Don't Miss!
- Sports IPL 2024: ഇവര്‍ തമ്മിലോ പിണക്കം? കെട്ടിപ്പിടിച്ച് വിജയം ആഘോഷിച്ച് രോഹിത്തും പാണ്ഡ്യയും
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
ഒറിജിനല്‍ മംഗലശ്ശേരി നീലകണ്ഠന്റെ ഓര്‍മ്മയില്‍
എം.പി.വീരേന്ദ്രകുമാര്‍ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വലുപ്പ ചെറുപ്പമന്യേ എല്ലാവരേയും സ്വീകരിച്ചുകൊണ്ട് മുല്ലശ്ശേരി രാജുവിന്റെ പത്നി ലക്ഷ്മി ചടങ്ങില്‍ നിറഞ്ഞു നിന്നു. കടബാദ്ധ്യതകള്‍ തീര്‍ത്ത് മുല്ലശ്ശേരി വീട് നിലനിര്‍ത്തിയിരിക്കുന്ന ലക്ഷ്മി എന്ന ബേബിയേച്ചി ഭര്‍ത്താവിന്റെ ഓര്‍മ്മകളുടെ ഹൃദ്യതയില്‍ രാജഗോപാലിന്റെ സ്മരണ പുതുക്കാന്‍ വന്ന സുഹൃത്തുക്കളെ സ്നേഹപൂര്‍വ്വം സ്വീകരിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
മലയാളസിനിമയുടെ മോഹിപ്പിക്കുന്ന പ്രതിരൂപമായി രാജഗോപാലിനെ മാറ്റിയ രഞ്ജിത് തന്നെയാണ് ആ വീട്ടില്‍ ഇന്ന് പ്രഥമഗണനീയന്‍. മുല്ലശ്ശേരി രാജു എന്ന തന്റേടിയും കലാസ്വാദകനുമായ മനുഷ്യന് ജീവിതം വ്യത്യസ്തമായ തട്ടകങ്ങള്‍ ഒരുക്കിയ ഭൂതകാലമുണ്ട്. ഗാനഗന്ധര്വ്വന് യേശുദാസടക്കം പ്രമുഖരായ കലാകാരന്മാര് ആവേശത്തോടെയാണ് രാജുവിനെകുറിച്ച് പറയുക. വലുപ്പചെറുപ്പമില്ലാതെ സൗഹൃദം സൂക്ഷിച്ച രാജു ഏറ്റവും വലിയ നിധിയായി തിരിച്ചറിഞ്ഞത് ഭാര്യ ലക്ഷ്മിയെ തന്നെ.
യഥാര്‍ത്ഥജീവിതത്തിലും ലക്ഷ്മിയായിരുന്ന അവര്‍ ഭര്‍ത്താവിനൊപ്പമുള്ള ജീവിതത്തിന്റെ ഏടുകള്‍ തുടച്ചുമിനുക്കി പ്രസന്നമാക്കുകയാണ് പിന്നിടുന്ന ഓരോ ഓര്‍മ്മനാളുകളിലും. മംഗലശ്ശേരി നീലകണ്ഠന് എന്ന ഫ്യൂഡല്‍ തെമ്മാടിയുടെ കഥപറയുമ്പോഴും ഭാനുമതി എന്ന തന്റേടിയും തീര്‍ത്ഥം പോലെ ശുദ്ധിയാര്‍ന്ന സ്ത്രീവ്യക്തിത്വത്തിന്റെ തീവ്രഭാവങ്ങളാണ് ദേവാസുരം മുന്നോട്ടുവെക്കുന്നത്.
രാജുവിന്റെ ജീവിതത്തില്‍ വഴിവിളക്കായി ശോഭിച്ച ലക്ഷ്മിയെ അക്ഷരാര്‍ത്ഥത്തില്‍ ഭാനുമതിയിലൂടെ രേവതി പ്രേക്ഷകസമക്ഷം പരിചയപ്പെടുത്തി. മോഹന്‍ലാലിന്റേയും രഞ്ജിത്തിന്റേയും കരിയറില്‍ ടേണിംഗ് പോയിന്റ് സമ്മാനിച്ച ദേവാസുരം റിലീസ് ചെയ്തപ്പേള്‍ തിയറ്ററില്‍ പോയി കാണാന്‍ രാജുവിന് അസുഖം മൂലം സാധിച്ചില്ല. സ്വന്തം ജീവിതകഥ വീട്ടില്‍ കിടന്ന് കാസറ്റിലൂടെ കണ്ട രാജു ആദ്യം ചെയ്തത് മോഹന്‍ലാലിനേയും രഞ്ജിത്തിനേയും വിളിക്കുകയായിരുന്നു.
മുല്ലശ്ശേരി രാജുവിനെ നിങ്ങള്‍ ഒരു പാട് നല്ലവനാക്കിയല്ലോ എന്നായിരുന്നുവത്രേ ആദ്യ പ്രതികരണം. സിനിമയിലും ലക്ഷ്മിയുടെ നന്മതൊട്ടറിഞ്ഞത് രാജുവിന് നനവുള്ള ഓര്‍മ്മ സമ്മാനിക്കുന്നതായിരുന്നു. തന്നെ കാണാനെത്തുന്ന ആത്മമിത്രങ്ങളോട് ലക്ഷ്മിയെക്കുറിച്ച് പറയാനും രാജഗോപാല്‍ മറന്നിരുന്നില്ല.ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ സംഭവിക്കാമായിരുന്ന ദാരുണതകളെ മൂര്‍ത്തമായ കലാസൗഭാഗ്യം കൊണ്ടും ജീവിതസഖിയുടെ സ്നേഹവാത്സല്യങ്ങള്‍ കൊണ്ടും മറികടന്ന രാജു മംഗലശ്ശേരി നീലകണ്ഠനായും ലക്ഷ്മി ഭാനുമതിയായും ഇവിടെ കാലങ്ങളോളം നിലനില്ക്കും.
മുല്ലശ്ശേരി രാജുവിന്റെ സ്മരണാര്‍ത്ഥം മികച്ച സംഗീത സംവിധായകന് നല്‍കിയിരുന്ന അവാര്‍ഡ് കഴിഞ്ഞ രണ്ടുവര്‍ഷമായി നിര്‍ത്തി വെച്ചിരിക്കയാണ്.പാട്ടുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിരോധാഭാസങ്ങള്‍ തന്നെയാണിതിന് കാരണമെന്ന് ലക്ഷ്മി തുറന്നു പറയുന്നു. ഒരു വ്യക്തി ജീവിച്ചിരിക്കെ അയാളുടെ ജീവിതം അഭ്രപാളികളില്‍ പകര്‍ത്തി സ്വരചേര്‍ച്ചയുടെ സമൃദ്ധിയോടെ അടയാളപ്പെടുത്തിയതിന്റെ മികവ് രഞ്ജിത്തിനും, ഐ.വി.ശശിക്കും അര്‍ഹതപ്പെട്ടതാണ്. മുല്ലശ്ശേരി
രാജഗോപാലുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയാതെപോയതിലുള്ള ഖേദം എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ ചടങ്ങില്‍ പങ്കുവെച്ചു.
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
മകൻ അച്ഛനെ കാണാറുണ്ട്; ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ; തനിക്ക് മാത്രമല്ല ഇത് സംഭവിച്ചതെന്നും മേതിൽ ദേവിക