Don't Miss!
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- News 92 കാരി വോട്ട് ചെയ്യുന്നതിനിടെ ഇടപെട്ടു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിര കള്ളവോട്ട് പരാതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
കുഞ്ചാക്കോ ബോബനും ആസിഫ് അലിയും വീണ്ടും
മലയാള സിനിമയില്‍ മറ്റൊരു യങ് കൂട്ടുകെട്ടിന് കൂടെ തുടക്കമിട്ട് ആസിഫ് അലിയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ രഘുറാം വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ചാക്കോച്ചനും ആസിഫും വീണ്ടും ഒന്നിക്കുന്നത്.
സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. എല്‍ ജെ ഫിലീം ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രീകരണം ആരംഭിയ്ക്കും. സിനിമയിലെ നായികയെ കുറിച്ച് മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ പേരോ അറിവായിട്ടില്ല.
'ട്രാഫിക്' എന്ന ചിത്രത്തിലാണ് ആദ്യമായി ആസിഫും കുഞ്ചാക്കോ ബോബനും ഒന്നിച്ചത്. പിന്നീട് 'സെവന്‍സി'ല്‍ അടുത്ത കൂട്ടുകാരുടെ വേഷത്തിലെത്തി. 'ഓര്‍ഡിനറി'യില്‍ എത്തിയപ്പോള്‍ ചാക്കോച്ചന് നായകനും ആസിഫ് വില്ലനുമായിരുന്നു.
കുഞ്ചാകോ ബോബന് മുഖ്യവേഷത്തിലെത്തിയ 'ഡോക്ടര്‍ ഇന്‍ ലവ്' എന്ന ചിത്രത്തില്‍ അതിഥി താരമായും ആസിഫ് അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രത്തിലെ വേഷത്തെ കുറിച്ചൊന്നും അറിവായിട്ടില്ല. സുഹൃത്തുക്കളാണോ വില്ലനാണോ എന്നൊക്കെ കണ്ടറിയാം.
'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രമാണ് ആസിഫിന്റെയായി ഉടന്‍ റിലീസിനൊരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയായ 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി'യും റിലീസിന് തയ്യാറായി നില്ക്കുന്നു. വികെപിയുടെ ചിത്രത്തിലാണ് ഇനി ആസിഫ് അഭിനയിക്കുന്നത്.
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
ഷാരൂഖ് ഖാനെ പ്രണയിച്ച് അഭിനയിക്കണമെന്നാണ് ആഗ്രഹം! മുന്‍പ് നടക്കാതെ പോയതിനെ പറ്റി നടി വിദ്യ ബാലന്
-
വെറുപ്പിന്റെ അങ്ങേയറ്റം ജാസ്മിനും ഗബ്രിക്കും സപ്പോര്‍ട്ട്; വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ ശ്രമം പാളുന്നു?