Don't Miss!
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Automobiles റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- Lifestyle സര്‍പ്പശാപം തീര്‍ക്കാനെത്തുന്ന ഭക്തര്‍, നിഗൂഢത നിറഞ്ഞ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Technology വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ചക്രം ഉപേക്ഷിച്ചതും പിന്നീട് ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാന്‍ തോന്നാത്തതിന്റെ കാരണം
90കളില്‍ മോഹന്‍ലാല്‍-കമല്‍ കൂട്ടുക്കെട്ടില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കമല്‍ ആദ്യമായി സംവിധാനം ചെയ്ത മിഴിനീര് പൂക്കള്‍ എന്ന ചിത്രത്തിലും മോഹന്‍ലാലായിരുന്നു നായകന്.
90കളില്‍ മോഹന്‍ലാല്‍-കമല്‍ കൂട്ടുക്കെട്ടില്‍ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കമല്‍ ആദ്യമായി സംവിധാനം ചെയ്ത മിഴിനീര് പൂക്കള്‍ എന്ന ചിത്രത്തിലും മോഹന്‍ലാലായിരുന്നു നായകന്. ഉണ്ണികളെ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണു ലോകം, ഉള്ളടക്കം, അയാള്‍ കഥയെഴപതുകയാണ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം മോഹന്‍ലാലും കമലും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
1998ല്‍ പുറത്തിറങ്ങിയ അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രമാണ് ഇരുവരും ഒന്നിച്ച ഒടുവിലത്തെ ചിത്രം. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി ചക്രം എന്ന ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പല കാരണങ്ങാളാലും പ്രോജക്ട് നടന്നില്ല. ചിത്രം പാതി വഴിയില്‍ ഉപേക്ഷിക്കുകയും പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലോഹിതദാസ് ചിത്രം സംവിധാനം ചെയ്യുകയായിരുന്നു.
ഒന്ന് രണ്ട് ചിത്രങ്ങള്‍ ആലോചിച്ചു
അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം ചക്രം എന്ന ചിത്രം ഒരുക്കാന്‍ തീരുമാനിച്ചു. പല കാരണങ്ങളാലും ചിത്രം നടന്നില്ല. 2000ത്തിലാണ് സംഭവം. അതിന് ശേഷവും മോഹന്‍ലാലിനെ നായകനാക്കി ഒന്ന് രണ്ട് ചിത്രങ്ങള്‍ ഒരുക്കാന്‍ ആലോചിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് ലാലിനെ സമീപിക്കുകെയും ചെയ്തതാണ്. പക്ഷേ സബ്ജക്ട് ഒന്നും ശരിയായി കിട്ടിയില്ല. കമല്‍ പറയുന്നു.
എന്റെ ബലഹീനത
എനിക്ക് ഒരു ബലഹീനയുണ്ട്. ഒരു സൂപ്പര്‍സ്റ്റാര്‍ ഉപയോഗിക്കാന്‍ അറിയില്ല. സൂപ്പര്‍സ്റ്റാറുകളുടെ സ്റ്റാര്‍ ഇമേജ് കളയാതെ സ്ക്രീനില്‍ കൊണ്ടു വരാനും തനിക്ക് കഴിയാറില്ലെന്ന് കമല്‍ പറഞ്ഞു.
എന്നെ പോലെ പലരും
മീശ പിരിക്കലും പഞ്ച് ഡയലോഗുകളുമാണ് മോഹന്‍ലാലിനും അദ്ദേഹത്തിന്റെ ആരാധകരും പ്രതീക്ഷിക്കുന്നതെങ്കില്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ ഞാന്‍ നിസ്സാഹായനാണ്. എന്നെ പല സംവിധായകരുണ്ടെന്നും കമല്‍ പറഞ്ഞു.
മമ്മൂട്ടിയുടെ കാര്യത്തിലും
മമ്മൂട്ടിയുടെ കാര്യമായാലും ഇങ്ങനെ തന്നെ. രാജമാണിക്യം തിയേറ്ററുകളില്‍ എത്തിയപ്പോഴാണ് ഞാന്‍ മമ്മൂട്ടിയെ ഡീ ഗ്ലാമറൈസ് ചെയ്ത് കറുത്ത പക്ഷികള്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൂടി താത്പര്യം അതിലുള്ളപ്പോഴാണ് അങ്ങനെ ചിത്രം ചെയ്യാന്‍ കഴിയുന്നത്. അത് എന്റെ കഴിവുക്കേടാണെന്നാണ് ഞാന്‍ കരുതുന്നതെന്ന് കമല്‍ പറയുന്നു.
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ആവശ്യമില്ലാത്ത വർത്തമാനം പറയരുത്'; ജാസ്മിന്റെയും ഗബ്രിയുടേയും ജയിലിലെ കെട്ടിപിടുത്തം ചോദ്യം ചെയ്ത് മോഹൻലാൽ!
-
'അതിന്റെ ക്രെഡിറ്റ് മുഴുവൻ മേനകയ്ക്കാണ്; അങ്ങനെയാണ് വളർത്തിയത്; ഷൂട്ട് കഴിഞ്ഞ് സെറ്റിലുള്ളവർക്ക് നൽകിയത്'