Don't Miss!
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
- News കല്ല്യാശേരി മണ്ഡലത്തിലെ കള്ളവോട്ട്; 6 പേർക്കെതിരെ കേസെടുത്ത് പോലീസ്
- Sports IPL 2024: സിഎസ്കെയ്ക്കു പിഴയ്ക്കുന്നതെവിടെ? കുഴപ്പം ഒന്നും രണ്ടുമല്ല! ഇവയ്ക്കു ഉത്തരം വേണം
- Finance 55 ശതമാനം വരെ റിട്ടേൺ, നികുതി ഇളവും ഉറപ്പാണ്, ഇപ്പോൾ നിക്ഷേപിക്കാൻ 5 മ്യൂച്വൽ ഫണ്ടുകൾ
- Automobiles പരസ്യം കൊടുക്കാൻ കിയ കഴിഞ്ഞേ ആളുള്ളൂ, സെൽറ്റോസിന്റെ പ്രചാരണത്തിന് ഇനി ബോബി ഡിയോളും
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
മോഹന്‍ലാല്‍ ദൈവ സ്പര്‍ശമുള്ള നടനാണ്: ഫാസില്‍
മോഹന്‍ലാല്‍ ദൈവ സ്പര്‍ശമുള്ള നടനാണെന്ന് സംവിധായകന് ഫാസില്‍. പ്രമുഖ സിനിമാ മാഗസിനായ നാനയിലെ മോഹനം ലാസ്യം മനോഹരം എന്ന പക്തിയ്ക്ക് നല്കിയ അഭിമുഖത്തില്‍ ലാലിനെ കുറിച്ച് സംസാരിക്കവെയാണ് ഫാസിലിന്റെ കമന്റ്
മുപ്പത്തഞ്ച് വര്‍ഷത്തെ എന്റെ സിനിമാ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഫാസില്‍ സംസാരിച്ചു തുടങ്ങിയത്. ഒരഭിനേതാവ് എന്നുള്ളത് വളരെയേറെ സിദ്ധികള്‍ വേണ്ട ഒരാളാണെന്ന് ഫാസില്‍ പറയുന്നു. ഒരു സാധാരണ മനുഷ്യന് വേണ്ട എല്ലാ നന്മകളും അത്യാവശ്യം തിന്മകളും വേണ്ട ഒരാള്‍. നന്മകളെന്നുപറഞ്ഞാല് അയാള്‍ ബുദ്ധിമാനായിരിക്കണം. അര്‍പ്പണമനോഭാവവും കഠിനാദ്ധ്വാനിയുമായിരിക്കണം.
നല്ല വിനയമുള്ള ആളായിരിക്കണം. സൗഹൃദം സൂക്ഷിക്കുന്നവനായിരിക്കണം. കവിഹൃദയമുള്ളവനായിരിക്കണം. സംഗീതത്തെ സ്നേഹിക്കുന്നവനായിരിക്കണം. മനുഷ്യനോടുള്ള സമീപനത്തില്‍ നന്മ മാത്രം തിരിച്ചറിയുവാന്‍ പാകതയുള്ളവനായിരിക്കണം. ഇനി തിന്മയെക്കുറിച്ചാണെങ്കില്, ചുരുങ്ങിയപക്ഷം കള്ളനെ കള്ളനായി കാണാനും, അയാളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാനുള്ള തന്ത്രജ്ഞത എങ്കിലും ഉണ്ടാകണം.
ഈ സിദ്ധികള്‍ മുഴുവനും ഒത്തുചേര്‍ന്ന ഒരു അഭിനേതാവേ നമുക്കുള്ളൂ. അത് മോഹന്‍ലാലാണെന്നാണ് ഫാസില്‍ പറയുന്നു. ഈ സിദ്ധിവിശേഷങ്ങളില്‍ നിന്നാണ് ലാലെന്ന നടനുണ്ടായിരിക്കുന്നത്. അത് ദൈവത്തിന്റെ വരദാനമാണ്. ഇങ്ങനെ ദൈവസ്പര്ശമുള്ള അനവധി നടന്മാര് നമുക്കുണ്ട്. അവരില്‍നിന്നൊക്കെ ലാല്‍ വ്യത്യാസപ്പെടുന്നത് ഈ സിദ്ധിവൈശിഷ്ട്യങ്ങളിലെ ആധിക്യം തന്നെയാണെന്നാണ് ഫാസില്‍ പറയുന്നു
മോഹന്‍ലാലിനെ വച്ച് ഞാന്‍ ഒമ്പത് ചിത്രങ്ങളേ ചെയ്തിട്ടുള്ളൂ. അത് എണ്ണത്തില്‍ തുച്ഛമാണ്. എന്നാല്‍ മലയാളത്തിലാകെ ഇരുപത് സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ നോക്കിയാല്‍ എന്റെ പകുതിയോളം സിനിമകളില്‍ ലാല്‍ അഭിനയിച്ചിട്ടുണ്ടെന്ന് കാണാം. അത് ഞങ്ങളുടെ ആത്മബന്ധത്തിന്റെ നിദര്‍ശനം കൂടിയാണ്- ഫാസില്‍ പറഞ്ഞു.
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു