Don't Miss!
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- News 'ചതിച്ചല്ലോ പൊന്നേ'; ഹൃദയം തകർത്ത് സ്വർണ വില, പവന് അരലക്ഷം തൊട്ടു, വില വിവരങ്ങൾ ഇങ്ങനെ
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
തന്മാത്രയിലെ പയ്യന്‍സ് തിരിച്ചെത്തുന്നു
തന്മാത്രയ്ക്ക് ശേഷം പലറോളുകളും വച്ചുനീട്ടി സിനിമാലോകം അര്‍ജുന്റെ പിന്നാലെ ചെയ്തിരുന്നു. പക്ഷേ അന്ന് പന്ത്രണ്ടാംക്ലാസില്‍ പഠിയ്ക്കുകയായിരുന്ന അര്ജുന് ഒന്നും സ്വീകരിച്ചില്ല. പഠനം കഴിഞ്ഞുമതി സിനിമയെന്ന ബുദ്ധിപരമായ ഒരു തീരുമാനമെടുക്കുകയായിരുന്നു അര്‍ജ്ജുനും കുടുംബവും. ഇപ്പോള്‍ കാലം കുറേ മുന്നോട്ടുപോയി. എംബിഎ പഠനം പൂര്‍ത്തിയാക്കിയ അര്ജുന് ബാംഗ്ലൂരില്‍ കൂട്ടുകാര്‍ക്കൊപ്പം ഡിജിറ്റ് ഐസ് എന്ന പേരില്‍ ഒരു കമ്പനിയും തുടങ്ങി.
ഈ തിരക്കിനിടെയാണ് മലയാളസിനിമ വീണ്ടും അര്‍ജ്ജുനെത്തേടി ചെല്ലുന്നത്. ഇത്തവണ അര്ജുന് മുഖം തിരിച്ചില്ല, പഠിത്തംകഴിഞ്ഞ് സ്വന്തം ബിസിനസും തുടങ്ങിയ ആത്മവിശ്വാസത്തില്‍ അന്വേഷിച്ചെത്തിയവരോട് സമ്മതം മൂളി. അങ്ങനെ ആഷ ബ്ലാക്ക് എന്ന ചിത്രത്തിന്റെ താരഗണത്തില്‍ അര്‍ജുനും ഇടംനേടി.
സംവിധായകന് ജോണ്‍ റോബിന്‍സണ്‍ എന്നോട് കുറച്ച് ഫോട്ടോകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അയയ്ക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം വീണ്ടും ഫോട്ടോകള്‍ ആവശ്യപ്പെട്ടു. പലരില്‍ നിന്നും ഫോണ്‍ കോളുകള്‍ ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വേണ്ടി ഞാന്‍ അദ്ദേഹത്തോട് പോര്‍ട്ഫോളിയോ ആവശ്യപ്പെട്ടു. കഥയില്‍ താല്പര്യം തോന്നിയപ്പോള്‍ ഞാന്‍ അദ്ദഹത്തെക്കാണാന് കൊച്ചിയിലേയ്ക്ക് പുറപ്പെടുകയായിരുന്നു- അര്ജുന് പറയുന്നു.
ഒരു ബാന്റ് അംഗത്തിന്റെ വേഷമാണ് എനിയ്ക്കീ ചിത്രത്തില്‍. കഥ കേട്ടപ്പോള്‍ തിരിച്ചുവരവിന് ഇതിലും നല്ലൊരു കഥ കിട്ടാനുണ്ടാവില്ലെന്ന് തോന്നി. തിരിച്ചുവരാന്‍ തീരുമാനിച്ചുവെന്നകാര്യം പുറത്തറിഞ്ഞതോടെ പുതിയ ഒട്ടേറെ ഓഫറുകള്‍ ലഭിയ്ക്കുന്നുണ്ട്. പക്ഷേ വളരെ ശ്രദ്ധിച്ചുമാത്രമേ ഞാന്‍ ഓരോ ചുവടും വെയ്ക്കുകയുള്ളു- അര്ജുന് പറയുന്നു.
സിനിമയും പ്രേക്ഷകരും ഏറെമാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ആഷാ ബ്ലാക്ക് റീലീസ് ചെയ്തുകഴിഞ്ഞിമാത്രമേ ഞാന്‍ മറ്റെന്തെങ്കിലും വേഷങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളു- അര്ജുന് പറഞ്ഞു.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി