Don't Miss!
- News മുക്താര്‍ അന്‍സാരി അന്തരിച്ചു, ജയിലില്‍ വെച്ച് ഹൃദയാഘാതം; യുപിയില്‍ വന്‍ ജാഗ്രത
- Sports IPL 2024: സഞ്ജുവിന്റെ ധൈര്യം അപാരം, ആ സാഹസം കളി ജയിപ്പിച്ചു! കിടു ക്യാപ്റ്റന്‍സി
- Lifestyle ഓവുലേഷന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോയാല്‍ ഗര്‍ഭധാരണം ആദ്യദിനം അറിയാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
മലയാള സിനിമയിലെ കൂട്ടുകാര്‍
ഡാ എന്നും അളിയാ എന്നും ചാങ്ങാതി എന്നും ന്യൂ ജനറേഷന് സ്റ്റൈലില്‍ മച്ചാനേ എന്നും ബ്രോ എന്നും വിളിച്ച്, ചിന്തകളും സ്വപ്നങ്ങളും പങ്കുവച്ച് ഒരേ പാത്രത്തില്‍ ഉണ്ട് ഒരേ പായയില്‍ കിടന്നുറങ്ങുന്ന സൗഹൃദ ബന്ധങ്ങള്‍. മലയാള സിനിമകളില്‍ എന്നും സൗഹൃദങ്ങള്‍ക്ക് പ്രധാന്യം ഏറെയാണ്.
സൗഹൃദങ്ങളെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ചിലരുടെ മനസ്സില്‍ വെള്ളിത്തിരയിലെ കൂട്ടുകെട്ടുകള്‍ തെളിയും. മലയാളസിനിമയില്‍ പ്രശസ്തരായ കൂട്ടുകാര്‍ എണ്ണത്തില്‍ ഏറെയുണ്ട്. അവയില്‍ ചിലര്‍ ഇതാ ഇവിടെ...
മലയാള സിനിമയിലെ കൂട്ടുകാര്‍
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്ന വിജയന്റെ ഡയലോഗിന് ഇന്നും നല്ല മാര്‍ക്കറ്റാണ്. മലയാള സിനിമയിലെ ഏറ്റവും പ്രശസ്തരായ കൂട്ടുകാര്‍ ആദ്യം വന്നത് നാടോടിക്കാറ്റിലൂടെയായിരുന്നു. ശ്രീനിവാസന് തിരക്കഥയെഴുതി പ്രിയദര്ശന് സംവിധാനം ചെയ്ത നാടോടിക്കാറ്റിന് ശേഷം സത്യന് അന്തിക്കാട് പട്ടണ പ്രവേശം എന്ന പേരില്‍ ഇതിന്റെ രണ്ടാം ഭാഗം എടുത്തു. അക്കരെ അക്കരെ അക്കരെ എന്ന പേരില്‍ മൂന്നാം ഭാഗം എടുത്തത് പ്രിയദര്ശന് തന്നെയാണ്
മലയാള സിനിമയിലെ കൂട്ടുകാര്‍
അരവിന്ദനും ചന്തുവും ചക്കച്ചാമ്പറമ്പില്‍ ജോയിയും ഇവര്‍ ഒന്നിച്ചെത്തിയത് ഫ്രണ്ട്സിലൂടെയാണ്. പേരുസൂചിപ്പിക്കും പോലെ തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍. അരവിന്ദനായി ജയറാമും, ചന്തുവായി മുകേഷും ജോയിയായി ശ്രീനിവാസനുമെത്തി. 1999-ലായിരുന്നു ഈ കൂട്ടുകാര്‍ ഇഷ്ടംകൂടാന് തീയേറ്ററിലെത്തിയത്. സിദ്ധിക്ക് ലാലാണ് സംവിധാനം ചെയ്തത്.
മലയാള സിനിമയിലെ കൂട്ടുകാര്‍
ഹരിഹര്‍ നഗര്‍ കോളനിയിലെ താമസക്കാരായ നാല്‍വര്‍ സംഘത്തെ മലയാളിക്ക് മറക്കാനാകില്ല. മഹാദേവനും അപ്പുകുട്ടനും തോമസ് കുട്ടിയും ഗോവിന്ദന് കുട്ടിയും കാണിച്ച കുസൃതിത്തരങ്ങളും വില്ലത്തരങ്ങളുമൊക്കെ മറക്കുന്നതെങ്ങനെ? 1990ല്‍ സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മഹാദേവനെ മുകേഷും, അപ്പുക്കുട്ടനെ ജഗദീഷും ഗോവിന്ദന്‍കുട്ടിയെ സിദ്ദിഖും, തോമസ്സുകുട്ടിയെ സിദ്ദിഖുമാണ് അതരിപ്പിച്ചത്. ഇന്‍ ഹരിഹര്‍ നഗര്‍ 2, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ പേരില്‍ അവര്‍ വീണ്ടുമെത്തി.
മലയാള സിനിമയിലെ കൂട്ടുകാര്‍
പാല്‍നിലാവിനും ഒരു നൊമ്പരം പാടി നടന്നു ഹൃദയം പങ്കുവച്ചവരാണ് കന്നാസും കടലാസും. ജഗതിയും ഇന്നസെന്റുമാണ് ഈ കൂട്ടുകാരെ അവതരിപ്പിച്ചത്. 1993-ല്‍ പുറത്തിറങ്ങിയ കാബൂളിവാല എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ഒന്നിച്ചത്. സിദ്ധിക്ക് ലാല്‍ ആയിരുന്നു ചിത്രം ഒരുക്കിയത്.
മലയാള സിനിമയിലെ കൂട്ടുകാര്‍
അനില്‍ കുമാര്‍ ശ്യാമിനോട് പറഞ്ഞ, അതല്ലേ അളിയാ ഫ്രണ്ട്ഷിപ്പ് എന്ന ഡയലോഗ് ആര് മറക്കും. പ്രശസ്തരാകാന്‍ മത്സരിക്കുന്ന ശ്യാമും അനിലും വന്നത് ബോയിങ് ബോയിങ് എന്ന ചിത്രത്തിലൂടെയാണ്. പെണ്‍കുട്ടികളെ വളയ്ക്കുന്ന കാര്യത്തിലുമുണ്ടായിരുന്നു ഈ മത്സരബുദ്ധി. പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രം 1985 ലാണ് പുറത്തിറങ്ങിയത്.
മലയാള സിനിമയിലെ കൂട്ടുകാര്‍
ഫ്രണ്ടഷിപ്പിനിടയില് ഡാ വിളി വന്നത് നിറം എന്ന ചിത്രത്തിന് ശേഷമാണെന്ന് തോന്നുന്നു. നിനക്കെന്നെ കാണണമെന്നു തോന്നുമ്പോള്‍, നീ നിന്റെ കണ്ണുകള്‍ മെല്ലെ അടയ്ക്കുക. ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം അപ്പോള്‍ ഞാന്‍ നിന്റെ അരികിലുണ്ടാവും. ജീവിതത്തില്‍ ആദ്യമായി പിരിഞ്ഞിരിക്കേണ്ടി വന്നപ്പോള്‍ സോന എബിയോട് പറഞ്ഞതാണ് ഇത്. സോനയുടെയും എബിയുടെയും സൗഹൃദത്തെക്കുറിച്ച് ഏറെ പറയേണ്ട. സ്ത്രീ പുരുഷ സൗഹൃദത്തിന്റെ ആഴം പഠിപ്പിച്ചവരാണ് അവര്‍. ഒടുവില്‍ പ്രണയത്തിലേക്ക് വഴിമാറുന്നുണ്ടെങ്കിലും നിറം എന്ന ചിത്രത്തില്‍ മുക്കാല്‍ ഭാഗത്തില്‍ അധികവും പറഞ്ഞത് സൗഹൃദത്തെക്കുറിച്ചായിരുന്നു.
മലയാള സിനിമയിലെ കൂട്ടുകാര്‍
എടാ എച്ചി എന്നും എച്ചിയാണ് സുഹൃത്തുക്കള്‍ക്ക് തമ്മില്‍ പറയാറുള്ള ഈ വാചകത്തിന് ജനപ്രീതി നല്‍കിയത് ജോജിയാണ്. ജോജി നിശ്ചലിനോട് പറഞ്ഞതാണ് ഈ വാചകം. ഏതു ജോജിയെന്നും നിശ്ചലെന്നും മലയാളികളില്‍ ആരും ചോദിക്കില്ല. കിലുക്കത്തിലെ ജോജിയും നിശ്ചലും സൗഹൃദങ്ങള്‍ക്ക് സമ്മാനിച്ച വാചകങ്ങള്‍ നിരവധിയാണ്. 1991ല്‍ വേണു നാഗവള്ളിയുടെ തിരക്കഥയില്‍ പ്രിയദര്‍ശനാണ് കിലുക്കം സംവിധാനം ചെയ്തത്.
മലയാള സിനിമയിലെ കൂട്ടുകാര്‍
ക്യാമ്പസ് സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമകള്‍ പലതുണ്ട്, മലയാളത്തില്‍. പക്ഷേ ക്ലാസ്മേറ്റ്സ് അവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. ഒരു തലമുറയുടെ ഓര്‍മ്മകളില്‍ വീണ്ടും പഴയ സൗഹൃദത്തിന്റെ പൂക്കാലമൊരുക്കിയ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേന് തുടങ്ങിയവരാണ് കൂട്ടുകാരായി ചിത്രത്തില്‍ വേഷമിട്ടത്. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സ് 2006-ലാണ് പുറത്തിറങ്ങിയത്.
മലയാള സിനിമയിലെ കൂട്ടുകാര്‍
ശ്രീകൃഷ്ണന്റേയും കുചേലന്റേയും സൗഹൃദബന്ധം പുതുകാലത്ത് മലയാളികളെ അനുഭവിപ്പിച്ചവരായിരുന്നു ബാലനും അശോക് രാജും. അശോക് രാജായി മമ്മൂട്ടിയെത്തിയപ്പോള്‍ ബാലനായത് ശ്രീനിവാസനാണ് കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ഒന്നിച്ചത്. 2007 ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ എം മോഹനന് സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായതും ആ സൗഹൃദത്തിന്റെ കരുത്തുകൊണ്ടുതന്നെയാണ്.
മലയാള സിനിമയിലെ കൂട്ടുകാര്‍
സുഹൃത്തിന്റെ പര്യായങ്ങളില്‍ ദോസ്തിനേയും ചേര്‍ക്കാന്‍ മലയാളികളെ പ്രേരിപ്പിച്ചവരാണ് അജിത്തും വിജയും. സൗഹൃദത്തിന് പ്രണയത്തേക്കാള്‍ പ്രാധാന്യം നല്കുന്ന വിജയും സുഹൃത്തിനെ കൂടപ്പിറപ്പുപോലെ കരുതുന്ന അജിത്തും. അജിത്തിനെ ദിലീപും വിജയിയെ കുഞ്ചാക്കോ ബോബനുമാണ് അവതരിപ്പിച്ചത്. 2001-ല്‍ ഉദയകൃഷ്ണ സിബി കെ. തോമസിന്റെ തിരക്കഥയില്‍ തുളസീദാസാണ് ദോസ്ത് സംവിധാനം ചെയ്തത്.
മലയാള സിനിമയിലെ കൂട്ടുകാര്‍
രക്ത ബന്ധത്തിനോ സൗഹൃദത്തിനോ പ്രധാന്യം എന്ന് ചോദിച്ചാല്‍ രവിശങ്കര്‍ പറയും രക്ത ബന്ധത്തിനെന്ന്. കാരണം ഡെന്നീസിന് രണ്ടു കുപ്പി രക്തം കൊടുത്തതിലൂടെ വന്ന സൗഹൃദമാണ് അവന് എല്ലാം നല്‍കിയത്. അനാഥത്വം ഒറ്റപ്പെടുത്തിയ ഡെന്നീസ് ബന്ധങ്ങളുടെ വിലയറിഞ്ഞത് രവിശങ്കറിലൂടെയാണ്. സമ്മര്‍ ഇന്‍ ബത്ലേഹെമിലെ ഡെന്നീസിനെയും രവി ശങ്കറിനെയും കുറിച്ചാണ് പറയുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രവിശങ്കറായി ജയറാമും ഡെന്നീസായി സുരേഷ് ഗോപിയും എത്തി.
മലയാള സിനിമയിലെ കൂട്ടുകാര്‍
ലൂക്കും സണ്ണിയും കൂട്ടുകാരായി എത്തിയത് 2 വര്‍ഷം മുന്‍പാണ്. 2012ല്‍ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ ടാ തടിയനിലാണ് ലൂക്കും സണ്ണിയും കൂട്ടുകൂടിയത്. തടി കൂടിയവര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ പറഞ്ഞ ചിത്രത്തില്‍ ലൂക്കിന്റേയും തടിയന്റേയും സൗഹൃദവും നിറഞ്ഞുനില്ക്കുന്നു. തടിയനായ ലൂക്കിനെ ശേഖര്‍ മേനോന് അവതരിപ്പിക്കുമ്പോള്‍ ഭായ് വിളിയുമായി സണ്ണിയായി കൂട്ടുകൂടാനെത്തുന്നത് ശ്രീനാഥ് ഭാസിയാണ്.
മലയാള സിനിമയിലെ കൂട്ടുകാര്‍
വിഷം അകത്ത് ചെന്ന് ആശുപത്രിയില്‍ കിടക്കിയില്‍ നിന്ന് ബോധം വന്നപ്പോള്‍ സ്റ്റീഫന്‍ ഒന്നേ അറിയേണ്ടിയരുന്നുള്ളൂ, തനിക്ക് വിഷം തന്നത് ജോണായിരുന്നു. ഒന്നറിഞ്ഞാല്‍ മതി അത് നീ ആയിരുന്നോ എന്ന സ്റ്റീഫന്റെ ചോദ്യത്തിന് മുന്നില്‍ തല കുമ്പിടുന്ന ജോണ്‍. ബ്യൂട്ടിഫുളിന്റെ ക്ലൈമാക്സ് കണ്ടപ്പോള്‍ പ്രേക്ഷകരും പ്രര്ത്ഥിച്ചുകാണും അത് ജോണ്‍ ആകരുതേ എന്ന്. ശരീരം മുഴുവന്‍ തളര്‍ന്നു കിടക്കയില്‍ കഴിയുന്ന സ്റ്റീഫനെ അവതരിപ്പിച്ചത് ജയസൂര്യയും ജോണായി അനൂപ് മേനോനും എത്തി.
മലയാള സിനിമയിലെ കൂട്ടുകാര്‍
പുതിയ കാലത്തിന്റെ സൗഹൃദങ്ങളുടെ ആഴവും പരപ്പും പറഞ്ഞ കോരയെയും ജോണിനെയും പ്രേക്ഷകര്‍ പരിചയപ്പെട്ടത് എബിസിഡിയിലൂടെയാണ്. പ്രതിസന്ധികളില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും കരകയറാന്‍ അവര്‍ ഒരുമിച്ചാണ് ശ്രമിച്ചത്. ദുല്‍ഖര്‍ സല്മാന് ജോണായും കോരനായി ജാക്കബ് ജോര്‍ജും വേഷമിട്ടു.
-
അഞ്ച് മാസം ഒരുമിച്ച് താമസിച്ചു, ഒടുവിൽ ശ്രുതി ഇറങ്ങിപ്പോയി; ഡിവോഴ്സിന് ശേഷം സിദ്ധാർത്ഥിനുണ്ടായ പ്രണയങ്ങൾ
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?