Don't Miss!
- Automobiles വാഗ്ദാനങ്ങൾ പാലിച്ചില്ല, 'നവകേരള ബസ്' കറിവേപ്പിലയായി! കോടികൾ മുടക്കിയ ബസ് പൊടിപിടിച്ചു കിടക്കുന്നു
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
- News രാഹുല്‍ ഗാന്ധി തോല്‍ക്കും, വയനാട്ടില്‍ താമര വിരിയുമെന്ന് ജെപി നദ്ദ: രാഹുലിന് ആത്മവിശ്വസമില്ല
- Lifestyle ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
- Technology റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
'ആദാമിന്റെ മകന് അബു' ഇനി അറബി പറയും
ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് സലീം കുമാറിനും സംവിധായകനുള്ള അവാര്‍ഡ് സലീം അഹമ്മദിനും നേടിക്കൊടുത്തതുള്പ്പടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ആദാമിന്റെ മകന് അബു' എന്ന മലയാള സിനിമ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം 2010 ലെ ദേശീയ-സംസ്ഥാന ചലചിത്ര പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രമാണ്.
സലീം കുമാറും സറീനവഹാബും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവന്‍മണി തുടങ്ങിയവരും പ്രധാന്യമൊട്ടും കുറയാത്ത വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച സംവിധാനത്തിനും നടനുമുള്ള അവാര്‍ഡ് കൂടാതെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മധു അമ്പാട്ടിനും പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ഐസക് തോമസ് കൊട്ടുകപ്പള്ളിക്കും ലഭിച്ചു.
ലങ്കാഷയറില്‍ നടന്ന ലണ്ടന്‍ ചലചിത്രമേളയില്‍ 15 ദിവസം ആദാമിന്റെ മകന് അബു പ്രദര്‍ശിക്കപ്പെട്ടു. ഗോവ ഫിലീം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയിലും മത്സരവിഭാഗത്തിലും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരമാര്‍ശവും പുരസ്കാരവും ലഭിച്ചു.
സാമ്പത്തിയ പരാധീനതകള്‍ക്കിടയിലും ഹജ്ജ് കര്‍മ്മം നടത്താന്‍ ആഗ്രഹിക്കുന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ കഥാപാത്രങ്ങളില്‍ പലരും ഇന്നും ജീവിച്ചിരിപ്പുള്ളവരാണ്.
ചിത്രം അറബിയില്‍ മൊഴിമാറ്റം നടത്താന്‍ മുന്‍കൈ എടുത്തത് കൊച്ചിക്കാരനായ ഇബ്രാഹീം സലീമാണ്. അബുവിന് ശബ്ദം നല്‍കുന്നതും ദുബായിലെ നാടകനടനായ ഇബ്രാഹീം തന്നെ. മലയാളം അറബിയെക്കാള്‍ വേഗത്തിലാണ് എന്നത് മാത്രമാണ് ശബ്ദം നല്കുമ്പോള് അനുഭവപ്പെട്ട പ്രയാസം എന്ന് ഇബ്രാഹീം പറഞ്ഞു.
-
മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ആ സിനിമ കണ്ട് അന്ന് അമ്മ വിളിച്ചു; കരച്ചില് വരുന്നെന്ന് പറഞ്ഞു; അന്ന് ഞാന്‍ ചിന്തിച്ചു: നയന്‍താര