Don't Miss!
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- News ഈ രാശിക്കാർക്ക് സമയം ശരിയല്ല, ദമ്പതികള്‍ തമ്മില്‍ വഴക്ക്, സ്വര്‍ണാഭരണങ്ങള്‍ കൈവശമെത്തും, രാശിഫലം
- Lifestyle പങ്കാളിയെ ചേര്‍ത്ത് പിടിച്ച് ഉറങ്ങുന്നവരാണോ? ദമ്പതികള്‍ക്കിടയിലെ ദാമ്പത്യരഹസ്യങ്ങള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
ദില്ലി: ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ഒരു ഗുജറാത്തി ചിത്രമാണ്. 'ദി ഗുഡ് റോഡ്'. ഗ്യാന്‍ കൊറിയ എന്ന സംവിധായകന്റെ ആദ്യ സിനിമയാണിത്. ദേശീയപാതക്കിരുവശങ്ങളിലും ഉള്ളവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
ഫിലിം ഫെഡറേഷന് ഓഫ് ഇന്ത്യ ചുമതലപ്പെടുത്തിയ സമിതിയാണ് ദി ഗുഡ് റോഡിനെ ഓസ്കാര്‍ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തത്. ബംഗാളി സിനിമ സംവിധായകനായ ഗൗതം ഘോഷ് ആയിരുന്നു സമിതിയുടെ ചെയര്മാന്. മികച്ച അന്യഭാഷ സിനിമ വിഭാഗത്തിലാണ് ദി ഗുഡ് റോഡ് മത്സരിക്കുക.
മലയാളത്തില്‍ നിന്നുള്ള സെല്ലുലോയ്ഡ് അടക്കം അഞ്ച് ചിത്രങ്ങളായിരുന്നു ദി ഗുഡ് റോഡിന് വെല്ലുവിളി ഉയര്‍ത്തിയത്. ദി ലഞ്ച് ബോക്സ്, ഭാഗ് മില്‍ഖാ ഭാഗ്, ഇംഗ്ലീഷ് വിംഗ്ലീഷ്, വിശ്വരൂപം എന്നിവയായിരുന്നു മറ്റ് ചിത്രങ്ങള്‍. 22 സിനിമകളില്‍ നിന്നാണ് ദി ഗുഡ് റോഡിനെ ഓസ്കാറിലെ ഇന്ത്യന്‍ പ്രിതനിധിയായി തിരഞ്ഞെടുത്തത്.
ദി ഗുഡ് റോഡിന്റെ വിശേഷങ്ങള്‍ അറിയാം
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
ഗ്യാന്‍ കൊറിയയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സൊണാലി കുല്‍ക്കര്‍ണിയും അജയ് ഗെഹിയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
നല്ലവണം പഠനം നടത്തിയാണ് ഗ്യാന്‍ കൊറിയ ഈ സിനിമ എടുത്തിട്ടുള്ളത്. രാജ്യം മുഴുവന്‍ സഞ്ചരിച്ച് ദേശീയ പാതകളോട് ചേര്‍ന്നുള്ള ആളുകളും ജീവിതം കണ്ട് മനസ്സിലാക്കിയതിന് ശേഷമാണ് ഗ്യാന്‍ കൊറിയ സിനിമ ചെയ്യാന്‍ തുടങ്ങിയത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
മലയാളത്തില്‍ രഞ്ജിത്ത് അണിയിച്ചൊരുക്കിയ കേരള കഫേ പോലെയാണ് ദി ഗുഡ് റോഡിന്റേയും അവതരണ രീതി എന്ന് പറയുന്നു. വ്യത്യസ്തങ്ങളായ കഥകള്‍ പറയുന്ന സിനിമയില്‍ ദേശീയ പാതായാണ് എല്ലാത്തിനേയും ബന്ധിപ്പിക്കുന്നത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
പ്രമുഖ സംഗീത സംവിധായകനായ രജത് ധൊലാക്കിയ ആണ് സിനിമയുടെ സംഗീതം ചെയ്തിരിക്കുന്നത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
മലയാളിയുടെ പ്രിയപ്പെട്ട ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ ലേഖനം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
സംവിധാനയകനം എഡിറ്ററും ആയ പരേഷ് കംദാര്‍ ആണ് ദി ഗുഡ് റോഡിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
മികച്ച ഗുജറാത്തി സിനിമക്കുള്ള ദേശീയ പുരസ്കാരം ഇത്തവണ ദി ഗുഡ് റോഡിനായിരുന്നു. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഗുജറാത്തി സിനിമക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്.മലയാള സിനിമയായ സെല്ലുലോയ്ഡിനെ മത്സരിച്ച് തോല്പിച്ചാണ് ദി ഗുഡ് റോഡ് ഓസ്കാര്‍ നോമിനേഷന് നേടിയത്
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന്(എന്‍എഫ്ഡിസി) ആണ് സിനിമക്ക് സാമ്പത്തിക സഹായം നല്‍കിയത്.
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
42 വയസ്സുകാരനായ ഗ്യാന്‍ കൊറിയയുടെ ആദ്യത്തെ ഫീച്ചര്‍ ഫിലിം ആണ് ദി ഗുഡ് റോഡ്
ഓസ്കാറിനായി 'ദി ഗുഡ് റോഡ്'
ചില്ലര്‍ പാര്‍ട്ടി, ഖോസ്ല കാ ഖോസ്ല തുടങഅങിയ സിനിമകളിലൂടെ പ്രസിദ്ധനായ അമിതാഭ് സിങ് ആണ് ക്യാമറ ചലിപ്പിച്ചിട്ടുള്ളത്.