Don't Miss!
- News സൗദി അറേബ്യയുടെ 'രഹസ്യ മോഹം'; സാധ്യമായാല്‍ ഇന്ത്യ വെട്ടിലാകും... ഇറാന് സഹായിക്കുമോ
- Finance ഒരു വർഷത്തെ നേട്ടം 1932%, നിക്ഷേപകരെ കോടീശ്വരനാക്കിയ ഓഹരി, നിങ്ങൾ വാങ്ങുന്നോ..?
- Lifestyle കാലിഫോര്‍ണിയയില്‍ ആകാശത്ത് കണ്ടത് അന്യഗ്രഹ ജീവി? മനുഷ്യരൂപത്തോടും കുരിശിനോടും സാദൃശ്യം
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
പുലിമുരുകന്റെ റെക്കോര്‍ഡ് മോഹന്‍ലാല്‍ തന്നെ തകര്‍ക്കും!!! 'ഏട്ടന്' ഒരുങ്ങി തന്നെയാ!!!
മോഹന്‍ലാല്‍ നായകനാകുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്സ് മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. മലയാളം, തെലുങ്ക് ഭാഷകളില്‍ ഒരേസമയം ചിത്രം റിലീസ് ചെയ്യും.
ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിന് അവകാശപ്പെടാന്‍ പറയത്തക്ക വിജയങ്ങളൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തെലുങ്ക് ചിത്രം ജനതാ ഗാരേജിലൂടെ അതിന് മോഹന്‍ലാല്‍ പരിഹാരം കണ്ടു. അതിന്റെ തുടര്‍ച്ചായി മലയാളത്തിലിറങ്ങിയ ചിത്രങ്ങളും വിജയം ആവര്‍ത്തിച്ചു. വെറും വിജയങ്ങളായിരുന്നില്ല, എല്ലാ ചിത്രങ്ങളും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി.
ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് ഒപ്പം മറികടന്നു. തൊട്ടുപിന്നാലെ എത്തിയ പുലിമുരുകന് ഒപ്പത്തേയും മറികടന്ന് ഏറെ ദൂരം മുന്നോട്ടോടി. 100ഉം കടന്ന് 150ലാണ് ചിത്രം പ്രയാണം അവസാനിപ്പിച്ചത്. ഇപ്പോഴിതാ പുലിമുരുകന്റെ റെക്കോര്‍ഡു ഭേദിക്കാനുള്ള ചിത്രവുമായി വരികയാണ് മോഹന്‍ലാല്‍.
മോഹന്‍ലാലിന്റെ എക്കാലത്തേയും മികച്ച ബ്ലോക്ക് ബസ്റ്ററായ പുലിമുരുകന് മൂന്ന് ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഉടന്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്സ് 4 ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. അതില്‍ മലയാളത്തിലും തെലുങ്കിലും ഒരേ സമയം റിലീസ് ചെയ്യും. പിന്നാലെ ഹിന്ദിയിലും തമിഴിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
തെലുങ്കിലും മലയാളത്തിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്ന ചിത്രം കുറഞ്ഞത് 300 തിയറ്ററിലെങ്കിലും പ്രദര്‍ശിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിലും പുലിമുരുകന്റെ ആദ്യ ദിന കളക്ഷനെ 1971 ബിയോണ്ട് ബോര്‍ഡേഴ്സ് മറികടക്കുമെന്നുറപ്പ്. 200ലധികം സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച പുലിമുരുകന് ആദ്യ ദിനം നേടിയത് 4.03 കോടി രൂപയാണ്.
രണ്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായും മോഹന്‍ലാല്‍ അഭിനയിക്കുന്നു. ഇന്ത്യ പാക് യുദ്ധ കാലത്ത് രാജസ്ഥാന് മേഖലയിലുണ്ടായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍, കര്‍മയോദ്ധ എന്നിവയായിരുന്നു മുന്‍ സിനിമകള്‍. മേജര്‍ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'