Don't Miss!
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Automobiles ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
2014ലെ നഷ്ടം 300 കോടി
2014ല്‍ മലയാള സിനിമയുടെ മൊത്തം ചെലവ് 620 കോടി രൂപ. 153 ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തത്. ഇതില്‍ വിജയിച്ചത് വിരലിലെണ്ണാവുന്നവ മാത്രം. മൊത്തം നഷ്ടം 300 കോടി രൂപ. തിയറ്ററുകളില്‍ നിന്നും സാറ്റലൈറ്റ് റൈറ്റ് തുടങ്ങിയവയെല്ലാമായി തിരികെ കിട്ടിയത് 320 കോടി രൂപ മാത്രം. എങ്കിലും ചെറിയൊരു ആശ്വാസം എന്നുപറയുന്നത് 2013ലെ നഷ്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ 2014 ഭേദമായിരുന്നു. 350 കോടി രൂപയായിരുന്നു 2013ലെ നഷ്ടം.
രണ്ടു ചിത്രങ്ങള്‍ മാത്രമാണ് ബോക്സ്ഓഫിസ് വിജയം നേടിയത്. ബാംഗ്ലൂര്‍ ഡെയ്സും വെള്ളിമൂങ്ങയും. സാറ്റലൈറ്റ്, വീഡിയൊ വിറ്റ പണം നോക്കുമ്പോഴാണ് മറ്റു ചിത്രങ്ങള്‍ ലാഭത്തിലെത്തുന്നത്. തിയറ്ററിലെ കലക്ഷന്‍ കൊണ്ടു ലാഭമുണ്ടാക്കാന്‍ രണ്ടു ചിത്രങ്ങള്‍ക്കു മാത്രമേ സാധിച്ചുള്ളൂ.
എട്ടുകോടി രൂപയാണ് അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സിനു ചെലവായത്. തിയറ്ററില്‍ നിന്നു മാത്രം 13 കോടി രൂപയാണ് കലക്ട് ചെയ്തത്. 29 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കലക്ഷന്‍. അഞ്ചു കോടി രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം വിറ്റത്. വീഡിയോ 20, ഓഡിയോ ആറ് ലക്ഷം രൂപ ലഭിച്ചു. മറ്റു ഭാഷകളിലേക്കു റീമേക്ക് അവകാശം വിറ്റ വകയിലും നല്ലലാഭം ലഭിച്ചിട്ടുണ്ട്.
മൂന്നു കോടി രൂപയാണ് വെള്ളിമൂങ്ങയുടെ ചെലവ്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്റര്‍ കലക്ഷന്‍ കിട്ടിയത് 19 കോടി രൂപയാണ്. സാറ്റലൈറ്റ് ആയി മൂന്നുകോടി രൂപ ലഭിച്ചു. 10 ലക്ഷം വിഡിയോ 20 ലക്ഷം ഓവര്‍സീസ് ആയും ലഭിച്ചു.
ബാക്കി ചിത്രങ്ങള്‍ക്കെല്ലാം തിയറ്റര്‍ കലക്ഷന്‍ കുറവായിരുന്നു. സാറ്റലൈറ്റ് റൈറ്റുകൊണ്ടാണ് ഇവയൊക്കെ പിടിച്ചു നിന്നത്. ഹൗ ഓള്‍ഡ് ആര് യു, സപ്തമശ്രീ തസ്കര, ഓം ശാന്തി ഓശാന, 1983, ഇതിഹാസ, വര്‍ഷം എന്നിവയാണ് ലാഭം നേടിയ മറ്റു ചിത്രങ്ങള്‍. 153 ചിത്രങ്ങള്‍ ഇറങ്ങിയെങ്കിലും ഗുണനിലവാരമുള്ള പത്തെണ്ണം പോലും എടുക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. മലയാള സിനിമയുടെ നിലവാരവും ഗുണവും കുറയുന്നുവെന്നു പറയുന്നത് ശരി തന്നെ.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!