Don't Miss!
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മാമുക്കോയ പറഞ്ഞത്, മോഹന്‍ലാല്‍ കേട്ടപ്പോള്‍ തെറ്റി; സിനിമയില്‍ ഇല്ലാത്ത സംഭാഷണം ഉണ്ടായി
തിരുവനന്തപുരം ഭാഷയെ സുരാജ് വെഞ്ഞാറമൂട് ജനകീയമാക്കുന്നതിനൊക്കെ മുമ്പ് കോഴിക്കോടന്‍ ഭാഷയെ ഹിറ്റാക്കിയവരാണ് മാമുക്കോയയും കുതിരവട്ടം പപ്പുവുമൊക്കെ. ഭാഷാ പ്രയോഗം കൊണ്ടാണ് തുടക്കിത്തില്‍ ഇവര്‍ ശ്രദ്ധിക്കപ്പെട്ടതും.
മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രം വെള്ളാനകളുടെ നാട്, ഹിറ്റായ ഡയലോഗിലെ ആരും അറിയാത്ത കഥ!
കോഴിക്കോടന്‍ ശൈലി മൂലം സിനിമയില്‍ ഉണ്ടായ ചില രസകരമായ അനുഭവങ്ങളെക്കുറിച്ച് അടുത്തിടെ സംസാരിക്കവെ മാമുക്കോയ പങ്കുവയ്ക്കുകയുണ്ടായി.
വരവേല്പിന്റെ സെറ്റ്
സത്യന് അന്തിക്കാട് ഒരുക്കിയ വരവേല്‍പ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് രസകരമായ സംഭവം നടക്കുന്നത്. രാത്രി മൂക്കറ്റം മദ്യപിച്ച് കൃഷ്ണന്‍കുട്ടി നായരുടെ കഥാപാത്രം നടന്നു വരുന്നു. ഒരു അലമ്പ് വരവാണ്. ഇയാളെ എന്തു ചെയ്യണമെന്ന് മോഹന്‍ലാലിന്റെ കഥാപാത്രം മാമുക്കോയയോട് ചോദിക്കുന്നു.
പൊരയും പുഴയും
ഇയാളെ പൊരയില് കൊണ്ടിടാം എന്ന് മാമുക്കോയ പറയും. പൊഴയിലോ? മോഹന്‍ലാല്‍ തിരിച്ച് ചോദിച്ചു. എന്റെ പൊരയില്, മാമുക്കോയ വിണ്ടും പറഞ്ഞു. എന്നാല്‍ മോഹന്‍ലാല്‍ കേട്ടത് പൊഴയിലെന്നായിരുന്നു.
ഇല്ലാത്ത സംഭാഷണം
അത് കേട്ട് സെറ്റിലുള്ളവര്‍ കൂട്ടച്ചിരിയായിയി. എഴുതി തയാറാക്കി വച്ചിരുന്ന സംഭാഷണം കൂടാതെ ഒരു വരി കൂടി യാദൃശ്ചികമായി സിനിമയില്‍ കടന്നു വരികയായിരുന്നു എന്ന് മാമുക്കോയ പറഞ്ഞു. (കോഴിക്കോടന്‍ ഭാഷയില്‍ പൊരു/ പുര എന്ന് പറയുന്നത് വീട് എന്ന അര്‍ത്ഥത്തിലാണ്)
ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റില്‍
അതുപോലെ മാമുക്കോയയുടെ കോഴിക്കോടന്‍ ശൈലിയില്‍ ഫേമസായ ഒരു രംഗം ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലുമുണ്ട്. ചിത്രത്തില്‍ മാമുക്കോയ ഇറങ്ങി വന്ന് മോഹന്‍ലാലിനെ ഭീക്ഷണിപ്പെടുത്തുന്നതാണ് രംഗം. തന്റെ വാരിയെല്ലൂരി ഗ്രില്സാക്കും എന്നാണ് ഡയലോഗ്. മറ്റെങ്ങും കേട്ടിട്ടില്ലാത്ത തനി കോഴിക്കോടന്‍ ശൈലിയില്‍ മാത്രമുള്ള ഒരു പ്രയോഗമാണിത്
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'