Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ഇത് തിലകനോ മുരളിയോ, അല്ലെങ്കില്‍ അവരുടെ പകരക്കാരനോ?
തിലകനും മുരളിയും ഒഴിച്ചിട്ടി സീറ്റിലേക്കെത്തിയ നടന് എന്ന വിശേഷണമാണ് ജോയ് മാത്യുവിന് കാണികള്‍ നല്‍കുന്നത്. ചിലപ്പോള്‍ സ്നേഹത്തോടെ, അല്ലെങ്കില്‍ കര്‍ക്കശത്തോടെ, മറ്റു ചിലപ്പോള്‍ കരുണയോടെ അതുമല്ലെങ്കില്‍ ധിക്കാരിയും തന്റേടിയും...യഥാര്‍ത്ഥ ജീവിതത്തില്‍ ഒട്ടും അഭിനയിക്കാതെ ജോയ് മാത്യുവിന്റെ ഈ പ്രകൃതം തന്നെയാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവനാക്കുന്നതും.
അടുത്തിടെ ഇറങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ എടുത്ത് പരിശോധിച്ചാല്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം എല്ലാത്തിലും ജോയ് മാത്യുവിനുമുണ്ടാകും. വിക്രമാദിത്യന്, മുന്നറിയിപ്പ്, സപ്തമശ്രീ തസ്കര, രാജാധിരാജ ഒടുവില്‍ ഞാന്‍ വരെയും. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ച് ജോയ് മാത്യു പറയുന്നത് കേള്‍ക്കൂ.
ഇത് തിലകനോ മുരളിയോ...??
സപ്തമശ്രീ തസ്കരയിലെ പയസ് മാത്യു തനിക്ക് പരിചമുള്ള മുഖങ്ങളിലൊന്നാണെന്നാണ് ജോയ് മാത്യു പറയുന്നത്. തൃശ്ശൂര്‍ കുന്നംങ്കുളം ഭാഗത്ത് ഫിനാന്‍സ് കമ്പനി നടത്തുന്ന ആളുകളെ അറിയാം. അവിര് ചലര്‍ എന്റെ ബന്ധുക്കളുമാണ്. അവരുടെയൊക്കെ പണത്തോടുള്ള മനോഭാവവും അറിയാം. ഇത്രയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും അതിനൊപ്പം മേക്കപ്പും കൂടെയായപ്പോഴാണ് ആ കഥാപാത്രം എളുപ്പമായത്. പിന്നെ തൃശ്ശൂര്‍ ഭാഷയും നന്നായി വഴങ്ങും. കുന്നങ്കുളത്തു നിന്നാണ് എന്റെ വേരുകള്‍- ജോയ് മാത്യു പറഞ്ഞു.
ഇത് തിലകനോ മുരളിയോ...??
മുന്നറിയിപ്പിലെ ചന്ദ്രാജിയെ താനും ചിത്രത്തിന്റെ തിരക്കഥകൃത്തായ ഉണ്ണിയും ചേര്‍ന്ന് നിര്‍മിച്ചതാണെന്ന് ജോയ് മാത്യു പറഞ്ഞു. ഡയലോഗുകള്‍ എഴുതിയത് ഉണ്ണിയാണ്. മദ്യപാനിയുടെ സീനിലെ മാനറിസങ്ങള്‍ തന്റെ വകയും. സാഹിത്യവും എഴുത്തും മാനറിസും കൂടെയാകുമ്പോള്‍ അവിടെ എവിടയോ ജോയ് മാത്യുവും ഉണ്ട്.
ഇത് തിലകനോ മുരളിയോ...??
തന്റെ ചുറ്റുവട്ടത്തു കണ്ട മറ്റൊരു കഥാപാത്രമാണ് വിക്രമാദിത്യനിലെ ഹോമിയോ ഡോക്ടറും. നന്മയുള്ള അച്ഛന്, കാരുണ്യമുള്ള ഡോക്ടര്‍. അത് നിരീക്ഷിക്കാന്‍ കഴിഞ്ഞതുകൊണ്ട് കഥാപാത്രം വിജയകരമായി.
ഇത് തിലകനോ മുരളിയോ...??
പണ്ട് കണ്ട ഹിന്ദി സിനിമയില്‍ നിന്നാണ് രാജാധിരാജയിലെ ഡോണാകാന്‍ സാധിച്ചത്. മുന്‍പ് കണ്ട ഹിന്ദി സിനിമയിലെ നടപ്പിലും എടുപ്പിലും ഗാഭീര്യമുള്ള അധോലോക നേതാക്കള്എനിക്ക് മോഡലായി. അതിന്റെ മേക്കപ്പും പ്രധാന ഘടകമായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു.
ഇത് തിലകനോ മുരളിയോ...??
ഞാനില്‍ ഞാന്‍ ഞാന്‍ തന്നെയായതുകൊണ്ട് അഭിനയിക്കുക വെല്ലുവിളിയായിരുന്നു. ഇതില്‍ ജോയ് മാത്യുവായി തന്നെയാണ് അഭിനയിക്കുന്നത്. കഥാപാത്രമായി അഭിനയിക്കുക ബുദ്ധിമുട്ടല്ല. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനയിക്കാന്‍ കഴിയില്ലല്ലോ. അത് ഒറിജിനലായി ജീവിക്കുകയല്ലേ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്.
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?