Don't Miss!
- News 'തൃശൂരിൽ ബിജെപി 28000ത്തിലധികം കള്ളവോട്ടുകൾ ചേർത്തു, പട്ടികയിൽ സുരേഷ് ഗോപിയുടെ ജീവനക്കാരും'; ടിഎൻ പ്രതാപൻ
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
തിലകനെ കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം?
വെള്ളിയാഴ്ച ആലപ്പുഴ നഗരത്തിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ കയറിയപ്പോഴാണ് മൊബൈല്‍ ഫോണില്‍ ഭീഷണി സന്ദേശം വന്നത്.
യുഎഇയില്‍ നിന്നും വിളിച്ചയാള്‍ തിലകനല്ലേയെന്ന് ചോദിച്ചാണത്രേ സംസാരം തുടങ്ങിയത്. ഒരു പ്രമുഖ നടനെതിരെ തിലകന് നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിയ്ക്കുകയും ഇനി ഇത് തുടര്‍ന്നാല്‍ ശരിപ്പെടുത്തിക്കളയുമെന്ന് പറയുകയും ചെയ്തു.
കൊല്ലാനായി ക്വട്ടേഷന്‍ കൊടുത്തിട്ടുണ്ടെന്നും ഒരാഴ്ചകൂടിയേ ആയുസ്സുളള്ളുവെന്നും വിളിച്ചയാള്‍ പറഞ്ഞുവത്രേ. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും തന്റെ ജീവന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് തിലകന് രാത്രിതന്നെ സൗത്ത് സിഐയ്ക്ക് പരാതി നല്കി.
എന്തായാലും സംഭവത്തെക്കുറിച്ച് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് സൈബര്‍ സെല്ലിന് പരാതി കൈമാറിയിരിക്കുകയാണ്.
ഇത് ഒരു നടനെതിരായ പ്രശ്നമാണെന്നും ഇതില്‍ താരസംഘടനയായ അമ്മ ഇടപെടണമെന്നും തിലകന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒട്ടേറെ കോളുകള്‍ തനിക്ക് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ശനിയാഴ്ച ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ തിലകന് വീണ്ടും സംവിധായകന് ബി ഉണ്ണികൃഷ്ണനെതിരെ തിരിഞ്ഞിട്ടുണ്ട്.
ഉണ്ണികൃഷ്ണന് വിവരംകെട്ടവനാണെന്നും തന്നിലെ നടന് ആത്മഹത്യ ചെയ്തെന്ന് താന്‍ പറഞ്ഞത് ഏതര്‍ത്ഥത്തിലാണെന്ന് ഉണ്ണികൃഷ്ണന് മനസ്സിലായിട്ടില്ലെന്നും തിലകന് പറഞ്ഞു.
എന്തായാലും പുതിയ പ്രസ്താവന ഇപ്പോള്‍ എരിയുന്ന പ്രശ്നത്തിലേയ്ക്ക് ഇത്തിരി എണ്ണകൂടി കോരിയൊഴിയ്ക്കുന്ന ഫലമായിരിക്കുമുണ്ടാക്കുകയെന്നതില് സംശയമില്ല.
ഇതിനകം തന്നെ തിലകന് മാപ്പു നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ നോട്ടീസ് നല്‍കിയിട്ടുണ്ട്. തിലകന് മാപ്പു പറഞ്ഞില്ലെങ്കില്‍ അമ്മയില്‍ നിന്നുള്ള അംഗത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളെക്കുറിച്ചാണ് സംഘടനയുടെ ഭാരവാഹികള്‍ ആലോചിക്കുന്നത്.
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ