Don't Miss!
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- News സ്വര്‍ണം വീണു; വിലക്കുറവ് മുതലെടുക്കാം, ഏപ്രിലില്‍ വര്‍ധിച്ചത് എത്രയെന്ന് അറിയാമോ, ഇന്നത്തെ വില
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Lifestyle കാരണമില്ലെങ്കിലും ഉണ്ടാക്കിയെടുത്ത് വഴക്ക്; ദമ്പതികളുടെ വഴക്കിന് 10 സാധാരണ കാരണങ്ങള്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
കളിക്കാന്‍ കൂടുന്നോ?? ക്യാപ്റ്റനൊപ്പം കളിക്കാന്‍ കാസ്റ്റിങ്ങ് കോളുമായി ജയസൂര്യ
വിപി സത്യന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റന്‍.
കേരള പോലീസ് ടീമിന്റേയും ജേഴ്സിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ അമരക്കരനായി എത്തിയ കാല്‍പ്പന്തു കളിക്കാരനായ വിപി സത്യന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ജയസൂര്യയാണ് സത്യനായി വേഷമിടുന്നത്.
മലയാളികളുടെ അഭിമാന താരമായ വിപിസത്യന് കണ്ണൂര്‍ മേക്കുന്ന് സ്വദേശിയാണ്. സംവിധായകന് സിദ്ദിഖിന്റെ സഹായിയായി പ്രവര്‍ത്തിച്ച പ്രേജേഷ് സെനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുട്ബോള്‍ ഇതിഹാസമായ വിപി സത്യന്റെ കഥ തിയേറ്ററുകളിലെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഫുട്ബോള്‍ താരങ്ങള്‍ക്ക് അവസരവുമായി ജയസൂര്യ
തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രമായ ക്യാപ്റ്റനിലേക്ക് അഭിനേതാക്കളെ തേടുന്ന കാര്യം ജയസൂര്യ അറിയിച്ചിട്ടുള്ളത്. 12 നും 40 നും ഇടയിലുള്ള ഫുട്ബോള്‍ കളിക്കാരെയാണ് തേടുന്നത്. താല്പര്യമുള്ളവര് അയക്കേണ്ട മെയില്‍ ഐഡി സഹിതമാണ് പോസ്റ്റ് ഇട്ടിട്ടുള്ളത്.
അവസരം അത് എല്ലായ്പ്പോഴും വരണമെന്നില്ല
അവസരം അത് എല്ലായ്പ്പോഴും വരണമെന്നില്ലെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സംവിധായകന് സിദ്ദിഖിന്റെ സഹായിയായിരുന്ന പ്രജേഷ് സെന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണ് ക്യാപ്റ്റന്‍.
ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രം
തങ്ങളുടെ ഇഷ്ടതാരത്തിന്റെ കഥ അഭ്രപാളിയിലെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് വിപി സത്യന്റെ ആരാധകര്‍. സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു സത്യന്. സ്റ്റോപ്പര്‍ ബാക്കായിരുന്ന സത്യന്റെ കൈ പിടിച്ചാണ് ഐഎം വിജയനടക്കമുള്ള താരങ്ങള്‍ ഇന്ത്യന്‍ ഫുട്ബോളിലേക്ക് കടന്നുവന്നത്.
പത്തു കോടിയിലധിധികം ചെലവ്
പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ പത്തു കോടിയിലധികം രൂപയാണ് ചെലവായി കണക്കാക്കിയിട്ടുള്ളത്. ഗുഡ്വില് എന്റര്ടെയിന്റ്മെന്റ് ബാനറില്‍ ടി എല്‍ ജോര്‍ജാണ് ചിത്രം ഒരുക്കുന്നത്.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ