Don't Miss!
- News രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
- Sports T20 World Cup: ലോകകപ്പില്‍ രോഹിത്തും കോലിയും ഓപ്പണ്‍ ചെയ്യണം; ഇന്ത്യയ്ക്ക് തന്ത്രമോതി ഇതിഹാസ താരം
- Automobiles 17 കി.മീ മൈലേജുള്ള ഫാമിലി എസ്യുവി വാങ്ങുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത! 1 മാസം കൊണ്ട് വണ്ടി കൈയ്യില്‍ കിട്ടും
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
അങ്കമാലിയിലെ പ്രധാനമന്ത്രിയും, അച്ഛനെ തിരഞ്ഞു പോകുന്ന മകളും, 'കിലുക്കം' പിറന്നത് ??
അങ്കമാലിയിലെ പ്രധാനമന്ത്രിയും ജോജിയും രേവതിയുടെ വട്ടന്‍ കഥാപാത്രവുമൊക്കെ തിയേറ്ററില്‍ ചിരി ഉണര്‍ത്തിയ രംഗങ്ങളാണ്.
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ നിരവധി സിനിമകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടിലാണ് കിലുക്കവും പിറന്നത്. മലയാള സിനിമയില്‍ എന്നും ഓര്‍ത്തിരിക്കാവുന്ന ചിത്രമായി കിലുക്കം മാറുകയും ചെയ്തു. അങ്കമാലിയിലെ പ്രധാനമന്ത്രിയും ജോജിയും രേവതിയുടെ വട്ടന്‍ കഥാപാത്രവുമൊക്കെ തിയേറ്ററില്‍ ചിരി ഉണര്‍ത്തിയ രംഗങ്ങളാണ്.
ജഗതി ശ്രീകുമാര്‍, രേവതി, തിലകന്, ഇന്നസെന്റ്, മോഹന്‍ലാല്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രമാണ് കിലുക്കം. 1991 ല്‍ ഇറങ്ങിയ ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്.
കിലുക്കം പിറന്നത്
കിലുക്കം സിനിമയുടെ കഥ പ്രിയദര്ശന് ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ കഥ എങ്ങനെ അവസാനിപ്പിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. സംഭവം ഫാസിലുമായി ചര്‍ച്ച ചെയ്തപ്പോഴാണ് പ്രിയദര്ശന് പുതിയ ആശയം ലഭിച്ചത്. കഥ എങ്ങനെ തുടങ്ങും എവിടെത്തുടങ്ങുമെന്നറിയാതെ നില്ക്കുന്ന സമയത്തായിരുന്നു സംവിധായകര്‍ രണ്ടും ഇക്കാര്യം സംസാരിച്ചത്.
അച്ഛനെ തിരഞ്ഞു പോകുന്ന കഥ പരീക്ഷിക്കൂ
എന്റെ സൂര്യപുത്രി സിനിമ ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഫാസിലും പ്രിയദര്‍ശനും കണ്ടത്. ചിത്രത്തില്‍ അമ്മയെ തിരഞ്ഞു പോകുന്ന നായികയായിരുന്നു. അതില്‍ നിന്നു മാറി അച്ഛനെ തിരഞ്ഞു പോകുന്ന നായികയെ പരീക്ഷിക്കുവെന്ന്പ്രിയനെ ഉപദേശിച്ചത് ഫാസിലായിരുന്നു.
അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ
വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട അച്ഛനെ കണ്ടെത്തുന്ന രേവതി കഥാപാത്രം പിറവിയെടുക്കുന്നതിന് കാരണമായത് ഫാസിലിന്റെ വാക്കുകളായിരുന്നു. അച്ഛനെ തേടിയെത്തുന്ന നായിക. സെക്കന്‍ഡ് ഹാഫിലാണ് ചിത്രം മാറി മറിഞ്ഞത്.
അങ്കലമാലിയിലെ പ്രധാനമന്ത്രി
ചിത്രത്തിന്റെ ആദ്യ പകുതിയെ രസകരമാക്കുന്നത് നന്ദിനിയുടെ വട്ട് കഥാപാത്രമാണ്. ജോജിയും നിശ്ചലു കിട്ടുണ്ണിയുമെല്ലാം ചിത്രത്തിന് കൂടുതല്‍ മിഴിവേകി. ഒന്നൊഴിയാതെയുള്ള രംഗങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നില്‍ അഭിനേതാക്കളുടെ പ്രകടനം തന്നെയാണ്.
കിലുക്കവും സൂര്യപുത്രിയും മെഗാഹിറ്റായി
ഫാസില്‍ ചിത്രമായ എന്റെ സൂര്യ പുത്രിയം പ്രിയദര്ശന് ചിത്രമായ കിലുക്കവും ബോക്സോഫീസില്‍ വിജയം കൊയ്തു. അച്ഛനെ തിരഞ്ഞു പോകുന്ന നായികയെയും അമ്മയെ തിരഞ്ഞു വരുന്ന നായികയെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. സമാന സ്വഭാവമുള്ള ചിത്രമാണെങ്കിലും ഒറ്റ നോട്ടത്തില്‍ അത് പ്രകടമാവാത്തതിനാല്‍ അത് തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്കു കഴിഞ്ഞില്ല.
-
വളച്ചൊടിക്കാനും പ്രശ്നമുണ്ടാക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്! തനിക്കപ്പോൾ കരയാത്ത ദിവസങ്ങളില്ലെന്ന് ദിലീപ്
-
ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍