Don't Miss!
- News ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്; കാരണം വ്യക്തമാക്കി ജോയ് മാത്യു, മുകേഷ് തോല്‍ക്കും
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Sports IPL 2024: ആ നിയമം ഓള്‍റൗണ്ടര്‍മാരെ നശിപ്പിക്കും, ഇന്ത്യന്‍ ടീമിനെ തകര്‍ക്കും; തുറന്നടിച്ച് രോഹിത്
- Automobiles ഒരു പാട്ടിന് വാങ്ങുന്നത് 10 ലക്ഷം! 1.50 കോടി രൂപയുടെ ലക്ഷ്വറി എസ്യുവി സ്വന്തമാക്കി ബോളിവുഡ് ഗായിക
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
പ്രേക്ഷകരെ പേടിച്ചിട്ടാണ് മമ്മൂട്ടിയെ മാറ്റിയത്,പക്ഷേ ലാല്‍ സംവിധായകനെ ഞെട്ടിച്ചു!!
1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. ചിത്രത്തെ കുറിച്ചുള്ള ഒത്തിരി പിന്നാമ്പുറ കഥകള്‍ പ്രേക്ഷകര്‍ കേട്ടിട്ടുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണിയെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. എന്നാല്‍ സണ്ണിയിലെ കോമാളിത്തരങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ എത്രമാത്രം സ്വീകരിക്കുമെന്നുള്ള പേടിയായിരുന്നു ചിത്രത്തിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള ഒരു കാരണമായി പറയുന്നത്.
ഫാസില്‍ ചിത്രത്തിന്റെ ഒഡീഷനില്‍ പങ്കെടുത്തതുകൊണ്ട് മോഹന്‍ലാലിന് നഷ്ടമായത്
എന്നാല്‍ ചിത്രത്തിലെ ഡയലോഗുകള്‍ ലാലിന് യോജിച്ചതാകുമോ എന്ന ആശങ്കയും ഫാസിലിനുണ്ടായിരുന്നു. മോഹന്‍ലാലിനോട് കഥ പറയുന്ന സമയത്ത് ഫാസില്‍ തന്റെ ആശങ്ക പങ്കു വയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ ചിത്രീകരണ സമയത്ത് സംവിധായകന് ഫാസില്‍ അമ്പരിപ്പിച്ച മോഹന്‍ലാലിന്റെ രണ്ട് പ്രകടനങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് വായിക്കൂ..
മണിച്ചിത്രത്താഴിനെ കുറിച്ച്
1993ല്‍ സംവിധാനം ചെയ്ത ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ടതായിരുന്നു ചിത്രം. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഥ കേട്ടപ്പോള്‍ തന്നെ മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു
മണിച്ചിത്രത്താഴിന്റെ കഥ കേട്ടപ്പോള്‍ തന്നെ മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു. എന്നാല്‍ സംവിധായകന് ഫാസിലിന്റെ മനസില്‍ ഒരു ആശങ്കയുണ്ടായിരുന്നു. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം മാനസികരോഗിയാണെന്ന് വിശദീകരിക്കുന്നിടത്തൊക്കെ നീണ്ട ഡയലോഗുകളായിരുന്നു. എന്നാല്‍ ഈ ഡയലോഗുകള്‍ ലാലിനെകൊണ്ട് കഴിയുമൊ എന്ന ആശങ്കയായിരുന്നു സംവിധായകന് ഫാസിലിന്റെ മനസില്‍.
ഡയലോഗില്‍ ഗ്യാപ് വരുന്നുണ്ടോ
ചിത്രീകരണ സമയത്ത് ലാലിന്റെ ഡയലോഗില്‍ ഗ്യാപ് വരുന്നുണ്ടോ എന്ന് തോന്നിയിരുന്നു. പക്ഷേ എഡിറ്റിങ് ഡസ്കില്‍ എത്തിയപ്പോള്‍ അതില്‍ ഒരു സീന്‍ പോലും മോശമുള്ളതായി തോന്നിയിരുന്നില്ലെന്ന് സംവിധായകന് ഫാസില്‍.
തിലകന്റെ ഇന്ഡ്രോഡക്ഷന് സീന്‍
തിലകന്റെ ഇന്ഡ്രോഡക്ഷന് സീന്‍ ചിത്രീകരിക്കുന്നു. തിലകനെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നില്ക്കാന് മാത്രമാണ് താന്‍ ലാലിനോട് പറഞ്ഞത്. പക്ഷേ രണ്ട് ചുണ്ടുകളും അകത്തേക്ക് പിടിച്ചുക്കൊണ്ടൊരു നില്‍പ്പായിരുന്നു ലാല്‍. കാണുന്നവര്‍ക്ക് അവര്‍ പരിചയക്കാരാണെന്നും തെളിഞ്ഞു വരുന്നു. ഇതെ കുറിച്ച് ലാലിനോട് മുന്‍കൂട്ടി പറഞ്ഞിരുന്നില്ലെന്നാണ് സംവിധായകന് ഫാസില്‍ പറയുന്നത്.
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി പല്ലിറുമ്മി; ആ സംവിധായകന് ആദ്യമായി ദേഷ്യപ്പെടുന്നത് കണ്ടു: ശ്രീദേവി