Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
മലയാള സിനിമ ആറുമാസം നഷ്ടപ്പെടുത്തിയത് 200 കോടി രൂപ
ആറുമാസം 66 സിനിമകള്‍ നഷ്ടം 200 കോടി രൂപ. മലയാള സിനിമയുടെ ഈവര്‍ഷത്തെ ജനുവരി മുതല്‍ ജൂണ്‍ അവസാനം വരെയുള്ള കണക്കെടുപ്പ് ഇങ്ങനെയാണ്. സൂപ്പര്‍ഹിറ്റുകള്‍ രണ്ടെണ്ണം. ഹിറ്റുകള്‍ നാലെണ്ണവും. ആവറേജ് ഹിറ്റ് രണ്ടെണ്ണം. ബാക്കി 60 സിനിമകളും നിര്‍മാതാവിന്റെ കോടികള്‍ നഷ്ടപ്പെടുത്തി.
സിനിമകളുടെ എണ്ണത്തില്‍ വലിയ കണക്കാണെങ്കിലും നേട്ടത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാളും പിന്നിലേക്കാണു മലയാള സിനിമ പോകുന്നത്. ജനുവരിയില്‍ തുടങ്ങിയതു തന്നെ വന്‍ നഷ്ടത്തോടെയാണ്. സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളാണ് മലയാളത്തില്‍ ഏറ്റവുമധികം നഷ്ടമുണ്ടാക്കിയത്. അതും മോഹന്‍ലാലിന്റെയും ദിലീപിന്റെയും സിനിമകള്‍. പൃഥ്വിരാജിനും ഫഹദ് ഫാസിലിനും ജയസൂര്യയ്ക്കും എടുത്തുപറയാന്‍ ഒറ്റഹിറ്റുപോലുമില്ലാതിരുന്നപ്പോള് എല്ലാനേട്ടവും കൊയ്തത് അപ്കമിങ് സൂപ്പര്‍സ്റ്റാര്‍ നിവിന്‍ പോളിയായിരുന്നു. നിവിന്‍പോളിയുടെ ഒരു വടക്കന്‍ സെല്‍ഫിയും പ്രേമവും കോടികളുടെ നേട്ടമാണുണ്ടാക്കിയത്. അതില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് പ്രേമം തന്നെ.
മമ്മൂട്ടിക്ക് കഴിഞ്ഞവര്‍ഷം എടുത്തുപറയാന്‍ നേട്ടമൊന്നുമില്ലാതിരുന്നപ്പോള് ഈ വര്‍ഷം കഷ്ടിച്ചു രക്ഷപ്പെടുന്ന അവസ്ഥയാണ്. ഫയര്‍മാനും ഭാസ്കര്‍ ദ് റാസ്കലും നിര്‍മാതാവിനു നഷ്ടമുണ്ടാക്കാത്ത സിനിമകളാണ്.
പ്രേമവും വടക്കന്‍ സെല്‍ഫിയും സൂപ്പര്‍ഹിറ്റായപ്പോള്‍, ചന്ദ്രേട്ടന് എവിടെയാ, ചിറകൊടിഞ്ഞ കിനാക്കള്‍, ഭാസ്കര്‍ ദ് റാസ്കല്‍, ഫയര്മാന് എന്നിവ ഹിറ്റുകളില്‍ സ്ഥാനം പിടിച്ചു. ഒരു സെക്കന്‍ഡ് ക്ലാസ് തീവണ്ടിയാത്ര, നീന എന്നിവ ആവറേജ് ഹിറ്റിലും സ്ഥാനം പിടിച്ചു.
മൂന്നുകോടി രൂപ കുറഞ്ഞതില്ലാതെ ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത അവസ്ഥയാണിന്ന്. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രമാണെങ്കില്‍ ഏഴുകോടിയും യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് അഞ്ചുകോടിയും കുറഞ്ഞതു വേണം. അങ്ങനെ നോക്കുമ്പോള്‍ മലയാള സിനിമയുടെ നിര്‍മാണ ചെലവ് 210 കോടി രൂപയെങ്കിലുമാവും. അതില്‍ അറുപത് ചിത്രങ്ങള്‍ പരാജയമായിരുന്നു. അവയുടെ എല്ലാം നഷ്ടം നോക്കുമ്പോള്‍ 200 കോടി രൂപ ഇപ്പോള്‍ തന്നെകവിയും. കാരണം മിക്ക ചിത്രവും ഒരാഴ്ച പോലും തിയറ്ററില്‍ കളിച്ചിട്ടില്ല. പല ചിത്രങ്ങളുടെയും ചാനല്‍ റേറ്റ് വിറ്റുപോയിട്ടുമില്ല. നിര്‍മാതാക്കളെല്ലാം കുത്തുപാളയെയുത്തു നില്ക്കുന്ന സ്ഥിതിയിലാണ് മലയാള സിനിമയുടെ അര്‍ധവാര്‍ഷികം നില്‍ക്കുന്നത്.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍