Don't Miss!
- News സ്വീകരണത്തിന് വിലകൂടിയ ഷാളും പ്ലാസ്റ്റിക് പൂവും വേണ്ട: പകരം ആ രണ്ട് സാധനങ്ങള്‍ മതിയെന്ന് ഐസക്
- Lifestyle ഹൃദയത്തിലെ ബ്ലോക്കിനെ യോഗയില്‍ പൂര്‍ണമായും നിയന്ത്രിക്കാം
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മറ്റുള്ളവരെ ചിരിപ്പിക്കുന്ന കാര്യത്തില്‍ വാപ്പച്ചിയുടെ അത്ര കഴിവ് എനിക്കില്ല: ദുല്‍ഖര്‍ സല്മാന്
വാപ്പച്ചിയേയും തന്നേയും താരതമ്യം ചെയ്യുന്നതിനെക്കുറിച്ചുള്ള ദുല്‍ഖറിന്റെ പ്രതികരണം അറിയാന്‍ വായിക്കൂ..
മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യേണ്ടി വന്നിരുന്നുവെങ്കിലും വളരെ പെട്ടെന്നാണ് ദുല്‍ഖറിലെ അഭിനയ പ്രതിഭയെ സിനിമാ ലോകം തിരിച്ചറിഞ്ഞത്. മലയാള സിനിമയിലെ സൂപ്പര്‍ താരത്തിന്റെ മകന് ഇമേജില്‍ നിന്നും മാറി സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്. ജനങ്ങളെ ചിരിപ്പിക്കാനും ആസ്വദിക്കാനും കൂടുതല്‍ കഴിവ് വാപ്പച്ചിക്കാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
മമ്മൂട്ടിയുമായി പലപ്പോഴും ഡിക്യുവിനെ താരതമ്യപ്പെടുത്തി കേള്‍ക്കാറുണ്ട്. കരിയര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണത്. തന്നെക്കുറിച്ച് കൃത്യമായ ധാരണ ഉള്ള മകനാവട്ടെ വാപ്പച്ചിയെ വെച്ച് തന്നെ താരതമ്യപ്പെടുത്തരുതെന്ന് വിനയത്തോടെ മറുപടിയും നല്‍കും. വാപ്പച്ചിയുടെ സ്റ്റൈലിന് അടുത്ത് നില്ക്കാന് പോലും തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ദുല്‍ഖര്‍ പറയുന്നു. തന്നെ ഒരുപാട് സ്വാധീനിച്ച കാര്യം കൂടിയാണ് വാപ്പച്ചിയുടെ സ്റ്റൈല്‍.
തന്റെ പുതിയ ചിത്രം റിലീസാകുന്നതിന്റെ സന്തോഷവും ദുല്‍ഖര്‍ പങ്കുവെച്ചു. സത്യന് അന്തിക്കാട് ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷങ്ങള്‍ ഡിസംബര്‍ 16 നാണ് റിലീസാവുന്നത്. കുടുംബ പ്രേക്ഷകരുടെ സ്വന്തം സംവിധായകനായ സത്യന് അന്തിക്കാട് ചിത്രത്തില്‍ ആദ്യമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ബിജോയ് നമ്പ്യാരുടെ സോളോയിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.