Don't Miss!
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Automobiles മാരുതി സുസുക്കിയുടെ തലപ്പത്ത് അഴിച്ചുപണി, ശശാങ്ക് ശ്രീവാസ്തയ്ക്ക് പകരം വരുന്നത് ഇദ്ദേഹമോ
- Lifestyle നിഗൂഢമായ ജീവിതങ്ങള്‍! ലോകം ഇന്നും അറിയാത്ത കാശി നഗരത്തിന്റെ ചില രഹസ്യങ്ങള്‍
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍
വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്നും മലയാളി പ്രേക്ഷകര്‍ പുതിയൊരു ഫ്രഷനസോടെ കണ്ടിരിയ്ക്കുന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ്. ഒരേ സമയം ഒരു ത്രികോണ പ്രണയവും ഒരു ക്രൈം അന്വേഷണവുമായ ചിത്രത്തില്‍ സന്ദര്‍ഭോചിതമായ ഹാസ്യങ്ങളും കടന്നു വരുന്നു.
ചിത്രത്തിന് പിന്നിലെ ചില രസകരമായ കാര്യങ്ങള്‍ പല അവസരത്തിലും ഫാസില്‍ പറഞ്ഞിട്ടുള്ളതാണ്. നാനയിലെ മോഹനം ലാസ്യം മനോഹരം എന്ന പക്തിയ്ക്ക് വേണ്ടി ഫാസില്‍ വീണ്ടും പറയുന്നു, ഹരികൃഷ്ണന്സിന്റെ വിശേഷം.
തന്റെ സിനിമാജീവിതത്തിലാദ്യമായി നടന്മാര്ക്കുവേണ്ടി സൃഷ്ടിച്ച ആദ്യത്തെ തിരക്കഥയാണ് ഹരികൃഷ്ണന്‍സ് എന്ന് ഫാസില്‍ പറയുന്നു. മറ്റെല്ലാ സന്ദര്‍ഭങ്ങളും കഥയ്ക്കുവേണ്ടിയുള്ള താരങ്ങളെയേ ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളൂ. അതിന് ഒരപവാദം എന്നുപറയാവുന്നത് നാഗവല്ലിയാണ്. മണിച്ചിത്രത്താഴിലെ നാഗവല്ലിയായി ആദ്യം മുതല്‍ ശോഭന മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ.
ലാലിനും മമ്മൂട്ടിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്. പ്രകടനപരമായി മമ്മൂട്ടിക്കൊപ്പമാണ് എന്റെ മനസ്സ്. അതിനര്‍ത്ഥം ലാല്‍ മോശമായെന്നല്ല. ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം തന്നെ മമ്മൂട്ടി പിടിച്ചുനിന്നു എന്നതാണ് അതിന്റെ പ്രസക്തി. സാധാരണ അത്തരം വേഷങ്ങള്‍ മമ്മൂട്ടി ചെയ്തു നാം കണ്ടിട്ടില്ല. അതേറ്റവും ഗംഭീരമായി മമ്മൂട്ടിയ്ക്ക് അവതരിപ്പിക്കാനും കഴിഞ്ഞു- ഫാസില്‍ പറഞ്ഞു.
ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍
തന്റെ സിനിമാജീവിതത്തിലാദ്യമായി നടന്മാര്ക്കുവേണ്ടി സൃഷ്ടിച്ച ആദ്യത്തെ തിരക്കഥയാണ് ഹരികൃഷ്ണന്‍സ് എന്ന് ഫാസില്‍ പറയുന്നു. മറ്റെല്ലാ സന്ദര്‍ഭങ്ങളും കഥയ്ക്കുവേണ്ടിയുള്ള താരങ്ങളെയേ ഞാന്‍ തെരഞ്ഞെടുത്തിട്ടുള്ളൂ.
ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍
പക്ഷെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന് വേണ്ടി ആദ്യം മുതല്‍ ശോഭന മാത്രമേ തന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ശോഭനയ്ക്ക് വേണ്ടി സൃഷ്ടിച്ചതല്ല, പക്ഷെ ആ കഥാപാത്രമാകാന്‍ ശോഭനയെ മാത്രമേ പരിഗണിച്ചുള്ളൂ
ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍
ലാലിനും മമ്മൂട്ടിയ്ക്കും തുല്യപ്രാധാന്യമുള്ള ഒരു സിനിമയായിരുന്നു ഹരികൃഷ്ണന്‍സ്.
ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍
പ്രകടനപരമായി മമ്മൂട്ടിക്കൊപ്പമാണ് എന്റെ മനസ്സ്. അതിനര്‍ത്ഥം ലാല്‍ മോശമായെന്നല്ല. ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം തന്നെ മമ്മൂട്ടി പിടിച്ചുനിന്നു എന്നതാണ് അതിന്റെ പ്രസക്തി.
ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിന്റെ കോപ്രായങ്ങള്‍ക്കൊപ്പം മമ്മൂട്ടി പിടിച്ചു നിന്നു: ഫാസില്‍
സാധാരണ അത്തരം വേഷങ്ങള്‍ മമ്മൂട്ടി ചെയ്തു നാം കണ്ടിട്ടില്ല. അതേറ്റവും ഗംഭീരമായി മമ്മൂട്ടിയ്ക്ക് അവതരിപ്പിക്കാനും കഴിഞ്ഞു- ഫാസില്‍ പറഞ്ഞു.