Don't Miss!
- Sports IPL 2024: ആദ്യ 16 ബോളില്‍ 31, അടുത്ത 21 ബോളില്‍ 19! വീണ്ടും ഫിഫ്റ്റിക്കു കളിച്ച് കോലി, വിമര്‍ശനം
- Lifestyle നഖത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം
- News ശോഭ സുരേന്ദ്രന് വിളിച്ചു എടുത്തില്ല, നമ്പര്‍ ചോദിച്ച് വാങ്ങുകയായിരുന്നുവെന്ന് ഇപിയുടെ മകന്
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
മമ്മുട്ടിയെ അവഹേളിക്കാന്‍ നില്ക്കുന്നവരുടെ അവസ്ഥ ഇങ്ങനെയോ ? സംവിധായകന് ഫേസ്ബുക്ക് ഒഴിവാക്കി!!!
മമ്മുട്ടിയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്നതിന്റെ പേരില്‍ വിവാദങ്ങളില്‍ പെട്ടയാളാണ് നടനും സംവിധായകനുമായ എം ബി പത്മകുമാര്‍. മമ്മുട്ടിയോട് വെറുപ്പ് തോന്നുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു പത്മകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നത്.
കാമുകന്റെ ജാക്കറ്റ് വിലപ്പെട്ടത്! പ്രിയങ്ക ചോപ്ര പറഞ്ഞ കാമുകന് പ്രമുഖ നടനാണെന്ന് കണ്ടെത്തി ആരാധകര്‍
എന്നാല്‍ തനിക്ക് സോഷ്യല്‍ മീഡിയയുടെ സ്വതന്ത്ര്യവും സത്യസന്ധതയും തനിക്ക് അറിയില്ലെന്നും അതിനാല്‍ താന്‍ ഫേസ്ബുക്കില്‍ നിന്നും പുറത്ത് പോവുകയാണെന്നും പറഞ്ഞ് പത്മകുമാര്‍ രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലുടെയാണ് പത്മകുമാര്‍ സംസാരിച്ചത്.
ബാഹുബലിയെ തോല്‍പ്പിക്കാനൊരുങ്ങി ഭല്ലാലദേവന് നായകനാവുന്നു! നായിക തെന്നിന്ത്യയുടെ താരസുന്ദരിയും!!!
പത്മകുമാര്‍ പറയുന്നതിങ്ങനെ
താന്‍ മമ്മുട്ടി സാറിനെപ്പറ്റി താന്‍ പോസ്റ്റിട്ടിട്ടുണ്ടെന്നും ഞാനൊരിക്കലും ഒരു താരങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടിട്ടില്ല. എനിക്ക് മമ്മുട്ടിയാണ് സിനിമയിലേക്ക് ഒരു അവസരം തന്ന്ത പോലും.
മമ്മുട്ടിയെ പഠിക്കാനുണ്ട്
ലോഹിതദാസ് മുമ്പ് എന്നോട് പറഞ്ഞിരുന്നത് മമ്മുട്ടിയുടെ സിനിമ കാണണം. അതില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും വെറുതെ കണ്ടാല്‍ പോരാ വിഷ്യുല്‍ ഓഫാക്കി കാണണം വിഷ്യുലിനെക്കാള്‍ ശബ്ദത്തിനാണ് ഒരു നടന് പ്രധാന്യം കൊടുക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞു തന്നിരുന്നതെന്നും പത്മകുമാര്‍ പറയുന്നു.
സോഷ്യല്‍ മീഡിയയുടെ സത്യസന്ധത അറിയില്ല
എന്റെ പോസ്റ്റുകള്‍ക്ക് ഒരുപാട് പേര് കമന്റ് പറയാറുണ്ട്. എന്നാല്‍ തനിക്ക് സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ സ്വതന്ത്ര്യവും സത്യസന്ധതയും അറിയില്ല. അതിനാല്‍ താന്‍ ഫേസ്ബുക്കില്‍ നിന്നും പുറത്ത് പോവുകയാണെന്നാണ് പത്മകുമാര്‍ പറയുന്നത്. ജീവിതം ഒന്നെ ഉള്ളു. എന്റെ കാഴ്ചകള്‍ എന്റെ കണ്ണുകളുടെ തോന്നലാണെന്നും എന്റെ ചിന്തകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനമാണെന്നും സംവിധായകന് പറയുന്നു.
സംവിധാനത്തെക്കുറിച്ച്
പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ' മൈ ലൈഫ് പാര്‍ട്ടണര്‍' ചിത്രം സംവിധാനം ചെയ്തത് ഒരു സംവിധായകന്റെ തൊപ്പി ധരിച്ച് എല്ലാവരുടെയും മുമ്പില്‍ പോയി നില്ക്കാനായിരുന്നില്ലെന്നും പത്മകുമാര്‍ പറയുന്നു.
സിനിമ എടുക്കുമ്പോള്‍ ഉണ്ടായിരുന്ന സമ്മര്‍ദ്ദം
താന്‍ സിനിമ സംവിധാനം ചെയ്യാനിറങ്ങിയ സമയത്ത് കടുത്ത സമ്മര്ദ്ദമായിരുന്നെന്നാണ് പത്മകുമാര്‍ പറയുന്നത്. താന്‍ ഗുരുസ്ഥാനത്ത് കണ്ടിരുന്നവരാണ് സിനിമക്ക് മുന്നില്‍ പ്രതിഷേധവുമായി വന്നിരുന്നത്. സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്ന അവസ്ഥ വരെ വന്നിരുന്നെന്നും, അതിനൊപ്പം സിനിമ റിലീസ് ചെയ്യുന്നതിന് തലേദിവസം തിയറ്റര്‍ ഉടമകള്‍ എന്നെ വിളിച്ച് സിനിമ റിലീസ് ചെയ്യാന്‍ പറ്റില്ലെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറയുന്നു.
സിനിമകള്‍ക്ക് വേണ്ടിയുള്ള യാത്രയിലാണ്
താനിപ്പോള്‍ സിനിമകള്‍ക്ക് വേണ്ടിയുള്ള യാത്രയിലാണെന്നാണ് പത്മകുമാര്‍ പറയുന്നത്. ഒരുപാട് നിര്‍മ്മാതാക്കളെ കണ്ടു. പുതിയ സിനിമക്കായി അടുത്തിടെ തിരക്കുള്ള ഒരു നടനെ കാണാന്‍ പോയിരുന്നു. എന്നാല്‍ നൂറ് ദിവസം ഓടുന്ന സിനിമയാണ് അദ്ദേഹത്തിന് വേണ്ടിയിരുന്നത്. സത്യത്തില്‍ അതിന്റെ വേദനിയിലാണ് അങ്ങനെ സംസാരിച്ചിരുന്നതെന്നും പത്മകുമാര്‍ പറയുന്നു.
-
'സിബിന്റെ അച്ഛൻ നെഞ്ച് വേദന മൂലം ആശുപത്രിയിൽ, സ്നേഹമുള്ള പയ്യനാണ്, ജാസ്മിന് വേണ്ടി ലാലേട്ടൻ സംസാരിച്ചില്ല'
-
മോഹന്‍ലാല്‍ സിനിമകള്‍ പ്രണവ് അധികം കണ്ടിട്ടില്ല; കാണാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞു; വിനീത്
-
കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും വിഷമമുണ്ട്; മഞ്ജുവിനെക്കുറിച്ച് ഉർവശി പറഞ്ഞത്