Don't Miss!
- Lifestyle ആയുസ്സിനും ആരോഗ്യത്തിനും ചെറുധാന്യങ്ങള്‍ ശീലമാക്കാം
- News 89 സീറ്റുകള്‍, 55ലും ബിജെപി, രണ്ടാം ഘട്ടത്തില്‍ പോരാട്ടം ഈ സീറ്റുകളില്‍; കേസ് കൂടുതല്‍ കേരളത്തില്‍
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആരോടും മോശമായി പെരുമാറിയിട്ടില്ല: പ്രതാപ് പോത്തന്
ഫേസ്ബുക്കിലൂടെ താന്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്ന് നടന് പ്രതാപ് പോത്തന്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രതാപ് അടുത്തിടെയുണ്ടായ ഫേസ്ബുക്ക് വിവാദത്തെക്കുറിച്ച് മനസുതുറന്നത്. തന്നെ നേരിട്ടറിയുന്നവര്‍ക്ക് താന്‍ ആരാണെന്നും ഏതു തരത്തിലുള്ള ആളാണെന്നും അറിയുമെന്ന് പ്രതാപ് പറഞ്ഞു.
ഇടുക്കി ഗോള്‍ഡിനെക്കുറിച്ചുള്ള എന്റെ സ്റ്റാറ്റസിനോട് ചിലര്‍ വളരെ മോശമായിട്ടാണ് പ്രതികരിച്ചത്. എന്നെ മാത്രമല്ല എന്റെ അച്ഛനമ്മമാരെ വരെ അവര്ചീത്തവിളിച്ചു. എന്നെയും കുടുംബത്തെയും ചീത്തവിളിക്കുന്നത് കേള്‍ക്കുമ്പോള്‍ ഞാനെങ്ങനെ അടങ്ങിയിരിക്കും. അവര്‍ ആരാണെന്ന് എനിയ്ക്കറിയില്ല. ഏതെങ്കിലും പ്രത്യേക ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണോയെന്നും അറിയില്ല- പ്രതാപ് പറയുന്നു.
ഞാനൊരു സാധാരണ മനുഷ്യന് മാത്രമാണ്, എനിയ്ക്ക് ഫാന്‍സ് അസോസിയേഷനുകളില്ല. ഞാന്‍ അഭിനയിക്കുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്- താരം പറയുന്നു.
എന്നെകുറിച്ചുള്ള പ്രധാന ആരോപണം ഇംഗ്ലീഷിലെ ഒരു ചീത്ത വാക്ക് ഉപയോഗിച്ചെന്നാണ്. ഇംഗ്ലീഷ് ഭാഷയിലും സിനിമയിലും സാധാരണയായി ഉപയോഗിക്കുന്ന വാക്ക് മാത്രമാണത്. അതിനപ്പുറം അതിനെ വായിക്കേണ്ട. ഞാന്‍ ഒരു നടന് മാത്രമാണ്, ഒരു റോള്‍ മോഡല്‍ ആയി കാണണമെന്ന് ആരോടും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല.
ആളുകള്‍ ചീത്തവിളിക്കാന്‍ തന്റെ വാള് ഉപയോഗിക്കുന്നതെന്തിനാണെന്നും സ്വന്തം വാളില്പ്പോരേ ചീത്തവിളിയെന്നും പ്രതാപ് ചോദിക്കുന്നുണ്ട്. തന്നെ സ്നേഹിക്കുകയും താന്‍ തിരികെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു സൗഹൃദവലയം തനിക്കുണ്ടെന്നും പ്രതാപ് പോത്തന് പറഞ്ഞു.