Don't Miss!
- Sports IND vs AUS: വേദി തീരുമാനമായി, ഇനി പടയൊരുക്കം-ഓസീസ് ടെസ്റ്റിനുള്ള ഇന്ത്യയുടെ ബെസ്റ്റ് 11
- Automobiles കുറഞ്ഞ വിലയിൽ 592 കി.മീ. വരെ റേഞ്ചുള്ള ഇന്ത്യയുടെ ഇലക്ട്രിക് എസ്യുവി, ബുക്കിംഗ് തുടങ്ങി കമ്പനി
- News വാഹന വിപണിയിൽ വിപ്ലവമാകുമോ എഥനോൾ? കുറഞ്ഞ മലിനീകരണവും ചുരുങ്ങിയ വിലയും, സാധ്യതകൾ ഇങ്ങനെ
- Lifestyle ഗരുഡപുരാണം: കഷ്ടപ്പാടിന്റെ കുരുക്കില്‍നിന്ന് മോചനം, ഭാഗ്യം നിറഞ്ഞ ജീവിതത്തിന് വേണ്ട 7 കാര്യം
- Technology മാന്ത്രികൻ മഹാ, മാന്ത്രികൻ... ഇത് 'റിയൽ മറ്റത്ത് നാർസോ ടച്ചനാർ'! റിയൽമി നാർസോ 70 പ്രോ എത്തി
- Finance നിക്ഷേപത്തിന് നിങ്ങൾ തയ്യാറാണോ, മകളെയാക്കാം ലക്ഷപ്രഭു, ഇതാണ് കേന്ദ്രസർക്കാർ പദ്ധതി
- Travel തേക്കടിയിലെ ബോട്ടിങ്; ആനകളെയും മാൻകൂട്ടങ്ങളെയും കണ്ട് ഒരു യാത്ര, ഓൺലൈൻ ബുക്ക് ചെയ്യാം
അമല്‍ നീരദ് നഷ്ടമുണ്ടാക്കിയെന്ന് നിര്‍മ്മാതാവ്
വലിയ പ്രതീക്ഷകളുമായി മലയാളത്തില്‍ റിലീസ് ആയ ചിത്രം വേണ്ടത്ര വിജയം നേടാതെയാണ് തീയേറ്ററുകള്‍ വിട്ടത്. അതിനാല്‍ത്തന്നെ തമിഴ് ഡബ്ബിംഗ് ചെയ്ത് ചിത്രം തമിഴ്നാട്ടില്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാവ് ആലോചിക്കുകയായിരുന്നു.
നിലവില്‍ ഒന്നരക്കോടി രൂപ ചിത്രം നഷ്ടമുണ്ടാക്കിയത് മനസിലാക്കി മുഖ്യകഥാപാത്രങ്ങളായ പൃഥ്വിരാജും തമിഴ്നടന്‍ പ്രകാശ്രാജും പ്രതിഫലമില്ലാതെ തമിഴ് ഡെബ്ബ് ജോലികള്‍ക്ക് സഹകരിച്ചതായും രാജ് സക്കറിയ പറയുന്നു.
എന്നാല്‍ സംവിധായകനായ അമല്‍നീരദ് ഇതിനുവേണ്ടി അനുകൂലമായ നിലപാടല്ലത്രേ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ 10 ലക്ഷം രൂപ കൂടുതല്‍ ചോദിക്കുകയും ചെയ്തു. നഷ്ടമുണ്ടാക്കിയ ചിത്രത്തിനുവേണ്ടി സംവിധായകന് വീണ്ടും പണം ആവശ്യപ്പെട്ടതാണത്രേ നിര്‍മ്മാതാവിനെ ചൊടിപ്പിച്ചിരിക്കുന്നത്.
52 ദിവസംകൊണ്ട് മൂന്നു കോടി ചെലവഴിച്ച് ചിത്രം പൂര്‍ത്തിയാക്കാന്‍ വാക്കുതന്ന സംവിധായകന് അഞ്ചര കോടി ചെലവാക്കി 78 ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും രാജ് സക്കറിയ ആരോപിക്കുന്നു.
ഇതിനുകാരണമായത് അമല്‍ നീരദിന്റെ പ്രവര്‍ത്തനങ്ങളാണെന്നും നിര്‍മ്മാതാവ് സൂചിപ്പിക്കുന്നു. വളരെ വൈകി ഷൂട്ടിന് എത്തുകയും നേരത്തെ പാക്ക് അപ്പ് ചെയ്യുകയും ചെയ്ത അമലിന്റെ രീതിയാണെത്രേ പണച്ചെലവ് ഏറിയതിന് കാരണം.
അതുപോലെ സെറ്റില്‍വച്ച് തന്നോടും മറ്റുള്ളവരോടും സംവിധായകന് അപമര്യാദയായി പെരുമാറിയതായും രാജ് പറയുന്നു. ഈ പ്രവര്‍ത്തിയെത്തുടര്‍ന്ന് സംവിധായകന് ഖേദം പ്രകടിപ്പിച്ചെങ്കിലും നായകനെയും മറ്റുള്ളവരെയും സംവിധായകന്റെ പ്രവൃത്തി ആശ്ചര്യപ്പെടുത്തിയതായി നിര്‍മ്മാതാവ് ആരോപിക്കുന്നു.
അമല്‍നീരദിന്റെ പ്രവൃത്തിയില്‍ തൃപ്തനല്ലാത്ത നിര്‍മ്മാതാവ് സൗത്ത് ഇന്ത്യന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.
-
എടീ, പോടീ, വിളികള്‍, സ്ത്രീകളോട് യാതൊരു മര്യാദയും ഇല്ല; റോക്കിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
-
'ബിഗ് ബോസ് വിടാതിരുന്നപ്പോൾ ഞാൻ കരുതി പുറത്ത് നല്ല സപ്പോർട്ടുണ്ടെന്ന്, യഥാർത്ഥ രതീഷിന് നാട്ടിൽ നല്ല പേരാണ്'
-
'ഒരാഴ്ച്ച കൊണ്ട് ഒരു പൂക്കാലം തന്നിട്ട് പോയി... ഷോ കാണാനുള്ള താൽപര്യം പോയി, അണ്ണനെ ഞങ്ങൾ മിസ് ചെയ്യും'