Don't Miss!
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Lifestyle മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ഹണീബീയ്ക്ക് രണ്ടാംഭാഗവുമായി ജൂനിയര്‍ ലാല്‍
യുവത്വത്തിന്റെ ഉത്സവം പോലെയാണ് നവാഗതസംവിധായകനായ ജീന്‍ പോള്‍ ലാലിന്റെ(ജൂനിയര്‍ ലാല്‍) ഹണീ ബീയെന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് മികച്ച പേര് നേടാന്‍ കഴിയുകയും ചെയ്തു. ആസിഫ്, ഭാവന, ലാല്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച ചിത്രം ഏറെ രസകരമാണെന്നാണ് പൊതുവേ നിരൂപണങ്ങള്‍ വന്നത്.
ഇപ്പോഴിതാ ജൂനിയര്‍ ലാല്‍ ഹണിബീയ്ക്ക് രണ്ടാം ഭാഗം ഒരുക്കാന്‍ പോവുകയാണ്. ഫേസ്ബുക്കിലൂടെ ജീന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കന്നത്. എല്ലാവരും ഹണീബീയുടെ രണ്ടാംഭാഗത്തെക്കുറിച്ചാണ് ചോദിയ്ക്കുന്നത്. അതേ ചിത്രത്തിന് ഞാന്‍ രണ്ടാംഭാഗം തയ്യാറാക്കുന്നുണ്ട്- ഫേസ്ബുക്ക് സ്റ്റാറ്റസില്‍ ജീന്‍ പറയുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് പേരിട്ടിട്ടില്ലെങ്കിലും ആദ്യഭാഗത്തിലെ താരങ്ങളെല്ലാം രണ്ടാംഭാഗത്തിലുണ്ടാകുമെന്ന് സംവിധായകന് ഉറപ്പ് പറയുന്നു. നടനും സംവിധായകനുമായ ലാലിന്റെ മകന് ജീന്‍ പോള്‍ സംവിധായകനായി അരങ്ങേറ്റം കുറിയ്ക്കാന്‍ പോവുകയാണെന്ന വാര്‍ത്ത ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു
. ഇതിനോട് നീതിപുലര്ത്തിക്കൊണ്ടുതന്നെയാണ് ഹണീബീയുമായി ജീന്‍ എത്തിയതും. സൗഹൃദത്തിന്റെയും യുവത്വത്തിന്റെയും പ്രസരിപ്പുമായി എത്തിയ ഹണീ ബീ പോലെതന്നെ രണ്ടാംഭാഗവും സൂപ്പര്‍ഹിറ്റാകുമെന്ന് പ്രതീക്ഷിയ്ക്കാം.
-
കാത്തിരിപ്പിനൊടുവിൽ സിജോ തിരിച്ചെത്തുന്നു; വീട്ടിൽ അടിമുടി മാറ്റം; എങ്ങനെ മുന്നോട്ട് പോകുമെന്ന് പ്രേക്ഷകർ
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ