twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടിക്കൊപ്പം സുനി പകര്‍ത്തിയ സെല്‍ഫി വീഡിയോ.. ദൃശ്യങ്ങള്‍ പോലീസിന്റെ കയ്യില്‍.. കിട്ടിയ വഴി ഇങ്ങനെ!!

    By Kishor
    |

    കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളെല്ലാം പോലീസിന് ലഭിച്ചു. ഒരു സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്ക് വന്ന നടിയാണ് ആക്രമിക്കപ്പെട്ടത്. അന്ന് മുതല്‍ ലോകം കാത്തിരിക്കുകയാണ് നടിക്ക് എന്താണ് സംഭവിച്ചത് എന്നറിയാന്‍. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കുടുക്കിയ പോലീസ് വിദഗ്ധമായി ഈ ദൃശ്യങ്ങളും കണ്ടെടുത്തതോടെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും.

    Read Also: ധനുഷും കൂട്ടുകാരനും അതിക്രൂരമായി ബലാത്സംഗം ചെയ്തു എന്ന് റേഡിയോ ജോക്കി, ഞെട്ടിത്തരിച്ച് തമിഴ് സിനിമാലോകം!!

    Read Also: മയക്കുമരുന്ന് തന്ന് അവരെന്നെ ബലാത്സംഗം ചെയ്തു.. നഗ്നവീഡിയോ പുറത്ത് വിട്ട് സുചിത്ര കാര്‍ത്തിക്!!!

    കിട്ടിയത് സെല്‍ഫി ദൃശ്യങ്ങള്‍

    കിട്ടിയത് സെല്‍ഫി ദൃശ്യങ്ങള്‍

    കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച ദിവസം പകര്‍ത്തിയ സംഭവങ്ങളുടെ സെല്‍ഫി ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. പള്‍സര്‍ സുനിയാണ് നടിയെ ഉപദ്രവിച്ചതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പോലീസിന് വിവരം കിട്ടിയിരുന്നു. ഈ വിവരങ്ങളെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ ദൃശ്യങ്ങളും.

    കിട്ടിയത് എവിടെ നിന്ന്

    കിട്ടിയത് എവിടെ നിന്ന്

    പള്‍സര്‍ സുനിയുടെ അഭിഭാഷകനില്‍ നിന്നാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പോലീസിന് കിട്ടിയത് എന്ന് കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ്, തന്റെ ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയ സാധനങ്ങള്‍ അഭിഭാഷകന് നല്‍കിയതായി പള്‍സര്‍ സുനി നേരത്തെ പോലീസിനോട് പറഞ്ഞിരുന്നു.

    ശാസ്ത്രീയമായി സ്ഥിരീകരിച്ചു

    ശാസ്ത്രീയമായി സ്ഥിരീകരിച്ചു

    പള്‍സര്‍ സുനിയുടെ അഭിഭാഷകനില്‍ നിന്നും ലഭിച്ച മെമ്മറി കാര്‍ഡ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലാണ് പരിശോധിച്ചത്. ഫോറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ വീണ്ടെടുത്തത്. സുനി ഒളിവില്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയതത്രെ.

     നടന്നത് ക്രൂരമായ പീഡനം?

    നടന്നത് ക്രൂരമായ പീഡനം?

    നടിയുടെ കാറില്‍ അതിക്രമിച്ച് കയറിയ ശേഷം പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളാണ് മെമ്മറി കാര്‍ഡില്‍ ഉള്ളത്. അതിക്രൂരമായി പള്‍സര്‍ സുനി നടിയെ ഉപദ്രവിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    നേരത്തെയും സമാനറിപ്പോര്‍ട്ട്

    നേരത്തെയും സമാനറിപ്പോര്‍ട്ട്

    തട്ടിക്കൊണ്ടുപോയ നടിയെ പള്‍സര്‍ സുനി ഉപദ്രവിച്ചതായും ഇതെല്ലാം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. ഈ ദൃശ്യങ്ങള്‍ കാണിച്ച് നടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നത്രെ സംഘത്തിന്റെ ഉദ്ദേശം. എന്നാല്‍ നടി പരാതിയുമായി പോലീസില്‍ എത്തിയതോടെയാണ് ഇവരുടെ ഉദ്ദേശം പാളിയത്.

    സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയത്

    സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയത്

    പള്‍സര്‍ സുനി നടിയെ ഉപദ്രവിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വെളുത്ത സാംസങ് ഫോണിലാണ് എന്ന് പോലീസിന് മനസിലായിട്ടുണ്ട്. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഫോണ്‍ കായലില്‍ എറിഞ്ഞു എന്ന് സുനി പറഞ്ഞത് അനുസരിച്ച് നാവികസേനയുടെ സഹായത്തോടെ പോലീസ് കായലില്‍ മുങ്ങിത്തപ്പിയിരുന്നു.

    നടി തന്നെ പറഞ്ഞിരുന്നു

    നടി തന്നെ പറഞ്ഞിരുന്നു

    പള്‍സര്‍ സുനി തന്നെ ഉപദ്രവിച്ചതായി നടി തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. വെളുത്ത സാസംങ് ഫോണില്‍ പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയതായും നടിയുടെ മൊഴിയുണ്ട്. സെല്‍ഫി ദൃശ്യങ്ങളാണ് പള്‍സര്‍ സുനി പകര്‍ത്തിയത് എന്ന് നടി പറഞ്ഞ മൊഴിയുമായി ചേര്‍ന്ന് പോകുന്ന തെളിവുകളാണ് പോലസിന് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

    ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

    ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

    കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പോലീസ് പിടിയിലായ പള്‍സര്‍ സുനി നടത്തുന്നത്. കാറില്‍ വെച്ച് പള്‍സര്‍ സുനിയും സംഘവും നടിയെ ക്രൂരമായി ഉപദ്രവിച്ചതായി കിട്ടിയ വിവരം സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. നടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചത് പള്‍സര്‍ സുനി മാത്രമാണ്.

     ദൃശ്യങ്ങള്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍

    ദൃശ്യങ്ങള്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍

    നടിയെ കാറില്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് പള്‍സര്‍ സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും പാസ്സ്‌പോര്‍ട്ടും സുനി അഭിഭാഷകനെ ഏല്‍പ്പിച്ചതായി സുനി നേരത്തെ പറഞ്ഞിരുന്നു. ഇത് സത്യമാണ്.

    ദൃശ്യങ്ങള്‍ കോടതിയിലെത്തി?

    ദൃശ്യങ്ങള്‍ കോടതിയിലെത്തി?

    അഭിഭാഷകന്‍ പള്‍സര്‍ സുനി നല്‍കി എന്ന് പറയപ്പെടുന്ന സാധനങ്ങള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫോണും മെമ്മറി കാര്‍ഡും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. ഫോണും മെമ്മറി കാര്‍ഡും പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചതോടെയാണ് ഇത് സാധ്യമായത്.

    പലര്‍ക്കും കൊടുത്തതായും സംശയം

    പലര്‍ക്കും കൊടുത്തതായും സംശയം

    പള്‍സര്‍ സുനി കോടതിയില്‍ സമര്‍പ്പിച്ച മെമ്മറികാര്‍ഡിന് പുറമേ മറ്റിടങ്ങളിലേക്കും നടിയുടെ ദൃശ്യങ്ങള്‍ പോകാനുള്ള സാധ്യത പോലീസ് തള്ളുന്നില്ല. ഇത് പകര്‍ത്തി സുനി സൂക്ഷിച്ചിട്ടുണ്ടാകാം എന്നാണ് പോലീസ് നിഗമനം. ദൃശ്യങ്ങള്‍ മറ്റാര്‍ക്കൈാക്കെ കൈമാറിയിട്ടുണ്ട് എന്ന കാര്യത്തിലും വ്യക്തതയില്ല.

     ഫോണിന് വേണ്ടി തിരച്ചില്‍

    ഫോണിന് വേണ്ടി തിരച്ചില്‍

    തന്നെ ആക്രമിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി തന്നെ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ ചിത്രീകരിച്ച ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. നടിയെ ആക്രമിച്ച ശേഷം കൊച്ചിയില്‍ തിരിച്ചെത്തി പുതിയ ഫോണ്‍ വാങ്ങിയതായും വിവരമുണ്ട്. ഈ ഫോണില്‍ നിന്നും സുനി ആരെയൊക്കെ വിളിച്ചിട്ടുണ്ട് എന്ന വിവരവും പോലീസിന് കിട്ടിയിട്ടില്ല.

    പത്തോളം സിം  കാര്‍ഡുകള്‍

    പത്തോളം സിം കാര്‍ഡുകള്‍

    പല പല സിം കാര്‍ഡുകള്‍ ഉപയോഗിച്ചാണത്രെ ഈ ഫോണില്‍ നിന്നും കോള്‍ വിളിച്ചത്. ഈ ഫോണില്‍ നിന്നുള്ള കോളുകളുടെ ടവര്‍ ലൊക്കേഷനും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആലപ്പുഴയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ആലപ്പുഴയില്‍ നിന്നും കോയമ്പത്തൂരിലേക്ക് നടിയെ ഉപദ്രവിച്ച ശേഷം സുനി ആദ്യം ആലപ്പുഴയിലേക്കാണ് പോയത്. കോയമ്പത്തൂരിലെ ഒളിത്താവളത്തിലേക്കും ഇയാള്‍ പോയിരുന്നു.

    ഓരോ ദിവസം ഓരോ മൊഴി

    ഓരോ ദിവസം ഓരോ മൊഴി

    പറഞ്ഞ കാര്യങ്ങളില്‍ ഒന്നിലും ഉറച്ചുനില്‍ക്കാതെ അന്വഷണ സംഘത്തെ കളിപ്പിക്കുകയാണ് പള്‍സര്‍ സുനി. ഇതിനെല്ലാം പുറമേ ഓരോ ദിവസം ഓരോ മൊഴി നല്‍കിയും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് ഇയാള്‍. കേസിലെ ശക്തമായ തെളിവുകള്‍ അടങ്ങിയ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്തത് പോലീസിന് തലവേദന ആയിട്ടുണ്ട്. കോയമ്പത്തൂരിലേക്ക് പോകുന്ന വഴിയേ ആണ് ഇയാള്‍ പുതിയ ഫോണ്‍ വാങ്ങിയതെന്നും ഇത് കളമശ്ശേരിയിലെ കടയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുണ്ട്.

    വിശ്വസിക്കാതെ പോലീസ്

    വിശ്വസിക്കാതെ പോലീസ്

    പള്‍സര്‍ സുനി നല്‍കുന്ന മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ല. നടി ക്രൂരമായി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി എന്നാണ് പോലീസ് പറയുന്നത്. അതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട ഒരു ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പരന്നത്. നടിയ്ക്ക് നേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്ന് പറയുന്നതാണ് ഈ ഓഡിയോ.

    സി സി ടി വി ദൃശ്യങ്ങള്‍

    സി സി ടി വി ദൃശ്യങ്ങള്‍

    നടി ആക്രമിക്കപ്പെട്ടു, ദൃശ്യങ്ങള്‍ പരത്തി തുടങ്ങിയ വാദങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് പോലീസിന് മെമ്മറി കാര്‍ഡില്‍ നിന്നും ഇപ്പോള്‍ കിട്ടിയിരിക്കുന്ന ദൃശ്യങ്ങള്‍. അതേ സമയം ആക്രമണത്തിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. നടിയെ കടത്തിക്കൊണ്ടുപോയ പ്രതികള്‍ക്കെതിരായ സിസിടിവി ദൃശ്യങ്ങള്‍ ഒരു പ്രമുഖ ചാനലാണ് പുറത്ത് വിട്ടത്.

    ഉപദ്രവിച്ചത് സുനി മാത്രം

    ഉപദ്രവിച്ചത് സുനി മാത്രം

    നടിയെ കാറില്‍വെച്ച് മൃഗീയമായി ആക്രമിച്ചത് സുനി മാത്രമാണെന്നാണ് പോലീസ് റിപ്പോര്‍ട്ട് പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസം പ്രതികളില്‍ ചിലര്‍ കാക്കനാടിനടുത്ത് ചിറ്റേത്തുകരയിലെ കടയില്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്. ചാനല്‍ പുറത്ത് വിട്ട ദൃശ്യം കേസിലെ പ്രതികളുടെ ചിത്രം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

    നുണപരിശോധന നടക്കുമോ?

    നുണപരിശോധന നടക്കുമോ?

    പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുനി മാനസികമായും ശാരീരികമായും സന്നദ്ധനല്ലെന്ന് അഭിഭാഷകന്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ അറിയിച്ചു. നുണപരിശോധനയ്ക്ക് പ്രതിയുടെ അനുമതി വേണമെന്ന് സുപ്രീംകോടതി വിധിയുള്ള സാഹചര്യത്തില്‍ അതിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

    English summary
    Kochi actress attack case: Report says police found the visuals.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X