Don't Miss!
- Sports IPL 2024: സിക്സര്‍ 'ഹിറ്റ്മാന്', ഇനി ഒന്നാമന്; പൊള്ളാര്‍ഡിന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്തു
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Lifestyle ഭാര്യയില്‍ ഈ അഞ്ച് സ്വഭാവമുണ്ടോ? ദാമ്പത്യം പകുതിയില്‍ അവസാനിക്കും
- News പിണറായിയെ ഇഡി അറസ്റ്റ് ചെയ്താല്‍ ആദ്യം പ്രതിഷേധം നടത്തുക രാഹുല്‍ ഗാന്ധി: കെ സുരേന്ദ്രന്
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
മമ്മൂട്ടി നല്കിയ പ്രണയലേഖനവുമായി 40 വര്‍ഷങ്ങള്‍ക്ക് ശേഷം മെഹര്‍ വന്നു
നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി നല്കിയ പ്രണയലേഖനവുമായി ഒരു സ്ത്രീ വന്നു, മെഹര്‍. മഹാരാജസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് ആ കൗതുകം നടന്നത്. അന്ന് 1972 ല്‍ മമ്മൂട്ടിയ്ക്കൊപ്പം മഹാരാജസ് കോളേജില്‍ മെഹറിനും ഉണ്ടായിരുന്നു.
നാല്പത് വര്‍ഷം മുമ്പ് മമ്മൂട്ടി തനിയ്ക്ക് നല്കിയ പ്രണലേഖനവുമായാണ് മെഹറിന് മെഗാസ്റ്റാറുമായുള്ള പരിചയം പുതുക്കിയത്. തുടര്‍ന്ന് മമ്മൂട്ടി ആ പ്രണയ ലേഖനം സ്റ്റേജില്‍ വായച്ചപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു. മമ്മൂട്ടി മെഹറിനെ സ്റ്റേജിലേക്ക് വിളിയ്ക്കുകയും പരിചയം പുതുക്കുകയും ചെയ്തു.
മിക്ക പെണ്‍കുട്ടികള്‍ക്കും അന്ന് മമ്മൂട്ടി ഇതുപോലെ പ്രണയലേഖനം കൈമാറാറുണ്ടായിരുന്നു എന്ന് മെഹറിന് പറഞ്ഞു. മെലിഞ്ഞുണങ്ങിയ അന്നത്തെ ആ ചെറുപ്പക്കാരന് ഇന്ന് ഇന്ത്യ അറിയപ്പെടുന്ന, ആരാധിയ്ക്കുന്ന നടനായി മാറുമെന്ന് മെഹറിന് ഒരിക്കലും കരുതിയിരുന്നില്ല.
തേവര കോളേജില്‍ നിന്നുമാണ് മഹാരാജസ് കോളേജില്‍ പഠിക്കാന്‍ വന്നത്. അവിടെയുള്ള മരങ്ങളെയോ അധ്യാപകരെയോ പഠനമോ കണ്ടിട്ടല്ല മറിച്ച്, സുന്ദരികളായ ചെറുപ്പക്കാരികളെ കണ്ടിട്ടാണ് പഠിക്കാന്‍ വന്നിരുന്നതെന്ന് മമ്മൂട്ടി പറഞ്ഞു.
അതിലെ ഏറ്റവും രസകരമായ കാര്യം, മമ്മൂട്ടിയുടെ സീനിയറായിരുന്നു മെഹറിന്. നാല്പത് വര്‍ഷമായി ആ കത്ത് കൈയ്യില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നതാണ് മറ്റൊരു അത്ഭുതം.
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ
-
ഭര്‍ത്താവിനോട് ആ കാര്യത്തില്‍ പരാതിയുണ്ട്; ആദ്യം കാണുമ്പോള്‍ എനിക്ക് ആരാണെന്ന് അറിയില്ലായിരുന്നു: പരിണീതി
-
മകളെ ഉപേക്ഷിക്കരുതെന്ന് പറയാനോ? നടന് ധനുഷിനെ വീണ്ടും കണ്ട് സൂപ്പര്‍താരം രജനികാന്ത്!