Don't Miss!
- Automobiles ട്രക്കിടിച്ചിട്ടും കുലുങ്ങിയില്ല, യാത്രക്കാർ സേഫ്; ക്രാഷ് ടെസ്റ്റിന് മുമ്പേ കരുത്ത് തെളിയിച്ച് എക്സ്റ്റർ
- News സിനിമ മുതല്‍ സർവ്വേ വരെ പാടില്ല: എന്താണ് നിശബ്ദ പ്രചരണം, അറിയേണ്ടതെല്ലാം
- Lifestyle ശരീരത്തിലെ വിഷാംശം നീക്കുന്ന കരള്‍; കരുത്തുറ്റ കരളിന് വേണം ഈ സൂപ്പര്‍ഫുഡ്
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Sports T20 World Cup: സമ്പൂര്‍ണ ദൂരന്തം! പാണ്ഡ്യയ്ക്ക് ലോകകപ്പ് ടീമില്‍ ഇടം നല്‍കരുത്; നാല് കാരണങ്ങളുണ്ട്
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
ഫിലിപ്സിന്റെ മങ്കി പെന്‍ ലാലേട്ടന് സ്വന്തമാക്കി
കൗതുകം ജനിപ്പിക്കുന്നതും പഴക്കമേറിയതുമായ അപൂര്‍വ്വ വസ്തുക്കളോടുള്ള മോഹന്‍ലാലിന്റെ പ്രണയം പ്രസിദ്ധമാണ്. ആനക്കൊമ്പ്, പഴയ പാത്രങ്ങള്‍, തടിയുരുപ്പടികള്‍, പെയിന്റിങുകള്‍ എന്ന് വേണ്ട പഴക്കം ചെന്നതും കലാമൂല്യമുള്ളതുമായ എന്തും ലാല്‍ സ്വന്തമാക്കാറുണ്ട്. അതെല്ലാം സ്വന്തം ആര്‍ട്ട ഗാലറിയിലാണ് അദ്ദേഹം സൂക്ഷിയ്ക്കാറുള്ളത്. ഇപ്പോഴിതാ ഫിലിപ്സിന്റെ മങ്കി പെന്നും ലാലേട്ടന് സ്വന്തമാക്കിക്കഴിഞ്ഞു.
അതേ ജയസൂര്യ നായകനായ സനൂപ് ബാലതാരമായി എത്തിയ ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലെ അത്ഭുതപ്പേനതന്നെയാണ് ലാലേട്ടന് സ്വന്തമാക്കിയിരിക്കുന്നത്. സിനിമ കണ്ടതോടെ മോഹന്‍ലാലിന് മങ്കിപ്പെന്‍ സ്വന്തമാക്കണമെന്ന ആഗ്രഹമുദിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവായ സാന്ദ്ര തോമസിനോട് ലാല്‍ ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ സാന്ദ്ര അതത്ര കാര്യമാക്കിയില്ല.
ചിത്രത്തിന് വേണ്ടി മൂന്ന് കുരങ്ങന് പേനകളായിരുന്നു കലാസംവിധായകന്‍ ഉണ്ടാക്കിയത്. അതില്‍ ഒന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ വിജയ് ബാബുവിന്റെ മകനും നായകനായ ജയസൂര്യയുടെ മകനും നല്കി. ബാക്കിയായ പേന ഫ്രൈഡേ ഫിലിംസിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അടുത്തിടെ പെരുച്ചാഴിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ അവസാനദിവസം ഫ്രൈഡേ ഫിലിംസിന്റെ ഓഫീസിലെത്തിയ മോഹന്‍ലാല്‍ സാന്ദ്രയോട് വീണ്ടും മങ്കിപെന്നിന്റെ കാര്യം പറഞ്ഞു. പേന അത്രക്കിഷ്ടമായതുകൊണ്ടാണ് ചോദിയ്ക്കുന്നതെന്നും തന്റെ ആര്‍ട് ഗാലറിയില്‍ സൂക്ഷിയ്ക്കാനാണെന്നും ലാല്‍ പറഞ്ഞതോടെ സാന്ദ്ര കാര്യം സീരിയസായി എടുത്തു. ആകെ ബാക്കിയായ പേന മറ്റൊരാള്‍ക്ക് കൊടുക്കാനിഷ്ടമില്ലാതിരുന്നിട്ടും വിജയ്ബാബുവും സാന്ദ്രയും കൂടി പേന ലാലേട്ടന് നല്കാന് തീരുമാനിച്ചു.
ചിത്രത്തില്‍ നായകനായ സനൂപും സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് അത് ലാലേട്ടന് സമ്മാനിയ്ക്കുകയും ചെയ്തു. അങ്ങനെ ആ മങ്കി പെന്‍ ലാലിന്റെ ആര്‍ട് ഗാലറിയ്ക്ക് സ്വന്തമായി.
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
എന്ത് ഉത്തരം കേട്ടാലാണ് നിങ്ങൾക്ക് സന്തോഷമാകുക; ഞങ്ങൾക്കോ അമ്മയ്ക്കോ ഇതുകൊണ്ട് പ്രശ്നമില്ല; പൂർണിമ
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്