Don't Miss!
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്‍ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില്‍ വേണോ?
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
മമ്മൂട്ടിയ്ക്കും രാജീവ് പിള്ളയ്ക്ക് രക്ഷിക്കാനായില്ല, മുന്‍ഷി വേണു മരണത്തിന് കീഴടങ്ങി
ഏഷ്യനെറ്റിലെ മുന്‍ഷി എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ നടന് വേണു അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ചാണ് അന്ത്യം. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച നടത്തും.
മുന്‍ഷി വേണുവിനെ സഹായിക്കാനെത്തിയത് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രം
രോഗം മൂര്‍ച്ഛിച്ച് ചികിത്സാ സഹായം ലഭിച്ചാതെ പാലിയേറ്റീവ് കെയറില്‍ കഴിയുകയായിരുന്ന മുന്‍ഷി വേണുവിന് സഹായവുമായി എത്തിയത് സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടിയും രാജീവ് പിള്ളയും മാത്രമാണ്. വൃക്കരോഗത്തെ തുടര്‍ന്ന് വേണു കുറേ കാലങ്ങളായി സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു.
സിനിമയില്‍ വേണു
തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുവിനെ ജനശ്രദ്ധയിലെത്തിച്ചത് ഏഷ്യാനെറ്റിന്റെ ക്യാപ്സ്യൂള്‍ സറ്റയറായ മുന്‍ഷിയിലെ വേഷമാണ്. തുടര്‍ന്ന് പേരിനൊപ്പം 'മുന്‍ഷി' എന്ന പേരും പതിച്ചുകിട്ടി. കമല്‍ സംവിധാനം ചെയ്ത്, ദിലീപ് ഇരട്ടവേഷത്തിലെത്തിയ പച്ചക്കുതിരയിലൂടെയാണ് സിനിമാപ്രവേശം.
ചെയ്തു തീര്‍ത്തത്
തിളക്കം, ഛോട്ടാ മുംബൈ, കഥ പറയുമ്പോള്‍, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി പിന്നീടുവന്ന നിരവധി സിനിമകളില്‍ രസികന്‍ കഥാപാത്രങ്ങളെ വേണു അവതരിപ്പിച്ചു. ചോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഷക്കീല വന്നോ എന്ന വേണുവിന്റെ ചോദ്യം ഇന്നും ട്രോള്‍ ബോക്സുകളില്‍ സജീവമാണ്.
കഷ്ടപ്പാടുകളിലൂടെ ജീവിതം
ബന്ധുക്കള്‍ അധികമില്ലാത്ത വേണു പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. രോഗബാധിതനായതോടെ സിനിമകളിലേക്ക് ആരും വിളിക്കാതെയായി. വാടക കൊടുക്കാന്‍ കഴിയാതെവന്നതോടെ അവസാനം ലോഡ്ജില്‍ നിന്നും പടിയിറങ്ങേണ്ടിവന്നു.
അമ്മ സഹായിച്ചില്ല
താരസംഘടനയായ അമ്മയില്‍ അംഗമല്ലാത്തതിനാല്‍ അവിടെനിന്നുള്ള സഹായം വേണുവിന് ലഭിച്ചില്ല. എഴുപതോളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അംഗത്വ ഫീസ് നല്‍കാനില്ലാത്തതിനാലാണ് അമ്മയില്‍ അംഗത്വം എടുക്കാതിരുന്നത്.
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!