തെ പ്രേക്ഷകന്റെ ചോര തിളപ്പിക്കാന്‍ എത്രവരെ പോകേണ്ടി വരുമെന്ന ആശങ്കയേ ഉളളൂ.
-
'കാക്കേ പറന്നു പോ'; ജാസ്മിന് ജിന്റോയ്ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയോ? ചൂടേറിയ ചര്‍ച്ച
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'