Don't Miss!
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Automobiles ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Finance തിരിച്ചുകയറി സ്വർണവില, പവന്റെ വില വീണ്ടും 53,000 കടന്നു, അഡ്വാൻസ് ബുക്കിംഗ് നല്ലതാണ്
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ദേശീയ പുരസ്കാരം ഇന്ന്; പ്രതീക്ഷയോടെ മലയാളത്തില്‍ നിന്ന് എട്ട് ചിത്രങ്ങള്‍
അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് (മാര്‍ച്ച് 28) പ്രഖ്യാപിയ്ക്കും. മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവു ദിവസത്തെ കളി ഉള്‍പ്പടെ വിവിധ വിഭാഗങ്ങളിലായി എട്ട് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും മത്സരിയ്ക്കുന്നുണ്ട്.
സലീം അഹമ്മദിന്റെ പത്തേമാരി, രഞ്ജിത്ത് ശങ്കറിന്റെ സു സു സുധി വാത്മീകം, മനുവിന്റെ മണ്‍റോ തുരത്ത്, ആര് എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തിന് എന്നീ ചിത്രങ്ങളും മലയാളത്തില്‍ നിന്നും മത്സര രംഗത്ത് എത്തുന്നു.
മലയാളത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ഏഴ് ബംഗാളി ചിത്രങ്ങള്‍ മത്സരിക്കുന്നുണ്ട്. കൗശിക് ഗാംഗുലിയുടെ സിനിമാവാല, വാസ്തുസാപ്, ഗൗതം ഘോഷിന്റെ സംഘാചില്‍, ശ്രീജിത് മുഖര്‍ജിയുടെ രാജ്കഹിനി എന്നിവയാണ് ബംഗാളില്‍ നിന്നും മത്സര രംഗത്തുള്ള പ്രധാന ചിത്രങ്ങള്‍.
അഞ്ചോളം ഒറിയ ചിത്രങ്ങളും അന്തിമ പട്ടികയിലുണ്ട്. ബോളിവുഡില്‍ നിന്നും ബജിറാവു മസ്താനി, തനു വെഡ്സ് മനു റിട്ടേണ്‍സ്, പികു, എന്‍ എച്ച് 10 തുടങ്ങിയ ചിത്രങ്ങളും മത്സരിയ്ക്കുന്നു.
രമേശ് സിപ്പിയാണ് ഇത്തവണ ജൂറി ചെയര്മാന്. മലയാളത്തെ പ്രതിനിധീകരിച്ച് സംവിധായകന് ശ്യാമ പ്രസാദാണ് എത്തുന്നത്. ശ്യാമപ്രസാദിനെ കുടാതെ മഹാരാഷ്ട്ര പ്രതിനിധിയായെത്തുന്ന ജോണ്‍ മാത്യു മാത്തനാണ് ജൂറിയിലെ മറ്റൊരു മലയാളി സാന്നിധ്യം.
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ഒന്നെങ്കില്‍ കാമുകി, അല്ലെങ്കില്‍ സിനിമ! സംവിധായകന്റെ ഭീഷണിയെക്കുറിച്ച് സെയ്ഫ് അലി ഖാന്